(ഒരു ഫ്ലാഷ് ബാക്ക്)
ഞാനും എന്റെ കെട്ട്യോനും, രണ്ടു കുട്ട്യോളും കൂടി “നാമൊന്ന് നമുക്ക് രണ്ട്” എന്ന് പറഞ്ഞ് സന്തോഷത്തോടെ കഴിയുന്ന കാലം. അപ്പോഴാണ് ഒരു ദിവസം എന്റെ പ്രിയതമന് ബോധോദയം ഉണ്ടാകുന്നത് “എന്റെ സേവനം ഇന്‍ഡ്യയില്‍ മാത്രമല്ല വിദേശത്തും ലഭ്യമാക്കണമെന്ന്”.
ഞാന്‍ അപ്പോഴെ വാണിങ്ങ് കൊടുത്തു ‘വെറുതെ പുലിവാല്‍ പിടിക്കാനായി വേണ്ടാത്ത ആശയൊന്നും വേണ്ടാ, ഇവിടെ മറാഠികളന്നെ ഇന്ത്യക്കാരായ ബീഹാറികളെയും മല്ലൂസിനെയുമൊക്കെ അവരുടെ നാട്ടില്‍ക്ക് പായ്ക്ക് ചെയ്യാനുള്ള പ്ലാനിലാ, അപ്പൊഴാ നാടും കണട്രിയും വിട്ട് ദുബായില്‍ക്ക് പോണെ. മാത്രമല്ല ഏതു നേരവും ചെവിട്ടില്‍ മൂട്ട പോയ പോലെ ഒരു സ്വൈര്യവും കൊടുക്കാത്ത എന്നെയും, എപ്പളും മെക്കട്ട് കേറി മറിയണ കുട്ട്യോളെയും വിട്ട് പോയാല്‍ നേരം പോവാണ്ട് ബോറടിച്ച് ഒരു വഴിക്കാവുമെന്ന്.“ എന്നാലും ആളുടെ മനസമാധാനത്തിന് വേണ്ടി ഒരു ബയോഡാറ്റ അയച്ചിട്ടു, അതിത്ര വലിയ പാരയാകുമെന്ന് വിചാരിച്ചില്ല.
ചുള്ളന്റെ ബയോഡാറ്റയാകുന്ന പ്രണയലേഘനം കിട്ടിയതും സുന്ദരികമ്പനി “ഇങ്ങട് വാടാ കുട്ടാ” എന്ന് പറഞ്ഞു വിളിക്കുകയും, സുന്ദരികമ്പനിയുടെ മോഹന ഓഫറുകള് എന്റെ കെട്ട്യോനെ ആകര്‍ഷിക്കുകയും ചെയ്തു. അങ്ങനെ ചിന്താവിഷ്ട്ടയായ ശ്യാമള സ്റ്റൈലിലുള്ള “അയ്യോ അപ്പാ പോകല്ലേ, അയ്യോ ചേട്ടാ പോകല്ലേ“ എന്നും പറഞ്ഞുള്ള ഞങ്ങടെ കരച്ചില്‍ കാണാനുള്ള ശക്തിയില്ലാത്തതിനാല്‍ ആശാന്‍ കണ്ണുമടച്ച് ദുബായിലേക്ക് പോയി. പോവാന്‍ നേരത്ത് എന്റെ കരച്ചില്‍ മാറ്റാനായി ഒരു കൊടകരപുരാണം പുസ്ത്കം സമ്മാനിച്ചു. (അപ്പെ തുടങ്ങിയ ചിരിയാ, പിന്നിതുവരെ നിര്‍ത്തിയിട്ടില്ല – വട്ടാവാഞ്ഞത് എന്റെ കെട്ട്യോന്റെ ഭാഗ്യം)
