വാല്‍ക്കഷണം – പ്രെയിസ് ദി ലോര്‍ഡ്. കൂട്ടുകാരെ, നിങ്ങളുടെ പ്രാര്‍ത്ഥനയുടെയും എന്റെ നിരന്തരമായ പോലീസ് സ്റ്റേഷന്, പാസ്പോര്‍ട്ട് ഓഫീസ് കേറിയിറങ്ങലിന്റെയും ഫലമായി എനിക്കെന്റെ പാസ്പോര്‍ട്ട് കിട്ടിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. സന്തോഷസൂചകമായി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ലഡു വിതരണം ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്നു. ഇന്ത്യയിലുള്ളവര്‍ മുംബൈ വി.ടി. സ്റ്റേഷനില്‍ വന്നിറങ്ങി ഏതെങ്കിലും ശിവസേനക്കാരനോട് ‘അല്ഫോന്‍സാക്കുട്ടീ കാ ഗര്‍ കിദര്‍ ഹേ, ഹോ, ഹും?‘ എന്ന് ചോദിച്ചാല്‍ മതി, ബാക്കി ഹെല്‍പ്പ് അവര്‍ ചെയ്തോളും. ദുബായ്, ഷാര്‍ജ, അബുദാബി ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ തിരക്ക് പിടിക്കണ്ട, ഞാന്‍ ഏപ്രിലില്‍ ദുബായില്‍ എത്തിയതിനു ശേഷം കുടുംബസമേതം നിങ്ങളുടെയൊക്കെ വീടുകള്‍ സന്ദര്‍ശിച്ച് നിങ്ങള്‍ തരുന്ന വിഭവസമ്രുന്ധമായ സദ്യയൊക്കെ കഴിച്ച് ഒരു ലഡു തന്ന് തിരിച്ചു പോരാം (ഒരു ചെയിഞ്ചായിക്കോട്ടേന്ന് കരുതിയിട്ടാ വാല്‍ക്കഷണം മോളില് കേറ്റി ഇട്ടത്, പാവം വാല്‍ക്കഷണത്തിനും ഒരാഗ്രഹമൊക്കെ കാണില്ലേ ഏറ്റവും മോളില് കേറി ഇരിക്കാന്‍. അതു മാത്രമല്ലാ, നിങ്ങളീ പോസ്റ്റ് അവസാനം വരെ വായിക്കുംന്ന് എനിക്കൊരു ഉറപ്പുമില്ലാ (ക്വാളിറ്റി കുറവും ക്വാണ്ടിറ്റി കൂടുതലും), അപ്പോ പിന്നെ എന്റെ ലഡുവൊക്കെ വേസ്റ്റാവും).
ബോബനും മോളിയും
എന്റെ മോളിക്കുട്ടിക്ക് ഭയങ്കര പരാതി, ഞാനെപ്പോഴും എന്റെ ബാല്യക്കാലവും എന്റെ വീട്ടുകാരെ പറ്റിയുമാണ് എഴുതുന്നത്, സ്വന്തം മക്കളായ അവരെ പറ്റി ഇതു വരെ ഒന്നും എഴുതിയില്ലാന്ന് പറഞ്ഞ്. അവരുടെ വിചാരം ഞാന്‍ എന്തോ വലിയ എഴുത്തുക്കാരിയായി, അടുത്തു തന്നെ അവാര്‍ഡ് കിട്ടും, പേപ്പറിലും ടി.വി.യിലും ഇന്റര്‍വ്യൂ വരും, പുറത്തിറങ്ങുമ്പോഴേക്കും ആള്ക്കാര് ഓടി വന്ന് എന്റെയും അവരുടെയും ഫോട്ടോ എടുക്കും, ഓട്ടോഗ്രാഫ് വാങ്ങിക്കും (നോ മേടിക്കല്‍ ആന്‍ഡ് വേടിക്കല് ഓണ്‍ലി വാങ്ങിക്കല്, തല്ക്കാലം രണ്ടു കൂട്ടരുടെയും തല്ല് കൊള്ളാനുള്ള ആരോഗ്യം എനിക്കില്ലാ), ലോകം മുഴുവന്‍ എന്നെ അറിയും എന്നൊക്കെയാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ, ഞാന്‍ അവരോട് അങ്ങനെയാണ് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്, വെറുതെ ഒരു തമാശക്ക്. അതുകൊണ്ട് നഴ്സറിയില്‍ പഠിക്കുന്ന ബോബന് വരെ ബ്ലോഗിനെ പറ്റിയും പ്രത്യേകിച്ച് എന്റെ എല്ലാ പോസ്റ്റിനെ പറ്റിയും വളരെ നല്ല അഭിപ്രായമാണ്.
പാവം കുട്ടികള്‍ക്കറിയോ അവരുടെ അമ്മ ഈ ബൂലോകത്തില്‍ കുറേ ഒന്നാം റാങ്കുകാരുടെ ഇടയില്‍ ശ്വാസം മുട്ടുന്ന, വെറും പാസ്സ് മാര്‍ക്ക് വാങ്ങിച്ച് പാസ്സായ ഒരു ടെസ്റ്റ് ബ്ലോഗ് ശിശുവാണെന്ന്.
ദേ വരണു ട്രോഫിയും പിടിച്ച് വിശാലമായി ചിരിച്ച് ആദ്യത്തെ ഒന്നാം റാങ്കുകാരന് ശ്രീമാന്‍ വിശാലമനസ്ക്കന്‍. കൊടകരയിലെ ഒരു തുമ്പിയെ പോലും വെറുതെ വിടില്ലാ കൊടകരയുടെ ഈ അഭിമാനഭാജനം. ഒരു തുമ്പിയെയും പിടിച്ച് അതിനെ അടിക്കാന്‍ ഒരു വടിയുമെടുത്ത് രണ്ടെണ്ണത്തിനെയും പോസ്റ്റില്‍ കേറ്റിയിട്ട് എത്ര പേരുടെ ചിരിയും കയ്യടിയുമാണ് ഇദ്ദേഹം നേടിയെടുത്തത്. ഈ റാങ്കുകാരന്റെ പോസ്റ്റില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്ന് ശ്രീ ആന്റപ്പനാണ്, ഞാനും പുള്ളിക്കാരനും ഒരേ പോലെയായതു കൊണ്ടാവാം, രണ്ടു പേര്‍ക്കും ഒരു 10 പൈസ കുറവാണ്. ആന്റപ്പന് ചേട്ടനെ കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍, ഒരു സെയിം പിഞ്ജ് കൊടുക്കാന്‍. അദ്ദേഹത്തിന്റെ ഉഗ്രപ്രതാപി കെ.കരുണാകരനെ പോലെ ‘ഇത് എന്റെ കലുങ്കാണ്, ഞാനിവിടുന്ന് എണീറ്റ് പോവില്ലാ‘ എന്നും പറഞ്ഞ് ഇന്റര്‍നെറ്റ് കലുങ്കിന് മേല്‍ കാലാട്ടി ഇരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി, അദ്ദേഹത്തെ സൈഡിലോട്ട് മാറ്റിയിരുത്തി അവിടെ കെ.മുരളീധരനെ പ്രതിഷ്ഠിക്കാനായി വിശാല മനസ്സുണ്ടാവണമെന്ന് ഞാനീയവസരത്തില്‍ എല്ലാ വായനക്കാര്‍ക്കു വേണ്ടിയും വിനീതമായി കല്പിക്കുന്നു.
ട്രോഫിയും പിടിച്ച് പുഞ്ചിരി തൂകി രണ്ടാമത്തെ ഒന്നാം റാങ്കുകാരനായ ബ്രിജ് വിഹാരം ജി. മനു മാഷ് വേദിയിലെത്തി, അദ്ദേഹം ഇപ്പോഴും വട്ടമുഖക്കാരിയായ മീരയെ നോക്കണോ, പൊട്ടു തൊട്ട മഞ്ജുളാനായരെ നോക്കണോ, കുട്ടിയുടുപ്പിട്ട മീനയെ നോക്കണോ അതോ തന്നെ കണ്ണൂരുട്ടി തുറിപ്പിച്ചു നോക്കുന്ന ഭൈമിയെ നോക്കണോ എന്നുള്ള കണ്‍ഫ്യൂഷനിലാണ്. ഉപ്പിലിട്ട മാങ്ങയെ പോലെ കൊറേ കൊല്ലങ്ങളായിട്ട് പഞ്ചസാര പാനിയില്‍ ഇട്ടു വച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഹാര്‍ട്ടും മനസ്സും ചങ്കും കരളുമൊക്കെ എന്നു തോന്നുന്നു, അതു കൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ പോസ്റ്റുകളൊക്കെ പഞ്ചസാരയില്‍ വിളയിച്ചെടുത്ത പലഹാരങ്ങളെ പോലെ മധുരമുള്ളതാണ്. ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിച്ച് മിക്സഡ് കോളേജില്‍ പഠിക്കാന്‍ പൂതിയായി ഞാനിവടത്തെ ഒരു മിക്സഡ് കോളേജില്‍ അഡ്മിഷന് ചോദിച്ചു ചെന്നു, അപ്പോ അവര്‍ എന്നോടു പറഞ്ഞു ‘മോള് വളരെ ചെറിയ കുട്ടിയാണല്ലോ, ഈ പ്രായത്തില്‍ കോളേജില്‍ ചേര്‍ക്കില്ലാ, കുറച്ച് കൊല്ലം കൂടി വെയ്റ്റ് ചെയ്യാന്‍ (അടുത്ത ജന്മത്തില് വരാനാവും ഉദ്ദേശിച്ചത്)‘.
അടുത്തതായി ട്രോഫിയും പിടിച്ച് വരുന്നത് മൂന്നാമത്തെ ഒന്നാം റാങ്കുകാരനായ ശ്രീമാന്‍ അരവിന്ദന് അവര്കളാണ്. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥ്മാക്കി കൊണ്ട് ബ്രഡ്ഡിന്റെ കൂടെ നാരങ്ങാ അച്ചാറും കഴിച്ച് (എന്താ ഒരു കോമ്പിനേഷന്‍, ഇതൊക്കെ എങ്ങനെ സാധിക്കണു!) ഫിലോസഫിക്കലായി ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ഹാരഡ് വെയര്‍ ജീവിതം വളരെ രസകരമായി അവതരിപ്പിക്കുന്ന ബൂലോക പുലി. ഇതു പോലെയുള്ള സോഫ്റ്റ്വെയര് എഞ്ചിനീയര്‍മാരെ കൊണ്ട് 2-3 കൊല്ലം ഈ കമ്പനിയില്‍ ജോലിയെടുപ്പിച്ചോളാം എന്നു ഡെപ്യൂട്ടേഷന് അഗ്രിമെന്റ് സൈന്‍ ചെയ്യിച്ച്, അവര്‍ ബഞ്ചിലിരുന്ന് എല്ലാ ട്രെയിനിങ്ങും കഴിഞ്ഞ് കുട്ടപ്പന്മാരായി വലിയ ശമ്പളത്തില്‍ വേറേ കമ്പനിയിലേക്ക് ചാടുമ്പോ, അവരെ അഗ്രിമെന്റ് കാണിച്ച് ഡിമാന്റ് നോട്ടീസും സമണ്‍സും വാറന്റും അയച്ച് പിപ്പിടി കാണിച്ച്, ഒറ്റയടിക്ക് ആ പാവങ്ങളുടെ കയ്യില്‍ നിന്ന് 2-3 ലക്ഷം വരെ കമ്പനിക്ക് വേടിച്ച് കൊടുക്കുന്ന പണിയാണ് ഞാനും എന്റെ ബോസും കൂടി അക്കൌണ്ട്സ് കം ലീഗല്‍ ഡിപ്പാര്ട്ടുമെന്റില് കൊല്ലങ്ങളായി ചെയ്തിരുന്നത്. ആ പാവങ്ങളുടെ അനുഗ്രഹം കൊണ്ടാണെന്ന് തോന്നുന്നു ഞങ്ങളുടെ ഐ.ടി കമ്പനി കുത്തുപാളയെടുക്കാന്‍ തുടങ്ങിയതും ബാംഗ്ലുരിലുള്ള ഒരു ഐ.ടി കമ്പനിയുമായി ശരിയല്ലാത്ത ഒരു ബന്ധം (മെര്‍ജിങ്ങേ) തുടങ്ങാന്‍ തീരുമാനിച്ചതും, അതിന്റെ ഫലമായി എനിക്ക് ബാഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ തരാമെന്ന് പറഞ്ഞതും ‘ബാംഗ്ലുരിലേക്ക് എന്റെ പട്ടി പോവും‘ എന്നു പറഞ്ഞ് എന്റെ ബോസിനെ ബാംഗ്ലുരിലേക്ക് അയച്ച് ഞാന്‍ സുഖമായി വീട്ടിലിരിക്കാനും തുടങ്ങിയത്.
ശ്രീമാന്‍ കുറുമാന് സാറിന് ഞാന്‍ മനപൂര്‍വ്വം രണ്ടാം റാങ്ക് കൊടുക്കുകയാണ്. വേറൊന്നും കൊണ്ടല്ലാ, അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിലെ മെയിന്‍ കഥാപാത്രമായ ‘തീര്‍ത്ഥം’ എനിക്ക് കണ്ണിനു നേരെ കണ്ടുകൂടാ. ആ തീര്‍ത്ഥമാണ് പാവം കുറുമാന് സാറിനെ പോലീസ് സ്റ്റേഷനില്‍ കേറ്റിയതും, മനു മാഷിനെ കൊണ്ട് ഷീബ ചേച്ചിയുടെ മുടിനാര് ചോദിപ്പിച്ച് ഷീബ ചേച്ചിക്ക് ഒരു മുടിനാര് നഷ്ടപ്പെട്ടതും, കൊച്ചുത്രേസ്യാകൊച്ചിന് ഡെല്‍ഹി ട്രെയിന്‍ യാത്രക്കിടെ സ്വന്തം സീറ്റ് നഷ്ടപ്പെടുത്തി എണിറ്റ് പോവേണ്ടി വന്നതും, വിത്സേട്ടന്റെ ഓമനേച്ചിക്ക് വേറേ ചില പേരുകള്‍ കേള്‍ക്കേണ്ടി വന്നതും, ചിലരൊക്കെ വീട്ടിലെത്താണ്ട് വഴിയില്‍ കിടന്നുറങ്ങേണ്ടി വന്നതും, പോരാത്തതിന് ഞാന്‍ ബാല്യക്കാലത്തിലേ കുടി നിര്‍ത്തിയ ആളും, അതുകൊണ്ട് കുറുമാന് സാറിന് ട്രോഫിക്കു പകരം ഒരു കപ്പ് (സര്‍ട്ടിഫിക്കറ്റും) .
ലേഡീസില്‍, കുമാരി കൊച്ചുത്രേസ്യാകൊച്ചാണ് ഒന്നാം റാങ്കുകാരി. ആ കൊച്ചിനെ എന്താണാവോ എനിക്ക് ഭയങ്കര ഇഷ്ട്മാണ്. ഒരു പെണ്‍കുട്ടി വേറൊരു പെണ്‍കുട്ടിയെ കുറേ പുകഴ്ത്തിയാല്‍ ശരിയാവില്ലാ, അതു കൊണ്ട് കൊച്ചിനെ കുറിച്ച് കൂടുതലൊന്നും പറയണില്ല. കൊച്ച് ആറളം ഫാമിനെ പറ്റി പോസ്റ്റിട്ട് കുറച്ചു ദിവസങ്ങളക്കകം മനോരമ ന്യൂസ് പേപ്പറില്‍ ലേഡീസ് ഫിങ്കറ് അക്ഷരത്തില്‍ ‘ആറളം ഫാമില്‍ തീ പിടുത്തം’ എന്ന് ഒരു വാര്‍ത്ത വന്നു, കൊച്ചിന്റെ പോസ്റ്റ് വായിച്ച് ആറളം ഫാമിന് വായനക്കാരുടെ കണ്ണു പറ്റിയതാണോന്ന് എനിക്കൊരു സംശയമുണ്ട്.
റാങ്കുകാരുടെ ലിസ്റ്റില്‍ വല്ലോരെയും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരുടെ പോസ്റ്റുകള്‍ ഉടനെ റിവാല്യുവേഷന് സമര്‍പ്പിക്കേണ്ടതാണ്. അപ്പോ പറഞ്ഞുവന്നത് ഈ റാങ്കുകാരൊക്കെ ട്രോഫിയും കപ്പും പിടിച്ച് പോവുമ്പൊ, പണ്ട് സ്ക്കൂളില്‍ കാശു കൊടുത്ത് പഠിക്കാന്‍ പറ്റിയ എല്ലാ ന്രുത്തങ്ങളും പഠിച്ച വലിയ വലിയ നര്‍ത്തകികള്‍ക്കിടയില്‍, അരണാട്ടുകര പെരുന്നാള്‍ പ്രദക്ഷിണത്തിന്റെ മുന്നില്‍ നടക്കണ ഡാന്‍സ് നോക്കി പഠിച്ച് ഞാന്‍ ഡപ്പാംകൂത്ത് സ്റ്റൈല്‍ ഡാന്‍സ് അവതരിപ്പിച്ച് മൂന്നാം സ്ഥാനം നേടി കിട്ടിയ സമ്മാനം പോലെ, ഒരു സോപ്പും പാത്രം (സോപ്പില്ല്യാ) മാത്രം ഇപ്പോഴും സമ്മാനമായി കിട്ടിയ ബൂലോക വാസിയാണ് ഞാനെന്ന കാര്യം എന്റെ കുട്ടികള്‍ ഇതു വരെയും അറിഞ്ഞിട്ടില്ല, ഞാനായിട്ട് അറിയിക്കാനും പോണില്ലാ.