ഒരു മാസം പുള്ളിക്കാരന്‍ ഏതാണ്ട് സര്ക്കസ് കൂടാരത്തില്‍ നിന്ന് ഒളിച്ചോടി രക്ഷപ്പെട്ട സിംഹത്തിന്റെ പോലെ, ചെവിട്ടിലെ മൂട്ടയും, നല്ല ഒറക്കം വരണ നേരത്ത് മനുഷ്യന്റെ ഉറക്കം കളയാനായിട്ട് താരാട്ട് പാട്ട് പാടി വരണ കൊതുകുകുഞ്ഞുങ്ങളും ഒഴിഞ്ഞുപോയ സന്തോഷത്തില്‍, ദുബായില്‍ ബാച്ചിലേഴ്സ് ലൈഫും ദുബായിലെ ക്ലീന്‍ലിനെസ്സും അടിച്ചുപൊളിച്ച് ആസ്വദിച്ചുകഴിഞ്ഞു. ആ കാലമത്രയും ഞാനിവിടെ പുള്ളിക്കാരന്റെ ഫോട്ടോയും, ഷര്‍ട്ടും പാന്റും, ഷൂസും എല്ലാം നോക്കി “നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു” എന്ന പാട്ടും പാടി നടന്നു. കുട്ട്യോളാവട്ടെ ആകാശത്ത് പോണ ഒരൊറ്റ വിമാനത്തെയും വെറുതെ വിടാതെ “ഏറോപ്ലെയിന്‍ ഏറോപ്ലെയിന്‍ അപ്പ് ഇന്‍ ദി ആകാശം, പ്ലീസ് കം താഴെ ആന്ഡ് റ്റെയിക്ക് അസ് റ്റു ഡാഡി ഇന്‍ ദുബായ്” എന്നും പാടിക്കൊണ്ടിരുന്നു.
കോടികള്‍ മുടക്കി എടുക്കുന്ന ഹിന്ദി സിനിമ ഒന്നു പോലും പരാജയപ്പെടരുതെന്ന് നിര്‍ബന്ധമുള്ള എന്റെ മൂത്ത ചേച്ചി, എന്നെ ഈ വിഷമത്തില്‍ നിന്നും കര കയറ്റാനായി ഞങ്ങളെയും കൊണ്ട് “സല്മാന്‍-ഗോവിന്ദ” ടീമിന്റെ പാര്‍ട്ട്നര്‍ എന്ന കോമഡി സിനിമ കാണിക്കാന്‍ കൊണ്ടു പോയി. ആ കോമഡി സിനിമ കണ്ട് ഞാന്‍ തിയറ്ററിലിരുന്ന് പൊട്ടിക്കരഞ്ഞു. അപ്പോ ചേച്ചി എന്നെയും കൊണ്ട് “ചക് ദേ ഇന്ത്യ” കാണിക്കാന്‍ കൊണ്ടു പോയി. അതു കണ്ടപ്പോ ഞാന്‍ എന്റെ റിയല്‍ ലൈഫിലെ മീശയുള്ള ഷാറുഖ് ഖാനെ ഓര്‍മ്മിച്ച് വീണ്ടും സെന്റിമെന്റലായി. അങ്ങനെ ഞങ്ങള്‍ “ഓം ശാന്തി ഓം” കാണാന്‍ പോയി, ഇപ്രാവശ്യം ചേച്ചി രക്ഷപ്പെട്ടു, ഒരു സിനിമയുടെ കാശിന് ഹിന്ദി സിനിമാ ലോകത്തെ എല്ലാ താരങ്ങളെയും കണ്ട് ഞാനിത്തിരി ഹാപ്പിയായി. പിന്നെ “താരേ സമീന്‍ പറ്” കൂടി കണ്ടതോടെ ഞാനും കുട്ടികളും ശരിക്കും നോര്‍മ്മലായി.
ഞങ്ങള്‍ നോര്‍മ്മലായപ്പോഴേക്കും കെട്ട്യോന്‍ ഇത്തിരി നോര്‍മ്മലല്ലാണ്ടായി, പുള്ളിക്കാരന് ഭയങ്കരമായി മൂട്ടയെയും, കൊതുകിനെയും മിസ്സ് ചെയ്തു തുടങ്ങി. അങ്ങനെയാണ് ഒരു ദിവസം ആളുടെ ചെവിയിലും, തലയിലും, മനസ്സിലും ഹാര്‍ട്ടിലുമൊക്കെ ഞങ്ങടെ “അയ്യോ അപ്പാ പോകല്ലേ, അയ്യോ ചേട്ടാ പോകല്ലേ“ എന്നു പറഞ്ഞുള്ള കരച്ചില്‍ ഫുള്‍ വോളിയത്തില്‍ മുഴങ്ങാന്‍ തുടങ്ങുന്നത്. അപ്പൊ തന്നെ പുള്ളിക്കാരന്‍ എന്നെ വിളിച്ച് പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യാനും സ്ക്കൂള്‍ പൂട്ടിയാല്‍ ദുബായില്‍ക്ക് വരാന്‍ റെഡിയായിക്കോളാനും പറഞ്ഞു. അങ്ങനെ ഞാന്‍ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്തു.
മുകളില്‍ പറഞ്ഞത് ഞാന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുണ്ടായ സാഹചര്യമാണ്. പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്തതിന് ശേഷമുള്ള സംഭവവികാസങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഇനി ഒരു ഷോര്‍ട്ട് ബ്രെയിക്ക് – വായിച്ചു ക്ഷീണിച്ചവര്‍ക്ക് സോഡ കുടിച്ച് കപ്പലണ്ടിയൊക്കെ തിന്ന് തിരിച്ചുവരാം, വായിച്ചു ബോറടിച്ചവര്‍ക്ക് ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ ഒരു സുവര്‍ണ്ണാവസരം.
എന്റെ പാസ്പോര്‍ട്ടിന്റെ ആവശ്യത്തിനു വേണ്ടിയാണ് ഞാന് ആദ്യമായി പൊലീസ് സ്റ്റേഷന്റെ പടി ചവിട്ടുന്നത്. പാസ്പോര്‍ട്ടിന് അപേക്ഷിച്ചതുമുതല്‍ പൊലീസ് വീട്ടില്‍ വരും, വെരിഫിക്കേഷന് വേണ്ടി എന്നെ സ്റ്റേഷനിലേക്ക് ക്ഷണിക്കും, എന്ന് കരുതി ഞാന്‍ പൊലീസ് വരുന്നതും കാത്തിരുന്നു. ഒരു മാസമായിട്ടും ഒരു പൊലീസും ആ വഴിക്ക് വന്നില്ല, അപ്പോഴാണ് എന്റെ പരിചയത്തിലുള്ള ഒരു ചേച്ചി പറഞ്ഞത് പൊലീസ് വീട്ടില്‍ വന്നിരുന്നതൊക്കെ ഓള്‍ഡ് ഫാഷനാണ്, ലേറ്റസ്റ്റ് ഫാഷനനുസരിച്ച് നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ പോയി നമ്മുടെ ഫയല്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന്.
എന്റെ 30+ വയസ്സുവരെയുള്ള ഈ ചെറുപ്രായത്തിനിടക്ക് ഞാന്‍ ഒരു പൊലീസിനെയും നേരിട്ട് പരിചയപെട്ടിട്ടില്ല, സ്റ്റേഷനിലും കയറിയിട്ടില്ല. എങ്കിലും സിനിമകളിലും ന്യൂസിലും ഇഷ്ട്ടം പോലെ പല റ്റൈയ്പിലുള്ള പൊലീസുകാരെ കണ്ടുള്ള പരിചയം വച്ച് ഞാന്‍ പൊലീസ് സ്റ്റേഷനില്‍ കേറാന്‍ തന്നെ തീരുമാനിച്ചു.