ഇന്റര്‍വെല്‍ – ഇനി വല്ലതും കഴിച്ചിട്ട് വരാം.
ദേ കുട്ടികള്‍ എന്നെ തല്ലാന്‍ വരണു, അവര്‍ക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്ത പോസ്റ്റില്‍ ഞാന്‍ വേറേ വല്ല്യ മൂത്താപ്പമാരെയൊക്കെ പറ്റി എഴുതിയെന്ന് പറഞ്ഞ്, എന്റെ ട്രെയിന്‍ ട്രാക്ക് തെറ്റി ഓടുന്നൂത്രേ. അപ്പോ ഇനി ഞാന്‍ അവരെ പറ്റി എഴുതട്ടെ.
സാധാരണ കുറുമ്പന് കുട്ടികളുടെ അമ്മമാരോട് ‘മോന്റെ കുറുമ്പൊക്കെ കുറഞ്ഞോ‘ എന്നു ചോദിച്ചാല്‍ ‘അവന് ഉറങ്ങുമ്പോ മാത്രം ഭയങ്കര പാവമാണെന്ന്‘ പറയും. എന്റെ മോന്റെ കാര്യത്തില്‍ അവന് ഉറങ്ങുമ്പോഴും നമ്മളിത്തിരി പേടിക്കണം, എപ്പഴാ ഇരുട്ടടി കിട്ടാന്ന് പറയാന്‍ പറ്റില്ല. ഒരു ദിവസം രാത്രി എല്ലാരും ഉറങ്ങുമ്പോ ഭര്‍ത്താവിന്റെ ‘അയ്യോ’ എന്നുള്ള വിളി കേട്ടിട്ടാണ് ഞാന്‍ എണീറ്റത്. നോക്കുമ്പൊ, ഭര്‍ത്താവ് എണീറ്റിരുന്ന് പുറം ഉഴിയുന്നുണ്ട്. എന്താ സംഭവിച്ചതെന്നു വച്ചാല്‍ മോന് ഒരു സ്വപ്നം കണ്ടതാണ് ‘സ്വപ്നത്തില്‍ അവന്റെ ഡാഡി അവനെ കൊണ്ടുപോവാണ്ട് ഒറ്റക്ക് അസ്മിത സൂപ്പര്‍മാര്‍ക്കറ്റില്‍ ചോക്ലേറ്റ് വാങ്ങിക്കാന്‍ പോയി”, അവനിത് സഹിക്കാന്‍ പറ്റണ കാര്യമാണോ, അതുകൊണ്ട് അവന് അപ്പൊ തന്നെ അടുത്തു കിടന്നുറങ്ങുന്ന ഡാഡിയുടെ നടും പുറത്ത് ‘എന്താ എന്നെ കൊണ്ടുപോവാഞ്ഞെ മാര്‍ക്കറ്റില്‍ക്ക്’ എന്നു ചോദിച്ച് ഒരു ഉഗ്രനടി കൊടുത്തിട്ട് ഉറങ്ങാന്‍ കിടന്നു. നഴ്സറിക്കാരനാണെങ്കിലും അവന്റെ അടിക്കൊക്കെ നല്ല ചൂടാ എന്നു പറഞ്ഞ് പുറം തിരുമ്മുന്ന ഭര്‍ത്താവിനെ നോക്കി ഞാന്‍ നല്ലോരു ചിരി പാസ്സാക്കി, അപ്പൊ ദേഷ്യം വന്ന പുള്ളിക്കാരന് എന്നോട് പറഞ്ഞു ‘നിനക്കും കിട്ടിക്കോളും, അധികം ഇളിക്കണ്ട‘ എന്ന്’. ആ കരിനാവ് അതു പോലെ ഫലിച്ചു, കുറച്ചു നാള് കഴിഞ്ഞപ്പോ എനിക്കും കിട്ടി നല്ല ചൂടുള്ള ഒരു അടി. ഞാന്‍ കാലത്ത് അവനെ ഇഞ്ചക്ഷന് എടുക്കാന്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോയിരുന്നു, ഇപ്രാവശ്യം സ്വപ്നത്തില്‍ അവന് അതിന്റെ റി-പ്ലേ കണ്ടിട്ടാണ് ‘എന്തിനാ എനിക്ക് ഇഞ്ചക്ഷന് തന്നെ’ എന്നു ചോദിച്ച് എനിക്കിട്ട് ഇരുട്ടടി തന്നത്. അതില്‍ പിന്നെയാണ് മോന് ഉറക്കത്തില്‍ സ്വപ്നമൊന്നും കാണല്ലേയെന്ന് ഞാനും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്.
ഒരു ദിവസം മോന് ആരോടോ ‘കം ബേബി, കം ആന്‍ഡ് സിറ്റ് ഹിയര്‍, ഐ വില്‍ നോട്ട് ബീറ്റ് യു’ എന്നു പറയണത് ഞാന്‍ കിച്ചണിലിരുന്ന് കേട്ടത്. അവനാരോടാണ് ഇത്രയും സ്നേഹത്തില്‍ വര്‍ത്താനം പറയണെ, ഞാനറിയാണ്ട് മൂന്നാമതൊരു ബേബി എങ്ങനെ വീട്ടില്‍ വന്നു എന്നറിയാന്‍ ഞാന്‍ ചെന്നു നോക്കിയപ്പോള്‍, അവനെ നിഷ്ക്കരുണം കുത്തിയിട്ട് പറന്നു പോയ കൊതുകിനോടാണ് അവന്റെയീ ഡയലോഗ്. ‘പിള്ള മനസ്സില്‍ കള്ളമില്ല’ എന്ന പഴഞ്ചൊല്ല് ഓര്‍ത്തിട്ടോ എന്തോ, കൊതുക് അവന്റെ സ്നേഹത്തോടെയുള്ള ക്ഷണം സ്വീകരിച്ച് അവന് പറഞ്ഞിടത്തു വന്നിരുന്നു. കൊതുകിനൊക്കെ എന്നെക്കാള്‍ അനുസരണയോ എന്ന് അതിശയിച്ച് അവന് പണ്ടത്തെ സിനിമയിലെ ‘കണ്ണും കണ്ണും തമ്മില്‍ തമ്മില്‍’ എന്ന പാട്ടുസീനില്‍ ജയനും സീമയും സ്ലോ മോഷനില്‍ ഓടി വരണ പോലെ സ്ലോ മോഷനില്‍ കൊതുകിന്റെ അടുത്തെത്തി, അവനെ തന്നെ കണ്ണെടുക്കാണ്ട് നോക്കിയിരുന്ന കൊതുക് അവന്റെ കുഞ്ഞിക്കൈകള്‍ പൊങ്ങുന്നതു കണ്ടതും ‘ഇവനാളത്ര ഡീസന്റല്ല, പറഞ്ഞ വാക്ക് തെറ്റിക്കും’ എന്ന് മനസ്സിലാക്കി അവനെ നോക്കി ഒരു തെറിയും പറഞ്ഞ് ജീവനും കയ്യില്‍ പിടിച്ച് പറന്ന് രക്ഷപ്പെട്ടു. അതു കണ്ടതും മോന് ഒരു ചമ്മിയ ചിരിയും ചിരിച്ച് എന്റടുത്ത് വന്നു (ഇന്‍ ഹരിഹര്‍ നഗര്‍ ഫിലിമില്‍ ജഗദീഷ് മുഖത്തെ കാക്കകാഷ്ഠം തുടക്കുമ്പോഴുള്ള അതേ മുഖഭാവം!).
അവനാദ്യമായി ‘1-ഒന്ന് ‘എന്ന് എഴുതിയത് ബുക്കിലോ, സ്ലേറ്റിലോ ആയിരുന്നില്ല, അതൊരു വെറൈറ്റി എഴുത്തായിരുന്നു. ഞാനെപ്പോ വണ്‍, ടു, ത്രീ, എ, ബി സി ഡി ഒക്കെ എഴുതി പഠിപ്പിക്കാന്‍ വിളിച്ചാലും ‘ഇതാണ് മമ്മീടെ പ്രോബ്ലം’ എന്ന് പറഞ്ഞ് അവന് കുറേ കറ കുറ വരച്ചു വച്ച് എണീറ്റു പോകുകയാണ് പതിവ്. ഒരു ദിവസം പ്രക്രുതിയുടെ വിളി കേട്ട് ടോയലറ്റില് പോയ അവന് ‘മമ്മീ, ഞാന്‍ നമ്പര്‍ വണ്‍ എഴുതിയതു കാണണോ’ എന്ന് വിളിച്ചു ചോദിച്ചു. ഇവന് SSLC examന് കുട്ടികള്‍ പഠിക്കണ പോലെ ടോയ് ലറ്റില്‍ക്കും സ്ലേറ്റും പെന്‍സിലും കൊണ്ടു പഠിക്കാന്‍ പോയാവോന്ന് വിചാരിച്ച് ഞാന്‍ അവിടെ ചെന്നു നോക്കിയപ്പോ അവന് കക്കൂസില്‍ അവൈലബിള്‍ ആയ വൈറ്റ് ബോര്‍ഡില്‍ (ക്ലോസറ്റിലേ) നമ്പര്‍ 2 ഉപയോഗിച്ച് നമ്പര്‍ വണ്‍ (1) എന്നെഴുതിയിരിക്കുന്നു, ഞാനുടനെ തന്നെ വെള്ളമാകുന്ന റബറെടുത്ത് അത് മായ്ച്ച് കളഞ്ഞു, ഇനി തൊട്ട് അവിടെയിരുന്ന് എഴുതി പഠിച്ച് റാങ്ക് വാങ്ങിക്കാന്‍ നോക്കിയാല്‍ അടി കിട്ടുമെന്നും പറഞ്ഞു. അല്ലെങ്കില്‍ അവന് A-Z വരെ അവിടിരുന്ന് എഴുതി ഗിന്നസ്സ് ബുക്കില്‍ കേറി പറ്റും.
മോന് വീട്ടില്‍ വലിയ വിക്രുതിയാണെങ്കിലും പുറത്തിറങ്ങിയാല്‍ ആള് വളരെ ഡീസന്റാണ്. അവന്റെ ടീച്ചറ് പറഞ്ഞത് അവനാണ് ക്ലാസ്സിലെ മിടുക്കന് കുട്ടിയെന്ന്, എല്ലാ സബ്ജക്റ്റിലും എ ഗ്രേഡ് വിത്ത് ത്രീ സ്റ്റാര്‍സ്. ഒരു കമ്പ്ലയിന്റ് മാത്രമേ ടീച്ചറ് അവനെ പറ്റി പറഞ്ഞുള്ളൂ, അവന് ബോയ്ഫ്രണ്ട്സിനെക്കാള്‍ കുടുതല്‍ ഗേള്‍ഫ്രണ്ട്സ് ആണത്രെ (അതു പിന്നെ ശ്രീക്രിഷ്ണന്റെ നാളായ രോഹിണി നാളിലാണ് അവന്റെയും ജനനം). ഒരു ദിവസത്തില്‍ 3 പ്രാവശ്യം ടീച്ചറിന് അവനെ ഗേള്‍സിന്റെ ഇടയില്‍ നിന്നും എടുത്തു കൊണ്ടുപോയി ബോയ്സിന്റെ അടുത്ത് കൊണ്ടിരുത്തണ്ടി വരുമത്രെ. അതുകൊണ്ട് ഞാന്‍ അവനോട് ഇതിനെ പറ്റി ചോദിച്ചു, അപ്പോ അവന് പറഞ്ഞത് ‘മമ്മീ ബോയ്സ് ആര് വെരി നോട്ടി, ബട്ട് ഗേള്‍സ് ആര് വെരി നൈസ്” എന്നാണ്. ഇത്ര ചെറുപ്പത്തിലെ അവനിത്ര വലിയ ലോകസത്യം കണ്ടുപിടിച്ചതില്‍ സന്തോഷിച്ച് ഞാനവന്റെ പുറത്ത് തട്ടി ‘വെല്‍ ഡണ്‍ മൈ ബോയ്’ എന്ന് അഭിനന്ദിച്ചു. ഒരു പ്രാവശ്യം മാത്രമെ അവന് ടീച്ചറിന്റെ കയ്യില്‍ നിന്ന് അടി കിട്ടിയിട്ടുള്ളൂ, അതും അവന് കുറുമ്പൊന്നും കാണിക്കാണ്ട്, അസംബ്ലിയുടെ നേരത്ത് എല്ലാവരും പ്രാര്‍ത്ഥന എത്തിക്കാന്‍ കണ്ണുകളടച്ച് കൈ കൂപ്പി പിടിച്ചു നിന്നപ്പോള്‍ എന്റെ മോന് മാത്രം കയ്യുകള്‍ വീശി ലെഫ്റ്റ് റൈറ്റ് മാര്‍ച്ച് ഫാസ്റ്റ് പ്രാക്ടീസ് ചെയ്തു. പ്രാര്‍ത്ഥന കഴിഞ്ഞാലുടനെ എല്ലാവരും ലെഫ്റ്റ് റൈറ്റ് ചെയ്ത് ക്ലാസിലേക്ക് പോകേണ്ടതാണ്, അവനതിത്തിരി നേരത്തെ റിഹേഴ്സല്‍ ചെയ്തതാണ് പ്രശ്നമായത്. അവന് സ്ക്കൂളില്‍ നിന്ന് ഏറ്റവും സന്തോഷത്തോടെ വന്നതും അന്നാണ്, കാരണം അവന്റെ ടീച്ചറ് ചെയറില്‍ നിന്നും വീണൂത്രേ, അവന് ആ സംഭവത്തെ പറ്റി ഇങ്ങനെയാണ് കമന്ററി പറഞ്ഞത് ‘റ്റുഡേ ടീച്ചര്‍ ഫെല്‍ ഡൌണ്‍ ഫ്രം ദി ചെയര്‍, വെരി ഫണ്ണി!, ആള് ദി ചില്‍ഡ്രന്‍സ് ആര് ലാഫിങ്ങ് ആന്‍ഡ് ലാഫിങ്ങ്, ടീച്ചര്‍ ഗോട്ട് അപ്പ് ആന്‍ഡ് ടോള്‍ഡ് ‘ഷട്ട് അപ്പ്, കീപ്പ് ക്വയിറ്റ്’, വെരി ഫണ്ണി’.
മോളികുട്ടിക്ക് പിന്നെ അവളുടെ ഡാഡിയുടെ സ്വഭാവമാണ് (നല്ല തങ്കപ്പെട്ട സ്വഭാവം) കിട്ടിയിരിക്കുന്നത്. മോള്‍ക്ക് വലിയ കുറുമ്പൊന്നുമില്ലാ, കൊച്ചു കൊച്ചു സംശയങ്ങളും മോഹങ്ങളും മാത്രം. 2008ലെ അവളുടെ ഏറ്റവും ചെറിയ മോഹം സ്ക്കൂള് പൂട്ടുമ്പോ ദുബായില്‍ക്ക് പോകുന്നതിന് മുമ്പായി മൂണില്‍ (സാക്ഷാല്‍ ചന്ദ്രന്) പോകണമെന്നാണ്, മൂണില്‍ നിന്ന് വരുന്ന വഴിക്ക് സുനിത വില്ല്യംസിനെ പോലെ സാറ്റലൈറ്റ്സിലും, സ്റ്റാറിലുമൊക്കെ കേറി ലാസ്റ്റില് ദുബായില്‍ ചെന്നിറങ്ങാമത്രെ. അപ്പൊ ഞാനവളോട് പറഞ്ഞു മമ്മിക്ക് മൂണില്‍ പോയി വലിയ പരിചയമില്ലാ, വഴി ചോദിച്ച് ചോദിച്ച് പോകണ്ടി വരും, അതു കൊണ്ട് ദുബ്ബായില്‍ പോയി ഡാഡിയെയും കൂട്ടി പോവാം, ഡാഡി കൂടെയുള്ളപ്പൊ പിന്നെ വഴി ചോദിക്കണ പ്രശ്നമില്ലാ, മുന്നില്‍ കാണുന്ന വഴിയില്‍ കൂടെ നേരെയങ്ങു നടക്കാം വഴി തെറ്റും വരെ, ദുബായീന്നാവുമ്പൊ മൂണില്‍ക്ക് ഇത്തിരി ദൂരവും കുറയും. അങ്ങനെ ക്ടാവിപ്പോ സ്ക്കൂള് പൂട്ടുന്നതും കാത്തിരിക്കുകയാണ് മൂണില്‍ പോവാന്‍.
ചെറുപ്പത്തില്‍ അവളുടെ മെയിന്‍ സംശയം ഈ പട്ടികളെന്താ സ്ക്കൂളില്‍ക്ക് പോവാത്തെ, ക്രോ (കാക്ക) എന്താ ചെരുപ്പിടാത്തെ എന്നൊക്കെയായിരുന്നു. ഇപ്പൊ വലുതായപ്പോ ഹിസ്റ്ററി പഠിക്കുമ്പൊ അവളുടെ സംശയം ഈ ശിവാജിയെന്തിനാ ഒരാവശ്ശ്യമില്ലാണ്ട് യുന്ധത്തിന് പോയെ, ആ യുന്ധം നടന്ന കൊല്ലവും ഡീറ്റയില്‍സും ഇപ്പൊ പഠിച്ചിട്ടെന്തു കിട്ടാനാ എന്നൊക്കെയാണ്. അപ്പൊ ഞാനവളോട് പറയും ഇതൊക്കെ പഠിച്ചാല്‍ പരീക്ഷക്ക് 2 മാര്‍ക്ക് കിട്ടും, ഇല്ലെങ്കില്‍ മമ്മീടെ കയ്യീന്ന് രണ്ടടി കിട്ടും ഏതാ വേണ്ടേന്ന് നീ തീരുമാനിച്ചോന്ന്. സയന്‍സ് പഠിക്കാന്‍ പറഞ്ഞാല്‍ അപ്പൊ അവള് എക്സ്പിരിമെന്റ് തുടങ്ങും ഒരു ഗ്ലാസ്സ് വെള്ളവുമെടുത്ത് അതില്‍ ഒരു സ്പൂണ്‍ പഞ്ചസാരയുമിട്ട് ‘വാട്ടറില്‍ ഷുഗറ് ഡിസോള്‍വ്’ ആവുന്നുണ്ടോന്ന് ഒരു പരീക്ഷണം, അപ്പൊ ഞാനവള്‍ക്ക് ഒരു ചെറുനാരങ്ങാ മുറിച്ചുകൊടുത്ത് ‘ലൈം ഡിസോള്‍വ്’ ആവുന്നുണ്ടോന്ന് നോക്കാന്‍ പറയും, അങ്ങനെ ഞങ്ങള്‍ നല്ല സ്വാദിഷ്ട്മായ ചെറുനാരങ്ങാ വെള്ളം ഉണ്ടാക്കി കുടിക്കും. ഭക്ഷണത്തിന്റെ കാര്യത്തിലാണ് അവള് എന്നെ ഏറ്റവും കൂടുതല്‍ ദേഷ്യം പിടിപ്പിക്കുക, ഒരു ചോറുരുള വായില്‍ വച്ച് അവള് ഒരു മണിക്കുറ് ഇരിക്കും, ക്ടാവിന്റെ വിചാരം ‘ഞാനീ ചോറുരുള ഇറക്കിയ ഉടനെ ഭക്ഷ്യക്ഷാമമെങ്ങാനും വന്നാല്‍ ഞാന്‍ പിന്നെ എന്തോ തിന്നും‘ ആണെന്ന് തോന്നും. മോന് പിന്നെ ചോറൊഴിച്ച് എന്ത് കൊടുത്താലും അവന്റെ കയ്യ് ഉടനെ ഒരു തുലാസായി മാറും, ക്രിത്യം വെയിറ്റൊക്കെ നോക്കി കുടുതലുള്ളത് അവന് എടുക്കും.
ഇപ്പോ ചേച്ചിയും അനിയനും കൂടി പുതിയൊരു ഗവേഷണത്തിലാണ്, റിമോട്ട് കണ്ട്രോള് വച്ച് ടി.വി.യിലെ ചാനല്‍ ചെയിഞ്ച് ചെയ്യണ പോലെ റിമോട്ട് കണ്ട്രോളിലെ ബട്ടണ്‍ ഞെക്കി അവരെ അടിക്കാന്‍ വരുന്ന മമ്മിയെ ചെയിഞ്ച് ചെയ്യാന്‍ പറ്റുമോന്ന് ഒരു പരീക്ഷണം. അവര്‍ രണ്ടാളും കൂടി ‘ടോം ആന്‍ഡ് ജെറി’ കളിക്കുമ്പോ ഞാന്‍ അടിക്കാന്‍ ചെന്നാല്‍ മോന് ഓടി പോയി റിമോട്ട് എടുത്തു ഞെക്കിയിട്ട് പറയും ‘കമോണ്‍ റിമോട്ട്, ചെയിഞ്ച് മൈ മമ്മി‘.
പോസ്റ്റിന് നീളം വല്ലാണ്ട് കൂടിയോ? ഇല്ല്യാല്ലേ, അഭിലാഷങ്ങളുടെ കമന്റിന് ഇതിലും നീളം കാണും. എന്നാലും ഇനിയും എഴുതിയാല്‍ നീളം കൂടി കൂടി ഞാന്‍ പലരുടെയും റെക്കോര്‍ഡും, ക്ഷമയുടെ നെല്ലിപടിയും തകര്‍ക്കും, തല്ക്കാലം അത്തരമൊരു പേരുദോഷം വരുത്തുന്നില്ല. വായിച്ചു ക്ഷീണിച്ചവര് മുകളില്‍ പറഞ്ഞ എക്സ്പിരിമെന്റ് ചെയ്യൂ, നല്ല നാരങ്ങാവെള്ളം ഉണ്ടാക്കി കുടിക്കൂ, വേണമെങ്കില്‍ ഇത്തിരി ഉപ്പും കൂടി ചേര്‍ക്കാം, ക്ഷീണവും തളര്‍ച്ചയും പമ്പ കടക്കും.
Monday, March 24, 2008
Thursday, March 13, 2008
എന്റെ ബാല്യക്കാലസ്മരണകള്
അ അമ്മ ആന, തറ പറ പത
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്‍നുര പോലെ വെളുത്താട്, പഞ്ഞികണക്കു മിനുത്താട്,
കുഞ്ജ്ജിയമ്മക്ക് 5 മക്കളാണേ, 5ആമാനോമന കുഞ്ഞ്ജ്ജുവാണേ, ഇഞ്ജി കടിച്ച് രസിച്ചു കുഞ്ജു,
റാകി പറക്കുന്ന ചെമ്പരുന്തേ, നീയുണ്ടോ മാമാങ്ക വേല കണ്ടു, വേലയും കണ്ടു
എന്താ എന്റെ ഒരു ഓര്‍മ്മശക്തി. നഴ്സറി തൊട്ട് ഡിഗ്രി വരെയും ഡിഗ്രിക്ക് കൂട്ടായി വേറേ കോഴ്സുകള്‍ ചെയ്തിട്ടും, എന്റെ ഓര്‍മ്മശക്തിയില്‍ ഒളിമങ്ങാതെ തെളിഞ്ഞ് വിളങ്ങി നില്ക്കുന്ന പാഠഭാഗങ്ങളാണ് മുകളില്‍ പറഞ്ഞത്. അതിനുമേലോട്ട് പഠിച്ചതൊക്കെ തന്മാത്ര സിനിമയില്‍ മോഹന്‍ലാലിന് വന്ന രോഗം ബാധിച്ച് വടിയായി.
പഠിച്ചതിനെക്കാളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത് ത്രിശ്ശൂര് അരണാട്ടുകരയില്‍ ഞങ്ങള്‍ നാലെണ്ണവും കൂട്ടുകാരും കൂടി കളിച്ച ഒരു കൂട്ടം കളികളാണ്. ഓട്ടപ്രാന്തി, ഒളിച്ചുപ്രാന്തി, ഞൊണ്ടി പ്രാന്തി, നാലുമൂല, സഹായ്സ്, തൂപ്പിട്ട് കളി, കണ്ണ് കെട്ടി കളി, കുളം കര കളി, “ആരെ നിങ്ങള്‍ക്കാവശ്യം, ആവശ്യമ്പടി രാവിലെ” എന്ന് പാട്ടു പാടി ഒരു കളി, വീടുവച്ച് കളി, കള്ളനും പോലീസും കളി, ഇതൊക്കെ കളിച്ച് ക്ഷീണിക്കുമ്പോ ഇരുന്നു കളിക്കാനായി കല്ലു കളി, വളപൊട്ടു കളി, കവിടി കളി, ചീട്ടുകളി, പാട്ടു മത്സരകളി, സിനിമാ പേര് പറഞ്ഞ് കളി. (ഇത് വായിക്കുന്നവരൊക്കെ തങ്ങള്‍ ചെറുപ്പത്തില്‍ കളിച്ച കളികളൊക്കെ ഓര്‍ക്കുന്നതിനും, വീണ്ടും എന്നെ പോലെ ഇന്നസെന്റ് കുട്ടികളാവുന്നതിനും വേണ്ടിയാണ് ഈ കളികളുടെ പേരൊക്കെ വാരി വലിച്ച് എഴുതിയിരിക്കുന്നത്)
കളികളൊക്കെ കഴിഞ്ഞ് തീറ്റയും കഴിഞ്ഞ്, ബാക്കി നേരമുണ്ടെങ്കില് കുറച്ച് നേരം പഠിത്തം. എന്നിട്ടും ഞങ്ങളൊക്കെ പഠിച്ച് വലിയ വലിയ നിലയിലെത്തി (ആറാമത്തെ നിലയിലാണ് ഇപ്പോ എന്റെ താമസം, ചേച്ചിമാരൊക്കെ അതിലും വലിയ നിലയിലാ). വെറുക്കെടുത്തിട്ടാണെങ്കിലും എന്റെ ടീമിനെ ജയിപ്പിക്കണമെന്ന് ഗാന്ധാരി ശപഥമെടുത്ത എന്റെ ടീമില്‍ ചേരാന്‍ എപ്പോഴും കുട്ടികളുടെ ഒരു നീണ്ട ക്യൂ തന്നെയുണ്ടായിരുന്നു.
വീട്ടില്‍ ആണ്‍കുട്ടികളില്ലാത്തതിന്റെ വിഷമം പാരന്റ്സിനെ അറിയിക്കാതെയാണ് ഞങ്ങള്‍ വളര്‍ന്നത്, നാലുപേരും ചെറുപ്പത്തിലേ ആണ്‍കുട്ടികള്‍ ചെയ്യുന്ന ജോലിയൊക്കെ ഏറ്റെടുത്ത് പരിശീലിച്ചു. അപ്പച്ചന് വിദേശത്തായിരുന്നതുകൊണ്ട് മൂത്ത ചേച്ചിയാണ് ആണ്‍കുട്ടികളെ പോലെ വീട്ടിലെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നതും (ഉദാഹരണത്തിന് ഇന്ന് ഇറച്ചി കൂട്ടാന്‍ വക്കണോ, അതോ മീനാണോ വെക്കണ്ടത് എന്നുള്ള കാര്യങ്ങളില്‍), അമ്മച്ചിയെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നതും പിന്നെ അത്യാവശ്യം പുതിയ നിയമങ്ങളൊക്കെ ഉണ്ടാക്കിയതും. രണ്ടാമത്തെ ചേച്ചിക്ക് ആണ്‍കുട്ടികളെക്കാള്‍ ധൈര്യമായിരുന്നു, അത്യാവശ്യം വന്നാല്‍ തല്ലും വഴക്കുമൊക്കെ ഉണ്ടാക്കാനും, ചോദിക്കാനും പറയാനുമൊക്കെ ഒരാള്‍, പെരുന്നാള്‍ക്ക് ഓലപടക്കവും ഗുണ്ടും പൊട്ടിക്കല്‍ ആളുടെ ഡ്യൂട്ടിയാണ്. മൂന്നാമത്തെ ചേച്ചിക്ക് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ടുമെന്റായിരുന്നു, വീട്ടിലെ ഫ്യൂസ്സായ ബള്‍ബ് മാറ്റിയിടല്‍, വീട്ടുപകരണങ്ങളുടെ റിപ്പയറിങ്ങ് കം കേടാക്കല്‍ എക്സിട്രാ (ഈ ഒരു എക്സ്പീരിയന്‍സ് വച്ച് അവള് കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ വരെ ജോലിക്ക് കയറി പറ്റി, പിന്നെ ഷിപ്പിന്മേല്‍ കയ്യ് വച്ചപ്പോള്‍ അവടത്തെ ആള്ക്കാര് അവളോട് വീട്ടില്ക്ക് പൊക്കോളാന്‍ പറഞ്ഞു).
ഇളയതായ എനിക്കു മാത്രമാണ് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടിയിരുന്നത്. എന്റെ പണി കടയില്‍ പോയി ഉപ്പ് തൊട്ട് ഇറച്ചി വരെ എല്ലാ സാധനങ്ങളും വേടിക്കലും, പിന്നെ നാട്ടുകാരുടെയും പരിചയക്കാരുടെയും കല്ല്യാണങ്ങള്‍, മരണാനന്തര അടിയന്തരസദ്യയില്‍ പങ്കെടുക്കലുമായിരുന്നു. കടയില്‍ പോയാല്‍ ബാക്കി വരുന്ന കാശിന്റെ ചില്ലറ എന്റെ കൂലി, നോട്ട് അമ്മച്ചിക്കും (അതുകൊണ്ട് ഞാന്‍ കടക്കാരനെ മണിയടിച്ച് 5ന്റെയും 10ന്റെയും നോട്ടുകളും ചില്ലറയാക്കി വേടിക്കും, അമ്മച്ചി ഇതുവരെ അറിഞ്ഞിട്ടില്ല ഈ കാര്യം), കല്ല്യാണത്തിനു പോയാല്‍, നല്ല ഉഗ്രന്‍ സദ്യ കൂലി. മരണവീട്ടില്‍ പോയാല്‍ കുറച്ച് കരയണ്ടി വന്നാലും ഏഴാമത്തെ ദിവസം പള്ളിസ്ക്കൂളില്‍ വച്ച് നല്ല വെള്ളേപ്പവും ഇറച്ചിക്കറിയും സ്റ്റൂവും കൂട്ടി ബ്രേക്ക്ഫാസ്റ്റ്. (കര്‍ത്താവേ തമാശക്ക് എഴുതിയതാണേ, ഡോണ്ട് മിസ് അണ്ടര്‍സ്റ്റാന്റ് മി). കുറെയേറേ സദ്യകളില്‍ പങ്കെടുത്ത എന്റെ എക്സ്പീരിയന്‍സ് വച്ച് ഞാന്‍ മനസ്സിലാക്കിയത് സദ്യക്ക് വിളമ്പുന്നവരെ നമ്മള് രണ്ട് പ്രാവശ്യമേ ഓരോ വിഭവങ്ങള്‍ ആവശ്യപ്പെട്ട് ബുന്ധിമുട്ടിക്കാന്‍ പാടുള്ളൂ, മൂന്നാമത്തെ പ്രാവശ്യം നമ്മള് മൈക്ക് വച്ച് വിളിച്ചാലും അവര്‍ക്ക് ചെവിയും കേള്‍ക്കില്ലാ, നമ്മള് എണീറ്റ് പോവാണ്ട് ആ ഏരിയായിലേക്ക് വരും ഇല്ല. ഇതെ എന്റെ അനുഭവമല്ല കേട്ടോ, ഞാന്‍ ആ കാര്യത്തില്‍ വളരെ ഡീസന്റായിരുന്നു, ഒരു വിളമ്പുകാരനെയും 2 പ്രാവശ്യത്തില്‍ കൂടുതല്‍ ഞാന്‍ വിളിക്കാറില്ല.
അങ്ങനെയിരിക്കുമ്പോ ഒരു ശനിയാഴ്ച പോത്തിറച്ചി വേടിക്കാനായി കാശും സഞ്ജിയും പിടിച്ച് ഇറങ്ങിയ എന്നോട് അമ്മച്ചി പറഞ്ഞു “നമ്മുടെ അങ്ങാടിയില്‍ താമസിക്കുന്ന തോമാസേട്ടന്റെ കടയില്‍ നിന്ന് ഇറച്ചി വേടിച്ചാ മതി, അവന് നല്ല ഇറച്ചി തരാമെന്ന് പറഞ്ഞിട്ടുണ്ട്.” മാര്‍ക്കറ്റില്‍ 5-6 ഇറച്ചികടകളുണ്ട്, അതുവരെ ഞാന്‍ മാരക്കറ്റില്‍ കടക്കുമ്പോ ഏതു കടക്കാരനാണ് എന്നെ ഏറ്റവും സ്നേഹത്തില്‍ “ഇങ്കട് വാ മോളേ” എന്നു വിളിക്കുന്നത് അവരുടെ കടയില്‍ നിന്ന് ഇറച്ചി വാങ്ങുകയാണ് പതിവ്. അന്നും ഞാന്‍ മാര്‍ക്കറ്റില്‍ പ്രവേശിച്ചപ്പോള്‍ 6 കടകളില്‍ നിന്നും ക്ഷണം വന്നു. അവരെയെല്ലാം നോക്കി ചെറിയ കുട്ടിയായ ഞാന്‍ റോഡിന്റെ നടുവില്‍ കയറി നിന്ന് ഇങ്ങനെ പറഞ്ഞു “ആരും വിളിക്കണ്ടാ, എനിക്കു വേണ്ടത് തോമാസേട്ടന്റെ ഇറച്ചിയാണ്, അമ്മച്ചി പറഞ്ഞത് തോമാസേട്ടന്റെ ഇറച്ചിയാ നല്ലത്, അത് വേടിക്കാനാണ്“. അതുകേട്ട് ഇറച്ചി വേടിക്കാന്‍ വന്നവരും, കടക്കാരും ഉറക്കെയും തോമാസേട്ടന് പതുക്കെയും ചിരിച്ചു (അപ്പറത്തെ കടക്കാരന് തോമാസേട്ടനോട് ചോദിച്ചൂത്രെ നീ അപ്പോ പോത്തിറച്ചി വിക്കലൊക്കെ നിര്‍ത്തിയോന്ന്?). ഇത്ര ചെറിയക്കുട്ടിയായ ഞാന്‍ ഇത്രയും വലിയ ആള്‍ക്കാരെ ചിരിപ്പിക്കാന്‍ മാത്രം പോന്ന തമാശ പറഞ്ഞതിന്റെ ഗമയില്‍ ഞാന്‍ തോമാസേട്ടന്റെ ഇറച്ചിയും വേടിച്ച് കൂളായി വീട്ടിലേക്ക് പോയി. എന്റെ ആ ഒരു ഡയലോഗിന്റെ ബലത്തില്‍, തോമാസേട്ടന്റെ ഇറച്ചിക്ക് ആ നാട്ടില്‍ ഭയങ്കര ഡിമാന്റായി, അടൂത്ത ജില്ലയിലുള്ളവര്‍ വരെ തോമാസേട്ടന്റെ ഇറച്ചി വേടിക്കാനായി വന്നു തുടങ്ങി.