എനിക്ക് കൂട്ട് വരാമെന്നു പറഞ്ഞ ചേച്ചിയെ കുറേ നേരം കാത്തുനിന്നിട്ടും കാണാഞ്ഞതിനാല്‍ ഞാന്‍ ഒറ്റക്ക് വിറക്കുന്ന പാദങ്ങളോടെ മുഖത്ത് ധൈര്യം വരുത്തി ആദ്യമായി പൊലീസ് സ്റ്റേഷനില്‍ കയറി. ഞാന്‍ വിചാരിച്ചത് പൊലീസ് കള്ളനെ ഇടിക്കുന്നതും പാവം കള്ളന്‍ “അയ്യോ എന്നെ തല്ലല്ലേ ഏമാനെ“ എന്ന് മറാഠിയില്‍ പറഞ്ഞ് നിലവിളിക്കുന്നതും കാണേണ്ടി വരുമെന്നാണ്. പക്ഷെ അകത്തുകയറിയപ്പോ എന്റെ അതു വരെയുള്ള ധാരണകളൊക്കെ തകിടം മറിഞ്ഞു. ഇതു വളരെ ഡീസന്റായ സ്ഥലം, ശാന്തരായ പൊലീസുക്കാര്‍, ഞാന്‍ ചുറ്റും നോക്കി, കുറച്ച് പൊലീസ്ക്കാര്‍ തേരാ പാരാ നടക്കുന്നു. ഒരു വനിതാപൊലീസിനെ കണ്ടതും എനിക്ക് ജീവന്‍ വച്ചു, ഓടി പോയി പാസ്പോര്‍ട്ടിന്റെ ആവശ്യത്തിനു ആരെയാ കാണണ്ടെതെന്ന് അന്വേഷിച്ചു. അങ്ങനെ ഒന്നാം നിലയില്‍ പോയി പാസ്പോര്‍ട്ടിന്റെ ഡ്യൂട്ടിയുള്ള പൊലീസിനെ കണ്ടു, എന്റെ കയ്യിലുള്ള പേപ്പറ് വേടിച്ചുനോക്കീട്ട് ഫയല്‍ വന്നിട്ടില്ല ഒരാഴ്ച കഴിഞ്ഞുവന്ന് അന്വേഷിക്കാന്‍ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞ് ഞാന്‍ പൊലീസ് സ്റ്റേഷനിന്റെ പടി വീണ്ടും ചവിട്ടി. ഇപ്രാവശ്യം എന്റെ പാവം തോന്നിക്കുന്ന മുഖഭാവം കണ്ടിട്ടാവണം, ഫയല്‍ വന്നിട്ടുണ്ട് നാളെ എല്ലാ ഡോക്യുമെന്റ്സും പിടിച്ച് ബില്‍ഡിങ്ങില്‍ നിന്ന് രണ്ട് പരിചയക്കാരെയും കൂട്ടി വെരിഫിക്കേഷന് വരാന്‍ പറഞ്ഞു.
മുന്‍പുള്ള പരിചയം വച്ച് ഞാന്‍ മൂന്നാം പ്രാവശ്യം പൊലീസ് സ്റ്റേഷനിന്റെ പടി വീണ്ടും ആഞ്ഞു ചവിട്ടി. എന്റെ രണ്ട് പരിചയക്കാരെയും, പൊലീസ് “എത്ര നാളായി ഈ കൂട്ടിന്യെ അറിയാം” എന്നൊക്കെ ചോദിച്ച് ക്രോസ് വിസ്താരം ചെയ്തു, എന്നിട്ട് അവരോട് പൊക്കോള്ളാനും എന്നോട് നിക്കാനും പറഞ്ഞു. പോവുന്ന പോക്കില്‍ ആ ചേച്ചി പറഞ്ഞു പൊലീസിന്‍ കുറച്ച് കാശ് കൊടുത്താലെ പാസ്പോര്‍ട്ട് വേഗം കിട്ടുള്ളൂ, എല്ലാം എഴുതിയെടുത്ത് കഴിഞ്ഞാല്‍ പൊലീസ് മുഖത്തേക്ക് ഒന്നു നോക്കും അപ്പൊ കൊടുക്കണംന്ന്. എങ്ങനെ കൊടുക്കണം, എത്ര കൊടുക്കണം എന്നൊട്ട് പറഞ്ഞുമില്ല.