അക്കാലത്ത് നാട്ടുകാര്‍ എനിക്ക് സ്നേഹത്തോടെ നല്കിയ പേര് ‘അങ്ങാടി മറിയം’ എന്നായിരുന്നു. അങ്ങാടിയിലെ ഏതു വീട്ടിലും ഏതു നേരത്ത് കേറി ചെന്നാലും ആ വീട്ടുകാരെനിക്ക് ഇരിക്കാന്‍ കസേര തരും തിന്നാന്‍ പലഹാരങ്ങള്‍ തരും, അതും തിന്ന് ഞാന്‍ ആ വീട്ടുകാര്‍ക്ക് അങ്ങാടിയിലെ എല്ലാ വീട്ടിലെയും എനിക്കറിയുന്ന വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുക്കും. ഒരു ദിവസം വിദേശത്തുള്ള അപ്പച്ചന് അമ്മച്ചിക്ക് അയച്ച എഴുത്തു വരെ ഞാനെന്റെ ക്ലാസ് സിസ്റ്ററിന് വായിക്കാന്‍ കൊടുത്തു. ആ കത്ത് പകുതി വായിച്ചതില്‍ പിന്നെ ആ സിസ്റ്ററിന് എന്നോട് പ്രത്യേക വാത്സല്യമായിരുന്നു, ഞാനത്രക്കും നിഷ്കളങ്കയായിരുന്നു.
ഞങ്ങടെ അങ്ങാടിയിലെ മാത്യകാദമ്പതികളായിരുന്നു വിത്സേട്ടനും ഓമനേച്ചിയും, സൂര്യോദയം തൊട്ട് സൂര്യാസ്തമനം വരെ. സൂര്യന് അസ്തമിച്ച് കഴിഞ്ഞാല്‍ വിത്സേട്ടന്‍ സൂര്യനെ പോലെ മിനുങ്ങിയിട്ട് വരും, ആ സാധനം അകത്തു ചെന്നാല്‍ പിന്നെ വിത്സേട്ടന്‍ ഓമനേച്ചിയെ ‘ഓമനേ’ എന്നു വിളിക്കുന്നതിനു പകരം വേറേ ചില പേരുകള്‍ വിളിക്കാന്‍ തുടങ്ങും. വിത്സേട്ടന്റെ ആ പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കി അങ്ങാടിയിലെ മിടുക്കന്മാരായ കുട്ടികള്‍ ‘യൂറേക്കാ’ എന്നും പറഞ്ഞ് ഒരു പുതിയ കളി കണ്ടു പിടിച്ചു. ആ കുട്ടികള്‍ ചില വാചകങ്ങള്‍ പറയും, ആ വാചകത്തില്‍ നിന്ന് നമ്മള് വിത്സേട്ടന്‍ ഓമനേച്ചിയെ വിളിക്കുന്ന പേരുകള്‍ കണ്ടു പിടിക്കണം. ഉദാഹരണത്തിന് “മൈതാനത്തില്‍ കാര്‍“, “കുപ്പിയില്‍ എണ്ണ“ എക്സിട്രാ. (ക്ലൂ തരാന്‍ ഇത്തിരി ബുന്ധിമുട്ടുണ്ട്). ഈ കളിക്ക് മാത്രം അമ്മച്ചി ഞങ്ങടെ വീട്ടില്‍ വിലക്ക് പ്രഖ്യാപിച്ചിരുന്നു. വിത്സേട്ടന്റെ പ്രകടനം തുടങ്ങിയാല്‍ അമ്മച്ചി ഞങ്ങള്‍ അത് കേക്കാതിരിക്കാനായി, ഞങ്ങളെ കൊണ്ട് ആ നേരത്ത് മുട്ടു കുത്തി കുരിശ് വരപ്പിച്ച് പ്രാര്‍ത്ഥന എത്തിപ്പിക്കാനിരുത്തും.
ബാല്യത്തെ പറ്റി പറയുമ്പോ സ്ക്കൂളിനെ പറ്റിയും പറയണമല്ലോ. അരണാട്ടുകര ഇന്‍ഫന്റ് ജീസസ് സ്ക്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് കണക്കില്‍ മാത്രം ഇത്തിരി വീക്കായിരുന്ന ഞാന്‍ “ഇന്ന് കണക്ക് ടീച്ചറിന്റെ കയ്യീന്ന് അടി കിട്ടാന്‍ സാധ്യതയുണ്ടെന്ന് ഉള്‍വിളി ഉണ്ടാകുന്ന” അപൂര്‍വ്വം ദിവസങ്ങളില്‍, സ്ക്കൂളില്‍ പോകാന്‍ നേരത്ത് “കര്‍ത്താവേ ഇന്ന് കണക്ക് പീരിയഡിന് മുമ്പായി തരകന്‍സ് സ്ക്കൂളിലെ കുട്ടികള്‍ സമരമുണ്ടാക്കണെ” എന്ന് സ്പെഷ്യല്‍ പ്രെയറ് എത്തിക്കാറുണ്ട്. ഞാനെന്നൊക്കെ അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ അന്നൊക്കെ തരകന്‍സ് സ്ക്കൂളിലെ കുട്ടികള്‍ ക്രുത്യ സമയത്ത് വളരെ ഭയഭക്തി ബഹുമാനങ്ങളോടെ സിസ്റ്റര്‍മാരിനെ “മൊട്ടച്ചികളെ മൊട്ടച്ചികളെ” എന്ന് അഭിസംബോധന ചെയ്ത് സമരത്തിനു വരാറുണ്ട്. അതു കേട്ട പാതി കേക്കാത്ത പാതി ഞങ്ങള്‍ കുട്ടികള്‍ ചോറ്റും പാത്രം ബാഗില്‍ തിരുകി, ടീച്ചര്മാര് അതിലും സ്പീഡില്‍ ബുക്കും മടക്കി ക്ലാസിന് പുറത്ത് പോകും. അങ്ങനെ ഞാന്‍ അതിവിദഗ്ന്ധമായി തല്ലു കിട്ടാതെ രക്ഷപ്പെടാറുമുണ്ട് (ഈയവസരത്തില്‍ ഞാന്‍ തരകന്‍സിലെ കുട്ടികള്‍ക്ക് എന്റെ ബോട്ടം ഹാര്ട്ടില് നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു). തരകന്‍സ് ബോയ്സ് സ്ക്കൂളിലെ കുട്ടികള്‍ സ്പെഷ്യലൈസ് ചെയ്ത് മെയിന്‍ സബ്ജക്റ്റ്, ടീച്ചര്‍മാര്‍ക്ക് ഇരട്ടപേരിടുകയാണ്, എന്നും വെള്ള സാരി എടുത്തു വരുന്ന ടീച്ചറിന്റെ പേര് ‘മാടപ്രാവ്’, വയറു ചാടിയ ടീച്ചറിന്റെ പേര് ‘നിത്യ ഗര്‍ഭിണി’ എക്സിട്രാ, അവര്‍ കഷ്ടപ്പെട്ട് കണ്ടുപിടിച്ച എല്ലാ പേരുകളും ഞാനിവിടെ എഴുതിയാല്‍ അത് അവര്‍ക്ക് ഇഷ്ടപ്പെടില്ല.
സ്ക്കൂളിനെ പറ്റി പറയുമ്പോ അതിന്റെ മുന്നിലുള്ള പെണ്ണിന്റെ പീടികയെയും ഓപ്പേട്ടന്റെ പീടികയെയും പറ്റി പറഞ്ഞില്ലെങ്കില്‍ മോശമാവും. കടയില്‍ പോകുന്ന വകയില്‍ എനിക്ക് കിട്ടിയ ശമ്പളത്തിന്റെ അമ്പത് ശതമാനവും ഞാനവിടെ എനിക്കും കൂട്ടുകാരക്കും വേണ്ടി ചിലവഴിച്ചിട്ടുണ്ട് (ബാക്കി അമ്പതു ശതമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് കാശുംകുടുക്കയില് ) . അവിടെ നിന്നു വാങ്ങി തിന്ന തേന്‍നിലാവിന്റെയും, പാല്‍ഗോവയുടെയും, നാരങ്ങാമുഠായിയുടെയും, ഉപ്പിലിട്ട നെല്ലിക്കയുടെയും, ലൂവിക്കയുടെയും മധുരവും രസവും ഇപ്പോഴും നാവ് കൊതിക്കുന്നുണ്ട്. എന്റെ ഫസ്റ്റ് തിന്നുകഴിഞ്ഞാല്‍, ഞാന്‍ തിന്നുകഴിയാത്ത കുട്ടുകാരുടെ മുഖത്തു നോക്കി, എന്റെ മുഖം വീര്‍പ്പിച്ച് കവിളില്‍ കൈ ചുരുട്ടി ഒറ്റ ഇടിയാണ്. ഞാന്‍ പങ്കു വെട്ടിയെന്ന് തെറ്റിന്ധരിച്ച് അവരപ്പോ എനിക്ക് കുറച്ചുംകൂടി തിന്നാന്‍ തരും.
അരണാട്ടുകരയെ പറ്റി പറഞ്ഞുതുടങ്ങിയാല്‍ അരണാട്ടുകര പള്ളി പെരുന്നാളിനെ പറ്റി പറയാതെ നിറുത്തരുതെന്നാ പ്രമാണം. അരണാട്ടുകര പിണ്ടി പെരുന്നാള്‍ ഞങ്ങള്‍ക്ക് ത്രിശ്ശൂര് പൂരത്തിനെക്കാള്‍ വലുതായിരുന്നു (പൂരം കാണാന്‍ പെണ്‍കുട്ടികള്‍ പോവാന്‍ പാടില്ലാന്നാ അമ്മച്ചി പറയാറ്, പൂരപറമ്പിലെ എക്സിബിഷന് കാണാന്‍ മാത്രമേ അനുവാദമുള്ളൂ). പെരുന്നാളിനു കുറേ ദിവസം മുന്നേ അങ്ങാടിയിലെ എല്ലാ വീട്ടിന്റെ മുന്നിലും പിണ്ടി (വാഴകൊലയടക്കമുള്ള വാഴ മരം) കുത്തി കൊടിയും മാല ലൈറ്റും മണ്‍ചിരാതുകളും വച്ച് അലങ്കരിക്കും. പെരുന്നാളിന്റെ പ്രധാന അട്രാക്ഷന് വെടിക്കെട്ടും, പ്രദക്ഷിണവും, ഗാനമേളയും ആയിരുന്നു (സോറി - പാട്ടുകുര്‍ബാന ഫസ്റ്റ് അട്രാക്ഷന്). വെടിക്കെട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടം ‘അമിട്ട്’ പൊട്ടി വിരിയുന്നത് കാണാനായിരുന്നു. രണ്ടു കയ്യിന്റെയും ചൂണ്ടു വിരല്‍ ചെവിയില്‍ കുത്തി കേറ്റി വച്ച് മുകളിലോട്ട് നോക്കി നിക്കുമ്പോ എന്റെ അന്നത്തെ ചിന്താവിഷയം ‘ഈ പടക്കത്തിനൊക്കെ എന്തിനാ ഇത്രയും സൌണ്ട്, വെറുതെ മനുഷ്യന്റെ കയ്യ് കഴക്കാനായിട്ട്’ എന്നതായിരുന്നു.
ഗാനമേളകള്‍ പെരുന്നാളിന്റെ ഒരു ഭാഗമായിരുന്നു, ഹിറ്റ് പാട്ടുകള്‍ മൂച്ചായി വരുമ്പോ അരണാട്ടുകരയിലെ കമലഹാസന്മാര്‍ പള്ളിയുടെ മതിലിന്മേല് കയറി നിന്ന്, ഭരതനാട്യവും മോഹിനിയാട്ടവും പേടിച്ചോടി പോകുന്ന, കമലഹാസന്റെ സാഗരസംഗമത്തിലെ കിണറ്റിങ്കരയില്‍ നിന്നുള്ള ‘തകിട തകിമി‘ ഡാന്‍സിനെ വെട്ടിക്കുന്ന ടൈപ്പിലുള്ള നാടന്‍ സ്റ്റെപ്പിട്ട് ഡാന്‍സ് കളിച്ചു തുടങ്ങും, അതു കാണുമ്പോ എനിക്കും ഡാന്‍സ് കളിക്കാന്‍ മുട്ടും, അപ്പൊ ചേച്ചിമാര് എന്റെ ഉടുപ്പ് പിടിച്ച് വലിച്ച് എന്നെ താഴെ ഇരുത്തും. പ്രദക്ഷിണത്തിന്റെ മുമ്പിലും ഇമ്മാതിരി ഡാന്‍സ് ചിലര്‍ നടത്താറുണ്ട്, വികാരിയച്ചന്റെ ക്ഷമ പരീക്ഷീക്കാനായിട്ട് (ഒരു നല്ല പാട്ട് കേട്ടാല്‍, ശിങ്കാരിമേളം കേട്ടാല്‍ എണീറ്റ് നിന്ന് ഡാന്‍സ് കളിക്കാന്‍ തോന്നുന്ന ഞാനടക്കമുള്ള ഇടവക ജനങ്ങളുടെ പെരുന്നാള്‍ സ്പിരിറ്റ് അച്ചനും, വിശുദ്ദനായ തോമാസ് ശ്ലീഹായുടെയും സെബാസ്ത്യാനോസ് പുണ്യാളന്റെയും തിരുസ്വരുപത്തിനോടുള്ള അച്ചന്റെ സ്പിരിറ്റ് ജനങ്ങളക്കും മനസ്സിലായില്ലാ – ജനറേഷന് ഗാപ്പ് പോലൊരു സ്പിരിച്ചുവല്‍ ഗാപ്പ്). അങ്ങനെയുള്ള ഒരു പെരുന്നാളിന്റെ സദ്യക്കൊടുവിലാണ് ഞാന്‍ അപ്പച്ചനും അങ്കിള്‍മാരും ഗ്ലാസ്സില്‍ ബാക്കി വച്ച കഞ്ഞിവെള്ളം എടുത്ത് കുടിച്ചതും, പൂസായി കട്ടിലിന്റെ അടിയില്‍ കേറി കിടന്നുറങ്ങിയതും, വീട്ടുകാര്‍ എന്നെ കാണാതെ അന്വേഷിച്ചു നടന്നതും. അന്നു നിര്‍ത്തിയ കുടിയാ, പിന്നെ ഞാനാ സാധനം കയ്യോണ്ട് തൊട്ടിട്ടില്ല.
അരണാട്ടുകര കടവാരവും ബണ്ടും കുളവും കൊക്കുര്‍ണിയും, നീന്തല്‍ പഠിക്കാനായി കുളത്തില്‍ പോയിട്ട് നീന്തുന്നവരെ നോക്കി നീന്തലിന്റെ തിയറി മാത്രം പഠിച്ച് പ്രാക്ടിക്കല്‍ പിന്നത്തേക്ക് വച്ച് തിരിച്ചുവന്നതും, അരണാട്ടുകരയുടെ സ്വന്തം ജാനകി പ്രേതവും, തമ്പി തിയറ്ററിലിരുന്ന് ‘കര്‍ത്താവ്വെ പ്രേംനസീറ് ഇടിയില്‍ ജയിക്കണെ, ഉമ്മറ് തോല്‍ക്കണെ‘ എന്നു പ്രാര്‍ത്ഥിച്ചതും, ആകാശത്തൂടെ ആദ്യമായി വിമാനം പോകുന്നത് കണ്ട് നിഷ്കളങ്കരായ അങ്ങാടിക്കാര് ‘ആകാശത്ത് വെള്ളിക്കുരിശ് പ്രത്യക്ഷപ്പെട്ടു‘ എന്നു പറഞ്ഞ് മുകളിലോട്ടു നോക്കി കൈ വിരിച്ച് പിടിച്ച് ‘സ്വര്‍ഗ്ഗ്സ്ഥനായ പിതാവെ’ എന്നു പ്രാര്‍ത്ഥിച്ച് അങ്ങാടിക്ക് ‘വെള്ളിക്കുരിശങ്ങാടി’ എന്ന പേര് സമ്പാദിച്ചതും, കുന്തിരിക്കത്തിന്റെ മണമുള്ള വഴിപ്രാര്‍ത്ഥനകളും അങ്ങനെ അരണാട്ടുകരയിലെ ബാല്യക്കാലത്തെ പറ്റി ഒരു പാട് മധുരിക്കുന്ന ഓര്‍മ്മകള്‍ വേറേയും കുറേയുണ്ട്.