പിന്നെ പൊലീസ് എന്റെ ജനിച്ചപ്പോ തൊട്ട് എവിടെയൊക്കെ താമസ്സിച്ചോ ആ അഡ്രസ്സെല്ലാം എഴുതിയെടുത്തു, (ഏതായാലും കാശ് കൊടുക്കണതല്ലേന്ന് വിചാരിച്ച് ഞാനാ പഹയനെ കൊണ്ട് ഞാന്‍ ചെറുപ്പത്തില്‍ വിരുന്നിന് പോയ ബന്ധുക്കളുടെ അഡ്രസ്സ് വരെ വീട്ടുപേരടക്കം എഴുതിച്ചു) അവസാനം പൊലീസ് എന്റെ മുഖത്തൊന്നു നോക്കി. ഞാന്‍ വിചാരിച്ചു ഇതാണാ അശുഭമുഹൂര്‍ത്തം, ഉടനെ എന്റെ കയ്യിലുള്ള കാശെടുത്ത് നീട്ടി. പക്ഷെ ഒരു കണ്‍ഫ്യൂഷന്‍ - എത്ര കൊടുക്കണം, കൊറഞ്ഞുപോയാല് പാസ്പോര്‍ട്ട് കിട്ടാന്‍ നേരം വൈകിയാലോ. അതുകൊണ്ട് ഞാന്‍ ക്ലിയറായി, ഫിലിം സ്റ്റാറ് ഇന്നസെന്റിനെക്കാള്‍ ഇന്നസ്സെന്റായി പൊലീസിനോട് ചോദിച്ചു “സാറിന്റേലാണോ തരണ്ടത്, എത്രയാ തരണ്ടതെന്ന്” എന്റെ ചോദ്യം ഇത്തിരി ഉച്ചത്തിലായി പോയോന്ന് ഒരു സംശയം, പൊലീസെന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി, ഞാന്‍ പേടിച്ച പോലെയങ്ങനെ ഇരുന്നപ്പോ ഞാന്‍ പോലുമറിയാതെ എന്റെ കയ്യിലെ നീട്ടിപിടിച്ച കാശ് വേടിച്ച് മേശവലിപ്പിലേക്കിട്ടു. ഞാന്‍ പിന്നെ അവിടെ ഇരുന്നില്ല, ഉടനെ സ്ഥലം കാലിയാക്കി. എന്റെ നിഷ്കളങ്കമായ ചോദ്യത്തിന്റെ അനന്തരഫലമാണോ എന്തോ എന്റെ പാസ്പോര്‍ട്ട് ഇതുവരെയും വന്നില്ല, ഞാനിപ്പോ പോസ്റ്റ്മാന്‍ വരുന്നതും നോക്കിയിരിപ്പാണ്. (ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍, പാസ്പോര്‍ട്ടേ എന്റെ പാസ്പോര്‍ട്ടേ എപ്പ വരും നീയെപ്പ വരും – എന്നെ പോലെ പാടാന്‍ അറിയുന്നവര്‍ മാത്രം പാടിയാല്‍ മതി)
പിന്നെയും എനിക്ക് ഒരക്കിടി പറ്റി, ഞാന്‍ കാശ് കൊടുത്ത ആള്‍ സീനിയറല്ലാത്രേ, അതുകൊണ്ട് സീനിയറിനും ആളുടെ ഒരു ലെവലനുസരിച്ച് കൊടുക്കേണ്ടി വന്നു. ഞാന്‍ കൈക്കുലിക്ക് ഭയങ്കര എതിരാണ്, പക്ഷെ എന്തു ചെയ്യാന്‍ പൊലീസുകാര്‍ക്ക് നോട്ടിലെ ഗാന്ധിജിയോട് ഭയങ്കര ഇഷ്ട്ടവും ബഹുമാനവുമാണത്രേ.
ഞാനും എന്റെ കെട്ട്യോനും, രണ്ടു കുട്ട്യോളും കൂടി “നാമൊന്ന് നമുക്ക് രണ്ട്” എന്ന് പറഞ്ഞ് സന്തോഷത്തോടെ കഴിയുന്ന കാലം. അപ്പോഴാണ് ഒരു ദിവസം എന്റെ പ്രിയതമന് ബോധോദയം ഉണ്ടാകുന്നത് “എന്റെ സേവനം ഇന്‍ഡ്യയില്‍ മാത്രമല്ല വിദേശത്തും ലഭ്യമാക്കണമെന്ന്”.