സിനിമയില്‍ ചാന്‍സ് ചോദിച്ച് നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും ചുറ്റും കൂടുന്ന പുതുമുഖങ്ങളെ പോലെ, ഓരോരോ ബാല്യക്കാല ഓര്‍മ്മകള്‍ എന്റെ ചുറ്റും കൂടി നില്‍ക്കുകയാണ്, എന്റെ കമ്പ്യൂട്ടര്‍ സ്കീനാകുന്ന വെള്ളിത്തിരയില്‍ കയറി പറ്റാന്‍. എല്ലാ പുതുമുഖങ്ങള്‍ക്കും ചാന്‍സ് കൊടുത്താല്‍ പാഞ്ജാലിയുടെ വസ്ത്രാക്ഷേപം സ്പെഷല്‍ ‘അഴിച്ചാലും അഴിച്ചാലും തീരാത്ത സാരി‘ പോലെയാകും എന്റെയീ പോസ്റ്റ്.
ഒരു കവിതാ പരീക്ഷണം
“എന്റെ ബാല്യക്കാലമേ, നിന്നെയാണെന്നിക്കിന്ന് ഏറേയിഷ്ടം
നീയിത്ര സുന്ദരിയാണെന്നറിയാന്‍ ഞാനെന്തേ ഇത്ര വൈകി!
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലാ എന്നതു പോല്‍
ചെറുപ്പത്തില്‍ ഞാന്‍ വേഗം വലുതാവാന്‍ മോഹിച്ചുപോയി
തെറ്റു തിരുത്തി, പൊട്ടിക്കാളിയാം ഞാന്‍, വീണ്ടും വിളിച്ചാല്‍
തിരിച്ചു വരുമോ? ബാല്യക്കാലമേ, എന്‍ പ്രിയ കുട്ടൂകാരി“.
കൊളമാക്കി
കൂട്ടുക്കാരെ മാപ്പ്, ഒരു കവിത എഴുതുക എന്ന എന്റെ അത്യാഗ്രഹത്തില്‍ നിന്നും ജന്മമെടുത്തതാണ് മുകളിലുള്ള കവിത (അതോ പാട്ടോ, അതോ രണ്ടുമല്ലേ?). സാധാരണ കവിതകളില്‍ കാണുന്ന പ്രാസവും സംഗതികളും മഷിയിട്ട് നോക്കിയാല്‍ പോലും ഈ കവിതയില്‍ കാണാന്‍ പറ്റില്ല. ഇത് എന്റെ ആദ്യത്തെ മാസ്റ്റര്‍പീസ് കവിതയാണ്. ഇത് ഞാന്‍ എനിക്കൊരു നല്ല കുട്ടിക്കാലം നല്കിയ ഞാനേറ്റവും സ്നേഹിച്ചിരുന്ന എന്റെ അമ്മാമ്മക്കും, അരണാട്ടുകര നാട്ടിനും, അവിടത്തെ എന്റെ കൂട്ടുകാര്‍ക്കും, ചേച്ചിമാര്‍ക്കും, പാരന്റ്സിനും, ഇതെഴുതാന്‍ എനിക്ക് കമ്പ്യൂട്ടര്‍ വേടിച്ചു തന്ന എന്റെ സ്വന്തം ഭര്‍ത്താവിനും (അല്ലെങ്കില്‍ ആശാന് പിണങ്ങും), എഴുതുന്നതിനിടയില്‍ 10 പ്രാവശ്ശ്യം കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ വന്ന എന്റെ ബോബനും മോളിക്കും, ഇതൊക്കെ വായിക്കാന്‍ സന്മന്‍സ്സ് കാണിച്ച നല്ലവരായ നിങ്ങള്‍ക്കും സമര്‍പ്പിക്കുന്നു. ഇനിയും സമര്‍പ്പിക്കുവാന്‍ കവിതകള്‍ എഴുതുമോ ഇല്ലയോ എന്നെന്നിക്കറിഞ്ഞു കൂടാ.
ക്ലാ ക്ലാ ക്ലീ, ക്ലീ ക്ലീ ക്ലൂ, സുരേഷ് തിരിഞ്ഞു നോക്കി, അതാ മുറ്റത്തൊരു മൈന,
മേരിക്കുണ്ടൊരു കുഞ്ഞാട്, മേനി കൊഴുത്തൊരു കുഞ്ഞാട്, പാല്‍നുര പോലെ വെളുത്താട്, പഞ്ഞികണക്കു മിനുത്താട്,
കുഞ്ജ്ജിയമ്മക്ക് 5 മക്കളാണേ, 5ആമാനോമന കുഞ്ഞ്ജ്ജുവാണേ, ഇഞ്ജി കടിച്ച് രസിച്ചു കുഞ്ജു,
റാകി പറക്കുന്ന ചെമ്പരുന്തേ, നീയുണ്ടോ മാമാങ്ക വേല കണ്ടു, വേലയും കണ്ടു
എന്താ എന്റെ ഒരു ഓര്‍മ്മശക്തി. നഴ്സറി തൊട്ട് ഡിഗ്രി വരെയും ഡിഗ്രിക്ക് കൂട്ടായി വേറേ കോഴ്സുകള്‍ ചെയ്തിട്ടും, എന്റെ ഓര്‍മ്മശക്തിയില്‍ ഒളിമങ്ങാതെ തെളിഞ്ഞ് വിളങ്ങി നില്ക്കുന്ന പാഠഭാഗങ്ങളാണ് മുകളില്‍ പറഞ്ഞത്. അതിനുമേലോട്ട് പഠിച്ചതൊക്കെ തന്മാത്ര സിനിമയില്‍ മോഹന്‍ലാലിന് വന്ന രോഗം ബാധിച്ച് വടിയായി.
പഠിച്ചതിനെക്കാളും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത് ത്രിശ്ശൂര് അരണാട്ടുകരയില്‍ ഞങ്ങള്‍ നാലെണ്ണവും കൂട്ടുകാരും കൂടി കളിച്ച ഒരു കൂട്ടം കളികളാണ്. ഓട്ടപ്രാന്തി, ഒളിച്ചുപ്രാന്തി, ഞൊണ്ടി പ്രാന്തി, നാലുമൂല, സഹായ്സ്, തൂപ്പിട്ട് കളി, കണ്ണ് കെട്ടി കളി, കുളം കര കളി, “ആരെ നിങ്ങള്‍ക്കാവശ്യം, ആവശ്യമ്പടി രാവിലെ” എന്ന് പാട്ടു പാടി ഒരു കളി, വീടുവച്ച് കളി, കള്ളനും പോലീസും കളി, ഇതൊക്കെ കളിച്ച് ക്ഷീണിക്കുമ്പോ ഇരുന്നു കളിക്കാനായി കല്ലു കളി, വളപൊട്ടു കളി, കവിടി കളി, ചീട്ടുകളി, പാട്ടു മത്സരകളി, സിനിമാ പേര് പറഞ്ഞ് കളി. (ഇത് വായിക്കുന്നവരൊക്കെ തങ്ങള്‍ ചെറുപ്പത്തില്‍ കളിച്ച കളികളൊക്കെ ഓര്‍ക്കുന്നതിനും, വീണ്ടും എന്നെ പോലെ ഇന്നസെന്റ് കുട്ടികളാവുന്നതിനും വേണ്ടിയാണ് ഈ കളികളുടെ പേരൊക്കെ വാരി വലിച്ച് എഴുതിയിരിക്കുന്നത്)
കളികളൊക്കെ കഴിഞ്ഞ് തീറ്റയും കഴിഞ്ഞ്, ബാക്കി നേരമുണ്ടെങ്കില് കുറച്ച് നേരം പഠിത്തം. എന്നിട്ടും ഞങ്ങളൊക്കെ പഠിച്ച് വലിയ വലിയ നിലയിലെത്തി (ആറാമത്തെ നിലയിലാണ് ഇപ്പോ എന്റെ താമസം, ചേച്ചിമാരൊക്കെ അതിലും വലിയ നിലയിലാ). വെറുക്കെടുത്തിട്ടാണെങ്കിലും എന്റെ ടീമിനെ ജയിപ്പിക്കണമെന്ന് ഗാന്ധാരി ശപഥമെടുത്ത എന്റെ ടീമില്‍ ചേരാന്‍ എപ്പോഴും കുട്ടികളുടെ ഒരു നീണ്ട ക്യൂ തന്നെയുണ്ടായിരുന്നു.
വീട്ടില്‍ ആണ്‍കുട്ടികളില്ലാത്തതിന്റെ വിഷമം പാരന്റ്സിനെ അറിയിക്കാതെയാണ് ഞങ്ങള്‍ വളര്‍ന്നത്, നാലുപേരും ചെറുപ്പത്തിലേ ആണ്‍കുട്ടികള്‍ ചെയ്യുന്ന ജോലിയൊക്കെ ഏറ്റെടുത്ത് പരിശീലിച്ചു. അപ്പച്ചന് വിദേശത്തായിരുന്നതുകൊണ്ട് മൂത്ത ചേച്ചിയാണ് ആണ്‍കുട്ടികളെ പോലെ വീട്ടിലെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നതും (ഉദാഹരണത്തിന് ഇന്ന് ഇറച്ചി കൂട്ടാന്‍ വക്കണോ, അതോ മീനാണോ വെക്കണ്ടത് എന്നുള്ള കാര്യങ്ങളില്‍), അമ്മച്ചിയെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നതും പിന്നെ അത്യാവശ്യം പുതിയ നിയമങ്ങളൊക്കെ ഉണ്ടാക്കിയതും. രണ്ടാമത്തെ ചേച്ചിക്ക് ആണ്‍കുട്ടികളെക്കാള്‍ ധൈര്യമായിരുന്നു, അത്യാവശ്യം വന്നാല്‍ തല്ലും വഴക്കുമൊക്കെ ഉണ്ടാക്കാനും, ചോദിക്കാനും പറയാനുമൊക്കെ ഒരാള്‍, പെരുന്നാള്‍ക്ക് ഓലപടക്കവും ഗുണ്ടും പൊട്ടിക്കല്‍ ആളുടെ ഡ്യൂട്ടിയാണ്. മൂന്നാമത്തെ ചേച്ചിക്ക് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ടുമെന്റായിരുന്നു, വീട്ടിലെ ഫ്യൂസ്സായ ബള്‍ബ് മാറ്റിയിടല്‍, വീട്ടുപകരണങ്ങളുടെ റിപ്പയറിങ്ങ് കം കേടാക്കല്‍ എക്സിട്രാ (ഈ ഒരു എക്സ്പീരിയന്‍സ് വച്ച് അവള് കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ വരെ ജോലിക്ക് കയറി പറ്റി, പിന്നെ ഷിപ്പിന്മേല്‍ കയ്യ് വച്ചപ്പോള്‍ അവടത്തെ ആള്ക്കാര് അവളോട് വീട്ടില്ക്ക് പൊക്കോളാന്‍ പറഞ്ഞു).
ഇളയതായ എനിക്കു മാത്രമാണ് ചെയ്യുന്ന ജോലിക്ക് കൂലി കിട്ടിയിരുന്നത്. എന്റെ പണി കടയില്‍ പോയി ഉപ്പ് തൊട്ട് ഇറച്ചി വരെ എല്ലാ സാധനങ്ങളും വേടിക്കലും, പിന്നെ നാട്ടുകാരുടെയും പരിചയക്കാരുടെയും കല്ല്യാണങ്ങള്‍, മരണാനന്തര അടിയന്തരസദ്യയില്‍ പങ്കെടുക്കലുമായിരുന്നു. കടയില്‍ പോയാല്‍ ബാക്കി വരുന്ന കാശിന്റെ ചില്ലറ എന്റെ കൂലി, നോട്ട് അമ്മച്ചിക്കും (അതുകൊണ്ട് ഞാന്‍ കടക്കാരനെ മണിയടിച്ച് 5ന്റെയും 10ന്റെയും നോട്ടുകളും ചില്ലറയാക്കി വേടിക്കും, അമ്മച്ചി ഇതുവരെ അറിഞ്ഞിട്ടില്ല ഈ കാര്യം), കല്ല്യാണത്തിനു പോയാല്‍, നല്ല ഉഗ്രന്‍ സദ്യ കൂലി. മരണവീട്ടില്‍ പോയാല്‍ കുറച്ച് കരയണ്ടി വന്നാലും ഏഴാമത്തെ ദിവസം പള്ളിസ്ക്കൂളില്‍ വച്ച് നല്ല വെള്ളേപ്പവും ഇറച്ചിക്കറിയും സ്റ്റൂവും കൂട്ടി ബ്രേക്ക്ഫാസ്റ്റ്. (കര്‍ത്താവേ തമാശക്ക് എഴുതിയതാണേ, ഡോണ്ട് മിസ് അണ്ടര്‍സ്റ്റാന്റ് മി). കുറെയേറേ സദ്യകളില്‍ പങ്കെടുത്ത എന്റെ എക്സ്പീരിയന്‍സ് വച്ച് ഞാന്‍ മനസ്സിലാക്കിയത് സദ്യക്ക് വിളമ്പുന്നവരെ നമ്മള് രണ്ട് പ്രാവശ്യമേ ഓരോ വിഭവങ്ങള്‍ ആവശ്യപ്പെട്ട് ബുന്ധിമുട്ടിക്കാന്‍ പാടുള്ളൂ, മൂന്നാമത്തെ പ്രാവശ്യം നമ്മള് മൈക്ക് വച്ച് വിളിച്ചാലും അവര്‍ക്ക് ചെവിയും കേള്‍ക്കില്ലാ, നമ്മള് എണീറ്റ് പോവാണ്ട് ആ ഏരിയായിലേക്ക് വരും ഇല്ല. ഇതെ എന്റെ അനുഭവമല്ല കേട്ടോ, ഞാന്‍ ആ കാര്യത്തില്‍ വളരെ ഡീസന്റായിരുന്നു, ഒരു വിളമ്പുകാരനെയും 2 പ്രാവശ്യത്തില്‍ കൂടുതല്‍ ഞാന്‍ വിളിക്കാറില്ല.
അങ്ങനെയിരിക്കുമ്പോ ഒരു ശനിയാഴ്ച പോത്തിറച്ചി വേടിക്കാനായി കാശും സഞ്ജിയും പിടിച്ച് ഇറങ്ങിയ എന്നോട് അമ്മച്ചി പറഞ്ഞു “നമ്മുടെ അങ്ങാടിയില്‍ താമസിക്കുന്ന തോമാസേട്ടന്റെ കടയില്‍ നിന്ന് ഇറച്ചി വേടിച്ചാ മതി, അവന് നല്ല ഇറച്ചി തരാമെന്ന് പറഞ്ഞിട്ടുണ്ട്.” മാര്‍ക്കറ്റില്‍ 5-6 ഇറച്ചികടകളുണ്ട്, അതുവരെ ഞാന്‍ മാരക്കറ്റില്‍ കടക്കുമ്പോ ഏതു കടക്കാരനാണ് എന്നെ ഏറ്റവും സ്നേഹത്തില്‍ “ഇങ്കട് വാ മോളേ” എന്നു വിളിക്കുന്നത് അവരുടെ കടയില്‍ നിന്ന് ഇറച്ചി വാങ്ങുകയാണ് പതിവ്. അന്നും ഞാന്‍ മാര്‍ക്കറ്റില്‍ പ്രവേശിച്ചപ്പോള്‍ 6 കടകളില്‍ നിന്നും ക്ഷണം വന്നു. അവരെയെല്ലാം നോക്കി ചെറിയ കുട്ടിയായ ഞാന്‍ റോഡിന്റെ നടുവില്‍ കയറി നിന്ന് ഇങ്ങനെ പറഞ്ഞു “ആരും വിളിക്കണ്ടാ, എനിക്കു വേണ്ടത് തോമാസേട്ടന്റെ ഇറച്ചിയാണ്, അമ്മച്ചി പറഞ്ഞത് തോമാസേട്ടന്റെ ഇറച്ചിയാ നല്ലത്, അത് വേടിക്കാനാണ്“. അതുകേട്ട് ഇറച്ചി വേടിക്കാന്‍ വന്നവരും, കടക്കാരും ഉറക്കെയും തോമാസേട്ടന് പതുക്കെയും ചിരിച്ചു (അപ്പറത്തെ കടക്കാരന് തോമാസേട്ടനോട് ചോദിച്ചൂത്രെ നീ അപ്പോ പോത്തിറച്ചി വിക്കലൊക്കെ നിര്‍ത്തിയോന്ന്?). ഇത്ര ചെറിയക്കുട്ടിയായ ഞാന്‍ ഇത്രയും വലിയ ആള്‍ക്കാരെ ചിരിപ്പിക്കാന്‍ മാത്രം പോന്ന തമാശ പറഞ്ഞതിന്റെ ഗമയില്‍ ഞാന്‍ തോമാസേട്ടന്റെ ഇറച്ചിയും വേടിച്ച് കൂളായി വീട്ടിലേക്ക് പോയി. എന്റെ ആ ഒരു ഡയലോഗിന്റെ ബലത്തില്‍, തോമാസേട്ടന്റെ ഇറച്ചിക്ക് ആ നാട്ടില്‍ ഭയങ്കര ഡിമാന്റായി, അടൂത്ത ജില്ലയിലുള്ളവര്‍ വരെ തോമാസേട്ടന്റെ ഇറച്ചി വേടിക്കാനായി വന്നു തുടങ്ങി.
അക്കാലത്ത് നാട്ടുകാര്‍ എനിക്ക് സ്നേഹത്തോടെ നല്കിയ പേര് ‘അങ്ങാടി മറിയം’ എന്നായിരുന്നു. അങ്ങാടിയിലെ ഏതു വീട്ടിലും ഏതു നേരത്ത് കേറി ചെന്നാലും ആ വീട്ടുകാരെനിക്ക് ഇരിക്കാന്‍ കസേര തരും തിന്നാന്‍ പലഹാരങ്ങള്‍ തരും, അതും തിന്ന് ഞാന്‍ ആ വീട്ടുകാര്‍ക്ക് അങ്ങാടിയിലെ എല്ലാ വീട്ടിലെയും എനിക്കറിയുന്ന വിശേഷങ്ങളൊക്കെ പറഞ്ഞു കൊടുക്കും. ഒരു ദിവസം വിദേശത്തുള്ള അപ്പച്ചന് അമ്മച്ചിക്ക് അയച്ച എഴുത്തു വരെ ഞാനെന്റെ ക്ലാസ് സിസ്റ്ററിന് വായിക്കാന്‍ കൊടുത്തു. ആ കത്ത് പകുതി വായിച്ചതില്‍ പിന്നെ ആ സിസ്റ്ററിന് എന്നോട് പ്രത്യേക വാത്സല്യമായിരുന്നു, ഞാനത്രക്കും നിഷ്കളങ്കയായിരുന്നു.
ഞങ്ങടെ അങ്ങാടിയിലെ മാത്യകാദമ്പതികളായിരുന്നു വിത്സേട്ടനും ഓമനേച്ചിയും, സൂര്യോദയം തൊട്ട് സൂര്യാസ്തമനം വരെ. സൂര്യന് അസ്തമിച്ച് കഴിഞ്ഞാല്‍ വിത്സേട്ടന്‍ സൂര്യനെ പോലെ മിനുങ്ങിയിട്ട് വരും, ആ സാധനം അകത്തു ചെന്നാല്‍ പിന്നെ വിത്സേട്ടന്‍ ഓമനേച്ചിയെ ‘ഓമനേ’ എന്നു വിളിക്കുന്നതിനു പകരം വേറേ ചില പേരുകള്‍ വിളിക്കാന്‍ തുടങ്ങും. വിത്സേട്ടന്റെ ആ പെര്‍ഫോമന്‍സിനെ അടിസ്ഥാനമാക്കി അങ്ങാടിയിലെ മിടുക്കന്മാരായ കുട്ടികള്‍ ‘യൂറേക്കാ’ എന്നും പറഞ്ഞ് ഒരു പുതിയ കളി കണ്ടു പിടിച്ചു. ആ കുട്ടികള്‍ ചില വാചകങ്ങള്‍ പറയും, ആ വാചകത്തില്‍ നിന്ന് നമ്മള് വിത്സേട്ടന്‍ ഓമനേച്ചിയെ വിളിക്കുന്ന പേരുകള്‍ കണ്ടു പിടിക്കണം. ഉദാഹരണത്തിന് “മൈതാനത്തില്‍ കാര്‍“, “കുപ്പിയില്‍ എണ്ണ“ എക്സിട്രാ. (ക്ലൂ തരാന്‍ ഇത്തിരി ബുന്ധിമുട്ടുണ്ട്). ഈ കളിക്ക് മാത്രം അമ്മച്ചി ഞങ്ങടെ വീട്ടില്‍ വിലക്ക് പ്രഖ്യാപിച്ചിരുന്നു. വിത്സേട്ടന്റെ പ്രകടനം തുടങ്ങിയാല്‍ അമ്മച്ചി ഞങ്ങള്‍ അത് കേക്കാതിരിക്കാനായി, ഞങ്ങളെ കൊണ്ട് ആ നേരത്ത് മുട്ടു കുത്തി കുരിശ് വരപ്പിച്ച് പ്രാര്‍ത്ഥന എത്തിപ്പിക്കാനിരുത്തും.
ബാല്യത്തെ പറ്റി പറയുമ്പോ സ്ക്കൂളിനെ പറ്റിയും പറയണമല്ലോ. അരണാട്ടുകര ഇന്‍ഫന്റ് ജീസസ് സ്ക്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് കണക്കില്‍ മാത്രം ഇത്തിരി വീക്കായിരുന്ന ഞാന്‍ “ഇന്ന് കണക്ക് ടീച്ചറിന്റെ കയ്യീന്ന് അടി കിട്ടാന്‍ സാധ്യതയുണ്ടെന്ന് ഉള്‍വിളി ഉണ്ടാകുന്ന” അപൂര്‍വ്വം ദിവസങ്ങളില്‍, സ്ക്കൂളില്‍ പോകാന്‍ നേരത്ത് “കര്‍ത്താവേ ഇന്ന് കണക്ക് പീരിയഡിന് മുമ്പായി തരകന്‍സ് സ്ക്കൂളിലെ കുട്ടികള്‍ സമരമുണ്ടാക്കണെ” എന്ന് സ്പെഷ്യല്‍ പ്രെയറ് എത്തിക്കാറുണ്ട്. ഞാനെന്നൊക്കെ അങ്ങനെ പ്രാര്‍ത്ഥിച്ചിട്ടുണ്ടോ അന്നൊക്കെ തരകന്‍സ് സ്ക്കൂളിലെ കുട്ടികള്‍ ക്രുത്യ സമയത്ത് വളരെ ഭയഭക്തി ബഹുമാനങ്ങളോടെ സിസ്റ്റര്‍മാരിനെ “മൊട്ടച്ചികളെ മൊട്ടച്ചികളെ” എന്ന് അഭിസംബോധന ചെയ്ത് സമരത്തിനു വരാറുണ്ട്. അതു കേട്ട പാതി കേക്കാത്ത പാതി ഞങ്ങള്‍ കുട്ടികള്‍ ചോറ്റും പാത്രം ബാഗില്‍ തിരുകി, ടീച്ചര്മാര് അതിലും സ്പീഡില്‍ ബുക്കും മടക്കി ക്ലാസിന് പുറത്ത് പോകും. അങ്ങനെ ഞാന്‍ അതിവിദഗ്ന്ധമായി തല്ലു കിട്ടാതെ രക്ഷപ്പെടാറുമുണ്ട് (ഈയവസരത്തില്‍ ഞാന്‍ തരകന്‍സിലെ കുട്ടികള്‍ക്ക് എന്റെ ബോട്ടം ഹാര്ട്ടില് നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു). തരകന്‍സ് ബോയ്സ് സ്ക്കൂളിലെ കുട്ടികള്‍ സ്പെഷ്യലൈസ് ചെയ്ത് മെയിന്‍ സബ്ജക്റ്റ്, ടീച്ചര്‍മാര്‍ക്ക് ഇരട്ടപേരിടുകയാണ്, എന്നും വെള്ള സാരി എടുത്തു വരുന്ന ടീച്ചറിന്റെ പേര് ‘മാടപ്രാവ്’, വയറു ചാടിയ ടീച്ചറിന്റെ പേര് ‘നിത്യ ഗര്‍ഭിണി’ എക്സിട്രാ, അവര്‍ കഷ്ടപ്പെട്ട് കണ്ടുപിടിച്ച എല്ലാ പേരുകളും ഞാനിവിടെ എഴുതിയാല്‍ അത് അവര്‍ക്ക് ഇഷ്ടപ്പെടില്ല.
സ്ക്കൂളിനെ പറ്റി പറയുമ്പോ അതിന്റെ മുന്നിലുള്ള പെണ്ണിന്റെ പീടികയെയും ഓപ്പേട്ടന്റെ പീടികയെയും പറ്റി പറഞ്ഞില്ലെങ്കില്‍ മോശമാവും. കടയില്‍ പോകുന്ന വകയില്‍ എനിക്ക് കിട്ടിയ ശമ്പളത്തിന്റെ അമ്പത് ശതമാനവും ഞാനവിടെ എനിക്കും കൂട്ടുകാരക്കും വേണ്ടി ചിലവഴിച്ചിട്ടുണ്ട് (ബാക്കി അമ്പതു ശതമാനം സ്റ്റേറ്റ് ബാങ്ക് ഓഫ് കാശുംകുടുക്കയില് ) . അവിടെ നിന്നു വാങ്ങി തിന്ന തേന്‍നിലാവിന്റെയും, പാല്‍ഗോവയുടെയും, നാരങ്ങാമുഠായിയുടെയും, ഉപ്പിലിട്ട നെല്ലിക്കയുടെയും, ലൂവിക്കയുടെയും മധുരവും രസവും ഇപ്പോഴും നാവ് കൊതിക്കുന്നുണ്ട്. എന്റെ ഫസ്റ്റ് തിന്നുകഴിഞ്ഞാല്‍, ഞാന്‍ തിന്നുകഴിയാത്ത കുട്ടുകാരുടെ മുഖത്തു നോക്കി, എന്റെ മുഖം വീര്‍പ്പിച്ച് കവിളില്‍ കൈ ചുരുട്ടി ഒറ്റ ഇടിയാണ്. ഞാന്‍ പങ്കു വെട്ടിയെന്ന് തെറ്റിന്ധരിച്ച് അവരപ്പോ എനിക്ക് കുറച്ചുംകൂടി തിന്നാന്‍ തരും.
അരണാട്ടുകരയെ പറ്റി പറഞ്ഞുതുടങ്ങിയാല്‍ അരണാട്ടുകര പള്ളി പെരുന്നാളിനെ പറ്റി പറയാതെ നിറുത്തരുതെന്നാ പ്രമാണം. അരണാട്ടുകര പിണ്ടി പെരുന്നാള്‍ ഞങ്ങള്‍ക്ക് ത്രിശ്ശൂര് പൂരത്തിനെക്കാള്‍ വലുതായിരുന്നു (പൂരം കാണാന്‍ പെണ്‍കുട്ടികള്‍ പോവാന്‍ പാടില്ലാന്നാ അമ്മച്ചി പറയാറ്, പൂരപറമ്പിലെ എക്സിബിഷന് കാണാന്‍ മാത്രമേ അനുവാദമുള്ളൂ). പെരുന്നാളിനു കുറേ ദിവസം മുന്നേ അങ്ങാടിയിലെ എല്ലാ വീട്ടിന്റെ മുന്നിലും പിണ്ടി (വാഴകൊലയടക്കമുള്ള വാഴ മരം) കുത്തി കൊടിയും മാല ലൈറ്റും മണ്‍ചിരാതുകളും വച്ച് അലങ്കരിക്കും. പെരുന്നാളിന്റെ പ്രധാന അട്രാക്ഷന് വെടിക്കെട്ടും, പ്രദക്ഷിണവും, ഗാനമേളയും ആയിരുന്നു (സോറി - പാട്ടുകുര്‍ബാന ഫസ്റ്റ് അട്രാക്ഷന്). വെടിക്കെട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടം ‘അമിട്ട്’ പൊട്ടി വിരിയുന്നത് കാണാനായിരുന്നു. രണ്ടു കയ്യിന്റെയും ചൂണ്ടു വിരല്‍ ചെവിയില്‍ കുത്തി കേറ്റി വച്ച് മുകളിലോട്ട് നോക്കി നിക്കുമ്പോ എന്റെ അന്നത്തെ ചിന്താവിഷയം ‘ഈ പടക്കത്തിനൊക്കെ എന്തിനാ ഇത്രയും സൌണ്ട്, വെറുതെ മനുഷ്യന്റെ കയ്യ് കഴക്കാനായിട്ട്’ എന്നതായിരുന്നു.
ഗാനമേളകള്‍ പെരുന്നാളിന്റെ ഒരു ഭാഗമായിരുന്നു, ഹിറ്റ് പാട്ടുകള്‍ മൂച്ചായി വരുമ്പോ അരണാട്ടുകരയിലെ കമലഹാസന്മാര്‍ പള്ളിയുടെ മതിലിന്മേല് കയറി നിന്ന്, ഭരതനാട്യവും മോഹിനിയാട്ടവും പേടിച്ചോടി പോകുന്ന, കമലഹാസന്റെ സാഗരസംഗമത്തിലെ കിണറ്റിങ്കരയില്‍ നിന്നുള്ള ‘തകിട തകിമി‘ ഡാന്‍സിനെ വെട്ടിക്കുന്ന ടൈപ്പിലുള്ള നാടന്‍ സ്റ്റെപ്പിട്ട് ഡാന്‍സ് കളിച്ചു തുടങ്ങും, അതു കാണുമ്പോ എനിക്കും ഡാന്‍സ് കളിക്കാന്‍ മുട്ടും, അപ്പൊ ചേച്ചിമാര് എന്റെ ഉടുപ്പ് പിടിച്ച് വലിച്ച് എന്നെ താഴെ ഇരുത്തും. പ്രദക്ഷിണത്തിന്റെ മുമ്പിലും ഇമ്മാതിരി ഡാന്‍സ് ചിലര്‍ നടത്താറുണ്ട്, വികാരിയച്ചന്റെ ക്ഷമ പരീക്ഷീക്കാനായിട്ട് (ഒരു നല്ല പാട്ട് കേട്ടാല്‍, ശിങ്കാരിമേളം കേട്ടാല്‍ എണീറ്റ് നിന്ന് ഡാന്‍സ് കളിക്കാന്‍ തോന്നുന്ന ഞാനടക്കമുള്ള ഇടവക ജനങ്ങളുടെ പെരുന്നാള്‍ സ്പിരിറ്റ് അച്ചനും, വിശുദ്ദനായ തോമാസ് ശ്ലീഹായുടെയും സെബാസ്ത്യാനോസ് പുണ്യാളന്റെയും തിരുസ്വരുപത്തിനോടുള്ള അച്ചന്റെ സ്പിരിറ്റ് ജനങ്ങളക്കും മനസ്സിലായില്ലാ – ജനറേഷന് ഗാപ്പ് പോലൊരു സ്പിരിച്ചുവല്‍ ഗാപ്പ്). അങ്ങനെയുള്ള ഒരു പെരുന്നാളിന്റെ സദ്യക്കൊടുവിലാണ് ഞാന്‍ അപ്പച്ചനും അങ്കിള്‍മാരും ഗ്ലാസ്സില്‍ ബാക്കി വച്ച കഞ്ഞിവെള്ളം എടുത്ത് കുടിച്ചതും, പൂസായി കട്ടിലിന്റെ അടിയില്‍ കേറി കിടന്നുറങ്ങിയതും, വീട്ടുകാര്‍ എന്നെ കാണാതെ അന്വേഷിച്ചു നടന്നതും. അന്നു നിര്‍ത്തിയ കുടിയാ, പിന്നെ ഞാനാ സാധനം കയ്യോണ്ട് തൊട്ടിട്ടില്ല.
അരണാട്ടുകര കടവാരവും ബണ്ടും കുളവും കൊക്കുര്‍ണിയും, നീന്തല്‍ പഠിക്കാനായി കുളത്തില്‍ പോയിട്ട് നീന്തുന്നവരെ നോക്കി നീന്തലിന്റെ തിയറി മാത്രം പഠിച്ച് പ്രാക്ടിക്കല്‍ പിന്നത്തേക്ക് വച്ച് തിരിച്ചുവന്നതും, അരണാട്ടുകരയുടെ സ്വന്തം ജാനകി പ്രേതവും, തമ്പി തിയറ്ററിലിരുന്ന് ‘കര്‍ത്താവ്വെ പ്രേംനസീറ് ഇടിയില്‍ ജയിക്കണെ, ഉമ്മറ് തോല്‍ക്കണെ‘ എന്നു പ്രാര്‍ത്ഥിച്ചതും, ആകാശത്തൂടെ ആദ്യമായി വിമാനം പോകുന്നത് കണ്ട് നിഷ്കളങ്കരായ അങ്ങാടിക്കാര് ‘ആകാശത്ത് വെള്ളിക്കുരിശ് പ്രത്യക്ഷപ്പെട്ടു‘ എന്നു പറഞ്ഞ് മുകളിലോട്ടു നോക്കി കൈ വിരിച്ച് പിടിച്ച് ‘സ്വര്‍ഗ്ഗ്സ്ഥനായ പിതാവെ’ എന്നു പ്രാര്‍ത്ഥിച്ച് അങ്ങാടിക്ക് ‘വെള്ളിക്കുരിശങ്ങാടി’ എന്ന പേര് സമ്പാദിച്ചതും, കുന്തിരിക്കത്തിന്റെ മണമുള്ള വഴിപ്രാര്‍ത്ഥനകളും അങ്ങനെ അരണാട്ടുകരയിലെ ബാല്യക്കാലത്തെ പറ്റി ഒരു പാട് മധുരിക്കുന്ന ഓര്‍മ്മകള്‍ വേറേയും കുറേയുണ്ട്.