ഞാന്‍ അപ്പോഴെ വാണിങ്ങ് കൊടുത്തു ‘വെറുതെ പുലിവാല്‍ പിടിക്കാനായി വേണ്ടാത്ത ആശയൊന്നും വേണ്ടാ, ഇവിടെ മറാഠികളന്നെ ഇന്ത്യക്കാരായ ബീഹാറികളെയും മല്ലൂസിനെയുമൊക്കെ അവരുടെ നാട്ടില്‍ക്ക് പായ്ക്ക് ചെയ്യാനുള്ള പ്ലാനിലാ, അപ്പൊഴാ നാടും കണട്രിയും വിട്ട് ദുബായില്‍ക്ക് പോണെ. മാത്രമല്ല ഏതു നേരവും ചെവിട്ടില്‍ മൂട്ട പോയ പോലെ ഒരു സ്വൈര്യവും കൊടുക്കാത്ത എന്നെയും, എപ്പളും മെക്കട്ട് കേറി മറിയണ കുട്ട്യോളെയും വിട്ട് പോയാല്‍ നേരം പോവാണ്ട് ബോറടിച്ച് ഒരു വഴിക്കാവുമെന്ന്.“ എന്നാലും ആളുടെ മനസമാധാനത്തിന് വേണ്ടി ഒരു ബയോഡാറ്റ അയച്ചിട്ടു, അതിത്ര വലിയ പാരയാകുമെന്ന് വിചാരിച്ചില്ല.
ചുള്ളന്റെ ബയോഡാറ്റയാകുന്ന പ്രണയലേഘനം കിട്ടിയതും സുന്ദരികമ്പനി “ഇങ്ങട് വാടാ കുട്ടാ” എന്ന് പറഞ്ഞു വിളിക്കുകയും, സുന്ദരികമ്പനിയുടെ മോഹന ഓഫറുകള് എന്റെ കെട്ട്യോനെ ആകര്‍ഷിക്കുകയും ചെയ്തു. അങ്ങനെ ചിന്താവിഷ്ട്ടയായ ശ്യാമള സ്റ്റൈലിലുള്ള “അയ്യോ അപ്പാ പോകല്ലേ, അയ്യോ ചേട്ടാ പോകല്ലേ“ എന്നും പറഞ്ഞുള്ള ഞങ്ങടെ കരച്ചില്‍ കാണാനുള്ള ശക്തിയില്ലാത്തതിനാല്‍ ആശാന്‍ കണ്ണുമടച്ച് ദുബായിലേക്ക് പോയി. പോവാന്‍ നേരത്ത് എന്റെ കരച്ചില്‍ മാറ്റാനായി ഒരു കൊടകരപുരാണം പുസ്ത്കം സമ്മാനിച്ചു. (അപ്പെ തുടങ്ങിയ ചിരിയാ, പിന്നിതുവരെ നിര്‍ത്തിയിട്ടില്ല – വട്ടാവാഞ്ഞത് എന്റെ കെട്ട്യോന്റെ ഭാഗ്യം)
ഒരു മാസം പുള്ളിക്കാരന്‍ ഏതാണ്ട് സര്ക്കസ് കൂടാരത്തില്‍ നിന്ന് ഒളിച്ചോടി രക്ഷപ്പെട്ട സിംഹത്തിന്റെ പോലെ, ചെവിട്ടിലെ മൂട്ടയും, നല്ല ഒറക്കം വരണ നേരത്ത് മനുഷ്യന്റെ ഉറക്കം കളയാനായിട്ട് താരാട്ട് പാട്ട് പാടി വരണ കൊതുകുകുഞ്ഞുങ്ങളും ഒഴിഞ്ഞുപോയ സന്തോഷത്തില്‍, ദുബായില്‍ ബാച്ചിലേഴ്സ് ലൈഫും ദുബായിലെ ക്ലീന്‍ലിനെസ്സും അടിച്ചുപൊളിച്ച് ആസ്വദിച്ചുകഴിഞ്ഞു. ആ കാലമത്രയും ഞാനിവിടെ പുള്ളിക്കാരന്റെ ഫോട്ടോയും, ഷര്‍ട്ടും പാന്റും, ഷൂസും എല്ലാം നോക്കി “നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു” എന്ന പാട്ടും പാടി നടന്നു. കുട്ട്യോളാവട്ടെ ആകാശത്ത് പോണ ഒരൊറ്റ വിമാനത്തെയും വെറുതെ വിടാതെ “ഏറോപ്ലെയിന്‍ ഏറോപ്ലെയിന്‍ അപ്പ് ഇന്‍ ദി ആകാശം, പ്ലീസ് കം താഴെ ആന്ഡ് റ്റെയിക്ക് അസ് റ്റു ഡാഡി ഇന്‍ ദുബായ്” എന്നും പാടിക്കൊണ്ടിരുന്നു.