സിനിമയില്‍ ചാന്‍സ് ചോദിച്ച് നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും ചുറ്റും കൂടുന്ന പുതുമുഖങ്ങളെ പോലെ, ഓരോരോ ബാല്യക്കാല ഓര്‍മ്മകള്‍ എന്റെ ചുറ്റും കൂടി നില്‍ക്കുകയാണ്, എന്റെ കമ്പ്യൂട്ടര്‍ സ്കീനാകുന്ന വെള്ളിത്തിരയില്‍ കയറി പറ്റാന്‍. എല്ലാ പുതുമുഖങ്ങള്‍ക്കും ചാന്‍സ് കൊടുത്താല്‍ പാഞ്ജാലിയുടെ വസ്ത്രാക്ഷേപം സ്പെഷല്‍ ‘അഴിച്ചാലും അഴിച്ചാലും തീരാത്ത സാരി‘ പോലെയാകും എന്റെയീ പോസ്റ്റ്.
ഒരു കവിതാ പരീക്ഷണം
“എന്റെ ബാല്യക്കാലമേ, നിന്നെയാണെന്നിക്കിന്ന് ഏറേയിഷ്ടം
നീയിത്ര സുന്ദരിയാണെന്നറിയാന്‍ ഞാനെന്തേ ഇത്ര വൈകി!
കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലാ എന്നതു പോല്‍
ചെറുപ്പത്തില്‍ ഞാന്‍ വേഗം വലുതാവാന്‍ മോഹിച്ചുപോയി
തെറ്റു തിരുത്തി, പൊട്ടിക്കാളിയാം ഞാന്‍, വീണ്ടും വിളിച്ചാല്‍
തിരിച്ചു വരുമോ? ബാല്യക്കാലമേ, എന്‍ പ്രിയ കുട്ടൂകാരി“.
കൊളമാക്കി
കൂട്ടുക്കാരെ മാപ്പ്, ഒരു കവിത എഴുതുക എന്ന എന്റെ അത്യാഗ്രഹത്തില്‍ നിന്നും ജന്മമെടുത്തതാണ് മുകളിലുള്ള കവിത (അതോ പാട്ടോ, അതോ രണ്ടുമല്ലേ?). സാധാരണ കവിതകളില്‍ കാണുന്ന പ്രാസവും സംഗതികളും മഷിയിട്ട് നോക്കിയാല്‍ പോലും ഈ കവിതയില്‍ കാണാന്‍ പറ്റില്ല. ഇത് എന്റെ ആദ്യത്തെ മാസ്റ്റര്‍പീസ് കവിതയാണ്. ഇത് ഞാന്‍ എനിക്കൊരു നല്ല കുട്ടിക്കാലം നല്കിയ ഞാനേറ്റവും സ്നേഹിച്ചിരുന്ന എന്റെ അമ്മാമ്മക്കും, അരണാട്ടുകര നാട്ടിനും, അവിടത്തെ എന്റെ കൂട്ടുകാര്‍ക്കും, ചേച്ചിമാര്‍ക്കും, പാരന്റ്സിനും, ഇതെഴുതാന്‍ എനിക്ക് കമ്പ്യൂട്ടര്‍ വേടിച്ചു തന്ന എന്റെ സ്വന്തം ഭര്‍ത്താവിനും (അല്ലെങ്കില്‍ ആശാന് പിണങ്ങും), എഴുതുന്നതിനിടയില്‍ 10 പ്രാവശ്ശ്യം കമ്പ്യൂട്ടര്‍ ഓഫ് ചെയ്യാന്‍ വന്ന എന്റെ ബോബനും മോളിക്കും, ഇതൊക്കെ വായിക്കാന്‍ സന്മന്‍സ്സ് കാണിച്ച നല്ലവരായ നിങ്ങള്‍ക്കും സമര്‍പ്പിക്കുന്നു. ഇനിയും സമര്‍പ്പിക്കുവാന്‍ കവിതകള്‍ എഴുതുമോ ഇല്ലയോ എന്നെന്നിക്കറിഞ്ഞു കൂടാ.
Thursday, March 6, 2008
പൂളതാങ്ങികളുടെ നാട്
പൂളതാങ്ങികളുടെ നാട് എന്ന അപരനാമത്തിലറിയപ്പെടുന്ന സുന്ദരമായ ഗ്രാമത്തിലാണ് ഞാനെന്റെ ബാല്യത്തിന്റെ അവസാനനാളുകളില്‍ താമസത്തിനെത്തുന്നത് (എന്റെ ബാല്യക്കാലം എന്നു പറഞ്ഞാല്‍ ‘കപീഷിനെയും, മായാവിയെയും, ശിക്കാരിശംഭുവിനെയും, ബേക്കറി പലഹാരങ്ങളെയും വളരെ സിന്‍സിയറായി അന്തം വിട്ട് സ്നേഹിച്ചിരുന്ന കാലം, പഠിക്കാനിരിക്കുന്നതിനു മുമ്പ് “ഈശോ മറിയം ഔസേപ്പേ, ചെറുപ്പത്തിലെന്നെ കെട്ടിക്കണെ, പഠിക്കാണ്ട് കഴിഞ്ഞല്ലോ കര്‍ത്താവേ” എന്ന് പ്രാര്‍ത്ഥനാഗാനം ആലപിച്ചിരുന്ന കാലം, ഐസ്പ്രൂട്ട് കാരന്റെ വണ്ടിയുടെ ‘പോം പോം‘ ഹോണടി കേട്ടാല്‍ 2-3 പത്തുപൈസയും പിടിച്ച് വെട്ടോഴിയില്‍ ഇറങ്ങി നിക്കണ കാലം).
ആ നാട്ടില്‍ കുറേ പൂളമരങ്ങളും അതിനിടക്ക് കുറച്ചു മനുഷ്യരുമാണ് ആദ്യകാലങ്ങളില്‍ താമസിച്ചിരുന്നത്. അവിടത്തെ ആള്‍ക്കാരുടെ പ്രധാന ഹോബി പൂളമരം വെട്ടലായിരുന്നു, കുറച്ചാള്ക്കാര് പൂളമരം വെട്ടാനും ബാക്കിയുള്ളവര്‍ പൂളമരം താങ്ങാനും. പൂളമരം വീഴാന്‍ പോണ ഉദ്ദേശസ്ഥലം കണക്കാക്കീ, താങ്ങാനുള്ളവര് അവിടെ വന്ന് ഷോള്‍ഡറൊക്കെ കറക്റ്റ് പൊസീഷനില്‍ സെറ്റ് ചെയ്ത് നില്ക്കും, ‘സാധനം‘ താങ്ങാത്തതിന്റെ പേരില്‍ താഴെ വീണ് പൂളയൊക്കെ കേടായാലോന്ന് വിചാരിച്ച്. ആപ്പിളിന് പകരം പൂളമരം തലയില്‍ വീണത് കാരണം ഐസക് ന്യൂട്ടനാവണ്ട ആള്ക്കാര് ന്യൂട്ടനാവുന്നതിന് പകരം ആറടി മണ്ണിന്റെ അവകാശികളായി.
പിന്നെ ആ നാട്ടിനെ പറ്റി പ്രചാരത്തിലുള്ള മറ്റൊരു കഥ, കിണറ്റില്‍ ഉപ്പുമാങ്ങ ഇട്ടതിനെ പറ്റിയാണ്. ഏതോ ഒരു പരോപകാരി വിദ്വാന് കിണറ്റില്‍ 10-20 ചാക്ക് മാങ്ങയും, മാങ്ങയില്‍ ഉപ്പ് പിടിക്കാനായി 20-30 ചാക്ക് ഉപ്പും കിണറ്റിലിട്ടത്രേ. നാട്ടുകാര്‍ക്ക് ഉപ്പുമാങ്ങ തിന്നാന്‍ തോന്നുമ്പോഴൊക്കെ കയറും പാളയുമുപയോഗിച്ച് ഉപ്പുമാങ്ങ കോരി തിന്നാം. വാട്ട് ഏന് ഐഡിയാ. ഇനിയും കുറേ കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും, സാങ്കേതികകാരണങ്ങളാലും, അടി പാഴ്സലായി വരുമെന്നുറപ്പുള്ളതുകൊണ്ടും ബാക്കി കഥകള്‍ പറയണില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ആ ഇടവകയിലേക്ക് ട്രാന്‍സ്ഫറായി വന്ന വികാരിയച്ചന് ഈ നാടിന്റെ മുഖച്ചായ മാറ്റിയെടുക്കുന്നതിന് വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്തത്. അതിന്റെ ഭാഗമായി അദ്ദേഹം നാനാസ്ഥലങ്ങളില്‍ പോയി നാനാജാതിമതസ്ഥരുടെ കയ്യില്‍ നിന്ന് കാശ്ശ് പിരിച്ച് ആ നാട്ടിലൊരു വലിയ പള്ളി സ്ഥാപിച്ചു. സാധാരണ പള്ളിയൊന്നുമല്ലാ, ഒരു കപ്പല്‍ പള്ളി. പുറത്തു നിന്നു നോക്കിയാല്‍ അതിവിശാലമായ ഒരു കപ്പല്‍, അകത്തു കേറിയാല്‍ അത്രക്കൊന്നും വിശാലമല്ലാത്ത ഒരു പള്ളി വിത്ത് ബാല്‍ക്കണി വിത്ത് അണ്ടര്‍ഗ്രൌണ്ട് സിമസ്ത്തേരി. കപ്പലല്ലെ, ചുറ്റും വെള്ളമില്ലാണ്ട് കപ്പലിന് എന്ത് ഗെറ്റപ്പ്, അതുകൊണ്ട് പള്ളിക്ക് നാല് ചുറ്റും വെള്ളവും, വെള്ളത്തിലപ്പിടി മീനും. അങ്ങനെ സംഗതി അച്ചന് വിചാരിച്ചതിനെക്കാളും ഗംഭീരമായി. പള്ളി കാണാനായി വിദൂരദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ ടൂറിസ്റ്റ് ബസുകളില്‍ വരവായി. അങ്ങനെ പൂളതാങ്ങികളുടെ നാട്, കപ്പല്‍ പള്ളി സ്റ്റോപ്പ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
പക്ഷേ പ്രശ്നങ്ങള്‍ അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. പള്ളി കാണാന്‍ വണ്ടി നിറച്ച് ആള്ക്കാര് വരുമെങ്കിലും, അച്ചന്റെ കുര്‍ബാന കാണാന്‍ പള്ളിയില്‍ നാലും അഞ്ജും ഒമ്പത് ആള്ക്കാര് മാത്രം. അതിനാല്‍ അച്ചന് ആ നാട്ടിലേക്ക് കുറച്ച് നല്ല ക്രിസ്ത്യാനി കുടുംബങ്ങളെ കൂടി ഇറക്കുമതി ചെയ്യാനായി പ്ലാനിട്ടു. അതിന്റെ മുന്നോടിയായി അച്ചന് പള്ളിക്ക് കുറച്ച് പിന്നിലായി കുറേ സ്ഥലം വേടിക്കുകയും അവിടെ ‘നല്ല നല്ല’ ടെറസ് വീടുകള്‍ പണിയുകയും, വീട് നല്ല പരിഷ്ക്കാരി ക്രിസ്ത്യാനികള്‍ക്ക് മാത്രമേ വിക്കുവാന്‍ പാടുള്ളെന്ന് തീരുമാനിക്കുകയും ചെയ്തു.
ഏതാണ്ട് അതേ സമയത്താണ് എന്റെ പാരന്റ്സിന് “സ്വന്തമായി ഒരു ടെറസ് വീട്” എന്ന ആശയം തലയിലുദിക്കുന്നത്. അങ്ങനെയാണ് “അച്ചന് പണിയിച്ച വീടല്ലേ ഉറപ്പും കൂടും, ക്രിസ്ത്യാനിയായതിന്റെ പേരില്‍ വിലയിലിത്തിരി ഡിസ്ക്കൌണ്ടും കിട്ടും” എന്ന് എന്റെ ശുന്ധഗതിക്കാരിയായ അമ്മച്ചി വിചാരിച്ചതും, ആ വീടുകളിലൊരെണ്ണം വേടിച്ചതും. അങ്ങനെ ഞങ്ങള്‍ ത്രിശ്ശൂരിലെ നഗരപട്ടണത്തിലുള്ള ഓട് വീട്ടില്‍ നിന്നും പൂളതാങ്ങികളുടെ നാട്ടിലുള്ള “പിന്നിലുള്ള ഓട് മറച്ച് കൊണ്ട്, മുമ്പിലെ ടെറസിന് മാത്രം ലുക്ക് കിട്ടുന്ന ടൈപ്പില്‍ പണിത” ടെറസ് വീട്ടില്‍ താമസിക്കാനെത്തുന്നത്. (ദോഷം പറയരുതല്ലോ, ആ വീടുകളില്‍ താമസിക്കുന്നവര്‍ എന്നെന്നും അച്ചനെ “സ്നേഹത്തോടെ” ഓര്‍മ്മിക്കും, അത്രക്ക് ഉറപ്പായിരുന്നു ആ വീടുകള്‍ക്ക് – ഏറ്റവും കുറച്ച് മെറ്റലും, ഇഷ്ടികയും, കമ്പിയും, സിമന്റും ഉപയോഗിച്ചുള്ള പുതിയ അതിനൂതന സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച വീടുകള്‍). ഞങ്ങളുടെ മുന്‍ഗാമികളായും പിന്ഗാമികളായും 15ഓളം ക്രിസ്ത്യാനി കുടുംബങ്ങള്‍ ആ കോളനിയില്‍ താമസത്തിനെത്തി.
അങ്ങനെ അച്ചന്റെ കുര്‍ബാന കാണാനുള്ള ആള്‍ക്കാരും റെഡിയായി. അച്ചന്റെ പാട്ടുകുര്‍ബാനയും പ്രസംഗവും കേട്ട് ബോറടിക്കുന്നവര്‍, കപ്പല്‍പള്ളിക്കു ചുറ്റുമുള്ള വെള്ളത്തിലെ മീനിന്റെ ഭംഗി ആസ്വദിച്ചിരിക്കുകയും, കുട്ടികള്‍ പള്ളിക്ക് പുറത്ത് ആള്ക്കാര് ഊരി വച്ചിരിക്കുന്ന ചെരിപ്പെടുത്ത് വെള്ളത്തിലിട്ട് മീനിന് ചെരിപ്പ് തിന്നാനുള്ള കഴിവുണ്ടോയെന്ന് പരീക്ഷിക്കുകയും, കുര്‍ബാനക്ക് നേരം വൈകി വന്നവര്‍ നേരെ പള്ളിയുടെ ബാല്‍ക്കണിയിലോട്ട് കേറി പോകുകയും “ഈ അച്ചനെന്തിനാ ഞാനെത്തുന്നതിന് മുമ്പ് കുര്‍ബാന ചൊല്ലാന്‍ തുടങ്ങിയത്, നേരത്തെ വരാന്‍ ഇവിടെയെന്താ സിനിമയാണോ നടക്കണെ, എന്നും ഈ സെയിം പല്ലവി തന്നെയല്ലേ ചൊല്ലണെ“ എന്ന് മനസ്സില്‍ ചിന്തിച്ച് അച്ചനെയും മുമ്പ് വന്നവരെയും തുറിച്ച് നോക്കുകയും ചെയ്തു. അക്കാലത്ത് കുര്‍ബാന കഴിഞ്ഞാലത്തെ പ്രധാന വിനോദം ചൂണ്ടയിട്ട്, കുട്ടികള്‍ വെള്ളത്തിലെറിഞ്ഞ സ്വന്തം ചെരിപ്പിന്റെ ബെറ്റര്‍ ഹാഫിനെ തൂക്കിയെടുക്കലായിരുന്നു. ഒരിക്കല്‍ മുങ്ങിതപ്പിയിട്ടും ബെറ്റര്‍ ഹാഫിനെ കണ്ടുകിട്ടാത്ത ഒരു ചേട്ടത്തി ക്ഷമ നശിച്ച് “കര്‍ത്താവേ ഇങ്കട് നോക്കല്ലേട്ടാ” എന്ന് റിക്വസ്റ്റ് ചെയ്ത്, തനിക്ക് ചേരുന്ന ഒരു ജോഡി നവദമ്പതി ചെരുപ്പുകളിട്ട് ഒളിച്ചോടി. ആ ദുരന്തത്തിനു ശേഷമാണ് എന്റെ അമ്മച്ചി പള്ളിയിലേക്ക് നല്ല നല്ല പട്ടുസാരിയോടൊപ്പം, പറമ്പിലിട്ട് നടക്കണ ചെരിപ്പിട്ട് പള്ളിയിലേക്ക് പോകാന്‍ തുടങ്ങിയത്. (ചെരിപ്പ് മോഷണത്തില്‍ സ്പെഷലൈസ് ചെയ്തവര്‍ വരെ ആ ചെരിപ്പ് കണ്ടാല്‍ പാവം തോന്നി അതിന്റെ ഉടമസ്ഥയെ തപ്പിപിടിച്ച് പുതിയ ചെരിപ്പ് വേടിച്ച് കൊടുത്തിട്ട് പോകും)
അങ്ങനെ അച്ചന് ആഗ്രഹിച്ചപോലെ പച്ചപരിഷ്ക്കാരി ക്രിസ്ത്യാനികളായ ഞങ്ങള്‍ ആ നാട്ടില്‍ മാറ്റത്തിന്റെ ഒരു ഹരിതവിപ്ലവം തന്നെ സ്രുഷ്ടിച്ചു, മാറ്റത്തിന്റെ കൊടുങ്കാറ്റുകള്‍ ആ നാട്ടില്‍ എങ്ങും ആഞ്ഞടിച്ചു.
മാറ്റത്തിന്റെ കഥകള്‍ പറയാന്‍ നിന്നാല്‍ ഒരു പാട് എഴുതണ്ടി വരും. ഇപ്പോഴത്തെ ബ്ലോഗിലെ ഒരു ട്രെന്‍ഡനുസരിച്ച്, ബ്ലോഗ് റീഡേഴ്സിന്റെ മനശാസ്ത്രം വായിച്ച്, ഞാന്‍ കണ്ടു പിടിച്ചത് പോസ്റ്റിന്റെ നീളം കൂടുന്നതനുസരിച്ച് വായനക്കാരു പകുതിക്ക് വച്ച് വായന നിര്‍ത്തി പോകുമെന്നാണ്, എനിക്കാണെങ്കില്‍ ഞാനെഴുതുന്നതൊക്കെ നാലാള്ക്കാര് വായിക്കണമെന്ന് ഒരു അത്യാഗ്രഹവും ദുരാഗ്രഹവും, അതുകൊണ്ട് ഞാന്‍ ഇതിവിടെ വച്ച് നിറുത്തുന്നു. നന്ദി, നമസ്ക്കാരം. (ഞാനാര് ബ്രിജ് വിഹാരം ജി.മനു മാഷോ NH47ന്റെ നീളത്തിലുള്ള പോസ്റ്റിട്ടാലും ആള്ക്കാര് കുത്തിയിരുന്ന് വായിക്കാന്‍)
വാല്‍ക്കഷണം – മാറ്റങ്ങള്‍ കാണാന്‍ അച്ചനെ ആ നാട്ടുകാര്‍ സമ്മതിച്ചില്ല. കപ്പല്‍ പള്ളിയുടെയും, ഞഞ്ഞളുടെ വീടുകളുടെയും, പണി കഴിഞ്ഞപ്പോഴേക്കും, അച്ചനും അച്ചന്റെ അകന്ന ബന്ധത്തില്‍ പെട്ടവരും വരെ വലിയ വീടും കാറും ഫോണും ബൈക്കുമെല്ലാം വേടിച്ചുവെന്ന് സി.ഐ.ഡി.യെ വച്ചു കണ്ടുപിടിച്ച നാട്ടുകാര്‍ അലമ്പുണ്ടാക്കി, അച്ചനെ അങ്ങു ദൂരെ ദൂരെ വേറെ സ്ഥലത്ത് പള്ളി പണിയാനായി പറഞ്ഞയച്ചു. വാട്ട് ഏന് ഐഡിയാ
ആ നാട്ടില്‍ കുറേ പൂളമരങ്ങളും അതിനിടക്ക് കുറച്ചു മനുഷ്യരുമാണ് ആദ്യകാലങ്ങളില്‍ താമസിച്ചിരുന്നത്. അവിടത്തെ ആള്‍ക്കാരുടെ പ്രധാന ഹോബി പൂളമരം വെട്ടലായിരുന്നു, കുറച്ചാള്ക്കാര് പൂളമരം വെട്ടാനും ബാക്കിയുള്ളവര്‍ പൂളമരം താങ്ങാനും. പൂളമരം വീഴാന്‍ പോണ ഉദ്ദേശസ്ഥലം കണക്കാക്കീ, താങ്ങാനുള്ളവര് അവിടെ വന്ന് ഷോള്‍ഡറൊക്കെ കറക്റ്റ് പൊസീഷനില്‍ സെറ്റ് ചെയ്ത് നില്ക്കും, ‘സാധനം‘ താങ്ങാത്തതിന്റെ പേരില്‍ താഴെ വീണ് പൂളയൊക്കെ കേടായാലോന്ന് വിചാരിച്ച്. ആപ്പിളിന് പകരം പൂളമരം തലയില്‍ വീണത് കാരണം ഐസക് ന്യൂട്ടനാവണ്ട ആള്ക്കാര് ന്യൂട്ടനാവുന്നതിന് പകരം ആറടി മണ്ണിന്റെ അവകാശികളായി.
പിന്നെ ആ നാട്ടിനെ പറ്റി പ്രചാരത്തിലുള്ള മറ്റൊരു കഥ, കിണറ്റില്‍ ഉപ്പുമാങ്ങ ഇട്ടതിനെ പറ്റിയാണ്. ഏതോ ഒരു പരോപകാരി വിദ്വാന് കിണറ്റില്‍ 10-20 ചാക്ക് മാങ്ങയും, മാങ്ങയില്‍ ഉപ്പ് പിടിക്കാനായി 20-30 ചാക്ക് ഉപ്പും കിണറ്റിലിട്ടത്രേ. നാട്ടുകാര്‍ക്ക് ഉപ്പുമാങ്ങ തിന്നാന്‍ തോന്നുമ്പോഴൊക്കെ കയറും പാളയുമുപയോഗിച്ച് ഉപ്പുമാങ്ങ കോരി തിന്നാം. വാട്ട് ഏന് ഐഡിയാ. ഇനിയും കുറേ കഥകള്‍ പ്രചാരത്തിലുണ്ടെങ്കിലും, സാങ്കേതികകാരണങ്ങളാലും, അടി പാഴ്സലായി വരുമെന്നുറപ്പുള്ളതുകൊണ്ടും ബാക്കി കഥകള്‍ പറയണില്ല.
അങ്ങനെയിരിക്കുമ്പോഴാണ് ആ ഇടവകയിലേക്ക് ട്രാന്‍സ്ഫറായി വന്ന വികാരിയച്ചന് ഈ നാടിന്റെ മുഖച്ചായ മാറ്റിയെടുക്കുന്നതിന് വേണ്ട പരിപാടികള്‍ ആസൂത്രണം ചെയ്തത്. അതിന്റെ ഭാഗമായി അദ്ദേഹം നാനാസ്ഥലങ്ങളില്‍ പോയി നാനാജാതിമതസ്ഥരുടെ കയ്യില്‍ നിന്ന് കാശ്ശ് പിരിച്ച് ആ നാട്ടിലൊരു വലിയ പള്ളി സ്ഥാപിച്ചു. സാധാരണ പള്ളിയൊന്നുമല്ലാ, ഒരു കപ്പല്‍ പള്ളി. പുറത്തു നിന്നു നോക്കിയാല്‍ അതിവിശാലമായ ഒരു കപ്പല്‍, അകത്തു കേറിയാല്‍ അത്രക്കൊന്നും വിശാലമല്ലാത്ത ഒരു പള്ളി വിത്ത് ബാല്‍ക്കണി വിത്ത് അണ്ടര്‍ഗ്രൌണ്ട് സിമസ്ത്തേരി. കപ്പലല്ലെ, ചുറ്റും വെള്ളമില്ലാണ്ട് കപ്പലിന് എന്ത് ഗെറ്റപ്പ്, അതുകൊണ്ട് പള്ളിക്ക് നാല് ചുറ്റും വെള്ളവും, വെള്ളത്തിലപ്പിടി മീനും. അങ്ങനെ സംഗതി അച്ചന് വിചാരിച്ചതിനെക്കാളും ഗംഭീരമായി. പള്ളി കാണാനായി വിദൂരദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ ടൂറിസ്റ്റ് ബസുകളില്‍ വരവായി. അങ്ങനെ പൂളതാങ്ങികളുടെ നാട്, കപ്പല്‍ പള്ളി സ്റ്റോപ്പ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
പക്ഷേ പ്രശ്നങ്ങള്‍ അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. പള്ളി കാണാന്‍ വണ്ടി നിറച്ച് ആള്ക്കാര് വരുമെങ്കിലും, അച്ചന്റെ കുര്‍ബാന കാണാന്‍ പള്ളിയില്‍ നാലും അഞ്ജും ഒമ്പത് ആള്ക്കാര് മാത്രം. അതിനാല്‍ അച്ചന് ആ നാട്ടിലേക്ക് കുറച്ച് നല്ല ക്രിസ്ത്യാനി കുടുംബങ്ങളെ കൂടി ഇറക്കുമതി ചെയ്യാനായി പ്ലാനിട്ടു. അതിന്റെ മുന്നോടിയായി അച്ചന് പള്ളിക്ക് കുറച്ച് പിന്നിലായി കുറേ സ്ഥലം വേടിക്കുകയും അവിടെ ‘നല്ല നല്ല’ ടെറസ് വീടുകള്‍ പണിയുകയും, വീട് നല്ല പരിഷ്ക്കാരി ക്രിസ്ത്യാനികള്‍ക്ക് മാത്രമേ വിക്കുവാന്‍ പാടുള്ളെന്ന് തീരുമാനിക്കുകയും ചെയ്തു.
ഏതാണ്ട് അതേ സമയത്താണ് എന്റെ പാരന്റ്സിന് “സ്വന്തമായി ഒരു ടെറസ് വീട്” എന്ന ആശയം തലയിലുദിക്കുന്നത്. അങ്ങനെയാണ് “അച്ചന് പണിയിച്ച വീടല്ലേ ഉറപ്പും കൂടും, ക്രിസ്ത്യാനിയായതിന്റെ പേരില്‍ വിലയിലിത്തിരി ഡിസ്ക്കൌണ്ടും കിട്ടും” എന്ന് എന്റെ ശുന്ധഗതിക്കാരിയായ അമ്മച്ചി വിചാരിച്ചതും, ആ വീടുകളിലൊരെണ്ണം വേടിച്ചതും. അങ്ങനെ ഞങ്ങള്‍ ത്രിശ്ശൂരിലെ നഗരപട്ടണത്തിലുള്ള ഓട് വീട്ടില്‍ നിന്നും പൂളതാങ്ങികളുടെ നാട്ടിലുള്ള “പിന്നിലുള്ള ഓട് മറച്ച് കൊണ്ട്, മുമ്പിലെ ടെറസിന് മാത്രം ലുക്ക് കിട്ടുന്ന ടൈപ്പില്‍ പണിത” ടെറസ് വീട്ടില്‍ താമസിക്കാനെത്തുന്നത്. (ദോഷം പറയരുതല്ലോ, ആ വീടുകളില്‍ താമസിക്കുന്നവര്‍ എന്നെന്നും അച്ചനെ “സ്നേഹത്തോടെ” ഓര്‍മ്മിക്കും, അത്രക്ക് ഉറപ്പായിരുന്നു ആ വീടുകള്‍ക്ക് – ഏറ്റവും കുറച്ച് മെറ്റലും, ഇഷ്ടികയും, കമ്പിയും, സിമന്റും ഉപയോഗിച്ചുള്ള പുതിയ അതിനൂതന സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച വീടുകള്‍). ഞങ്ങളുടെ മുന്‍ഗാമികളായും പിന്ഗാമികളായും 15ഓളം ക്രിസ്ത്യാനി കുടുംബങ്ങള്‍ ആ കോളനിയില്‍ താമസത്തിനെത്തി.
അങ്ങനെ അച്ചന്റെ കുര്‍ബാന കാണാനുള്ള ആള്‍ക്കാരും റെഡിയായി. അച്ചന്റെ പാട്ടുകുര്‍ബാനയും പ്രസംഗവും കേട്ട് ബോറടിക്കുന്നവര്‍, കപ്പല്‍പള്ളിക്കു ചുറ്റുമുള്ള വെള്ളത്തിലെ മീനിന്റെ ഭംഗി ആസ്വദിച്ചിരിക്കുകയും, കുട്ടികള്‍ പള്ളിക്ക് പുറത്ത് ആള്ക്കാര് ഊരി വച്ചിരിക്കുന്ന ചെരിപ്പെടുത്ത് വെള്ളത്തിലിട്ട് മീനിന് ചെരിപ്പ് തിന്നാനുള്ള കഴിവുണ്ടോയെന്ന് പരീക്ഷിക്കുകയും, കുര്‍ബാനക്ക് നേരം വൈകി വന്നവര്‍ നേരെ പള്ളിയുടെ ബാല്‍ക്കണിയിലോട്ട് കേറി പോകുകയും “ഈ അച്ചനെന്തിനാ ഞാനെത്തുന്നതിന് മുമ്പ് കുര്‍ബാന ചൊല്ലാന്‍ തുടങ്ങിയത്, നേരത്തെ വരാന്‍ ഇവിടെയെന്താ സിനിമയാണോ നടക്കണെ, എന്നും ഈ സെയിം പല്ലവി തന്നെയല്ലേ ചൊല്ലണെ“ എന്ന് മനസ്സില്‍ ചിന്തിച്ച് അച്ചനെയും മുമ്പ് വന്നവരെയും തുറിച്ച് നോക്കുകയും ചെയ്തു. അക്കാലത്ത് കുര്‍ബാന കഴിഞ്ഞാലത്തെ പ്രധാന വിനോദം ചൂണ്ടയിട്ട്, കുട്ടികള്‍ വെള്ളത്തിലെറിഞ്ഞ സ്വന്തം ചെരിപ്പിന്റെ ബെറ്റര്‍ ഹാഫിനെ തൂക്കിയെടുക്കലായിരുന്നു. ഒരിക്കല്‍ മുങ്ങിതപ്പിയിട്ടും ബെറ്റര്‍ ഹാഫിനെ കണ്ടുകിട്ടാത്ത ഒരു ചേട്ടത്തി ക്ഷമ നശിച്ച് “കര്‍ത്താവേ ഇങ്കട് നോക്കല്ലേട്ടാ” എന്ന് റിക്വസ്റ്റ് ചെയ്ത്, തനിക്ക് ചേരുന്ന ഒരു ജോഡി നവദമ്പതി ചെരുപ്പുകളിട്ട് ഒളിച്ചോടി. ആ ദുരന്തത്തിനു ശേഷമാണ് എന്റെ അമ്മച്ചി പള്ളിയിലേക്ക് നല്ല നല്ല പട്ടുസാരിയോടൊപ്പം, പറമ്പിലിട്ട് നടക്കണ ചെരിപ്പിട്ട് പള്ളിയിലേക്ക് പോകാന്‍ തുടങ്ങിയത്. (ചെരിപ്പ് മോഷണത്തില്‍ സ്പെഷലൈസ് ചെയ്തവര്‍ വരെ ആ ചെരിപ്പ് കണ്ടാല്‍ പാവം തോന്നി അതിന്റെ ഉടമസ്ഥയെ തപ്പിപിടിച്ച് പുതിയ ചെരിപ്പ് വേടിച്ച് കൊടുത്തിട്ട് പോകും)
അങ്ങനെ അച്ചന് ആഗ്രഹിച്ചപോലെ പച്ചപരിഷ്ക്കാരി ക്രിസ്ത്യാനികളായ ഞങ്ങള്‍ ആ നാട്ടില്‍ മാറ്റത്തിന്റെ ഒരു ഹരിതവിപ്ലവം തന്നെ സ്രുഷ്ടിച്ചു, മാറ്റത്തിന്റെ കൊടുങ്കാറ്റുകള്‍ ആ നാട്ടില്‍ എങ്ങും ആഞ്ഞടിച്ചു.
മാറ്റത്തിന്റെ കഥകള്‍ പറയാന്‍ നിന്നാല്‍ ഒരു പാട് എഴുതണ്ടി വരും. ഇപ്പോഴത്തെ ബ്ലോഗിലെ ഒരു ട്രെന്‍ഡനുസരിച്ച്, ബ്ലോഗ് റീഡേഴ്സിന്റെ മനശാസ്ത്രം വായിച്ച്, ഞാന്‍ കണ്ടു പിടിച്ചത് പോസ്റ്റിന്റെ നീളം കൂടുന്നതനുസരിച്ച് വായനക്കാരു പകുതിക്ക് വച്ച് വായന നിര്‍ത്തി പോകുമെന്നാണ്, എനിക്കാണെങ്കില്‍ ഞാനെഴുതുന്നതൊക്കെ നാലാള്ക്കാര് വായിക്കണമെന്ന് ഒരു അത്യാഗ്രഹവും ദുരാഗ്രഹവും, അതുകൊണ്ട് ഞാന്‍ ഇതിവിടെ വച്ച് നിറുത്തുന്നു. നന്ദി, നമസ്ക്കാരം. (ഞാനാര് ബ്രിജ് വിഹാരം ജി.മനു മാഷോ NH47ന്റെ നീളത്തിലുള്ള പോസ്റ്റിട്ടാലും ആള്ക്കാര് കുത്തിയിരുന്ന് വായിക്കാന്‍)
വാല്‍ക്കഷണം – മാറ്റങ്ങള്‍ കാണാന്‍ അച്ചനെ ആ നാട്ടുകാര്‍ സമ്മതിച്ചില്ല. കപ്പല്‍ പള്ളിയുടെയും, ഞഞ്ഞളുടെ വീടുകളുടെയും, പണി കഴിഞ്ഞപ്പോഴേക്കും, അച്ചനും അച്ചന്റെ അകന്ന ബന്ധത്തില്‍ പെട്ടവരും വരെ വലിയ വീടും കാറും ഫോണും ബൈക്കുമെല്ലാം വേടിച്ചുവെന്ന് സി.ഐ.ഡി.യെ വച്ചു കണ്ടുപിടിച്ച നാട്ടുകാര്‍ അലമ്പുണ്ടാക്കി, അച്ചനെ അങ്ങു ദൂരെ ദൂരെ വേറെ സ്ഥലത്ത് പള്ളി പണിയാനായി പറഞ്ഞയച്ചു. വാട്ട് ഏന് ഐഡിയാ
Subscribe to:
Posts (Atom)