കോടികള്‍ മുടക്കി എടുക്കുന്ന ഹിന്ദി സിനിമ ഒന്നു പോലും പരാജയപ്പെടരുതെന്ന് നിര്‍ബന്ധമുള്ള എന്റെ മൂത്ത ചേച്ചി, എന്നെ ഈ വിഷമത്തില്‍ നിന്നും കര കയറ്റാനായി ഞങ്ങളെയും കൊണ്ട് “സല്മാന്‍-ഗോവിന്ദ” ടീമിന്റെ പാര്‍ട്ട്നര്‍ എന്ന കോമഡി സിനിമ കാണിക്കാന്‍ കൊണ്ടു പോയി. ആ കോമഡി സിനിമ കണ്ട് ഞാന്‍ തിയറ്ററിലിരുന്ന് പൊട്ടിക്കരഞ്ഞു. അപ്പോ ചേച്ചി എന്നെയും കൊണ്ട് “ചക് ദേ ഇന്ത്യ” കാണിക്കാന്‍ കൊണ്ടു പോയി. അതു കണ്ടപ്പോ ഞാന്‍ എന്റെ റിയല്‍ ലൈഫിലെ മീശയുള്ള ഷാറുഖ് ഖാനെ ഓര്‍മ്മിച്ച് വീണ്ടും സെന്റിമെന്റലായി. അങ്ങനെ ഞങ്ങള്‍ “ഓം ശാന്തി ഓം” കാണാന്‍ പോയി, ഇപ്രാവശ്യം ചേച്ചി രക്ഷപ്പെട്ടു, ഒരു സിനിമയുടെ കാശിന് ഹിന്ദി സിനിമാ ലോകത്തെ എല്ലാ താരങ്ങളെയും കണ്ട് ഞാനിത്തിരി ഹാപ്പിയായി. പിന്നെ “താരേ സമീന്‍ പറ്” കൂടി കണ്ടതോടെ ഞാനും കുട്ടികളും ശരിക്കും നോര്‍മ്മലായി.
ഞങ്ങള്‍ നോര്‍മ്മലായപ്പോഴേക്കും കെട്ട്യോന്‍ ഇത്തിരി നോര്‍മ്മലല്ലാണ്ടായി, പുള്ളിക്കാരന് ഭയങ്കരമായി മൂട്ടയെയും, കൊതുകിനെയും മിസ്സ് ചെയ്തു തുടങ്ങി. അങ്ങനെയാണ് ഒരു ദിവസം ആളുടെ ചെവിയിലും, തലയിലും, മനസ്സിലും ഹാര്‍ട്ടിലുമൊക്കെ ഞങ്ങടെ “അയ്യോ അപ്പാ പോകല്ലേ, അയ്യോ ചേട്ടാ പോകല്ലേ“ എന്നു പറഞ്ഞുള്ള കരച്ചില്‍ ഫുള്‍ വോളിയത്തില്‍ മുഴങ്ങാന്‍ തുടങ്ങുന്നത്. അപ്പൊ തന്നെ പുള്ളിക്കാരന്‍ എന്നെ വിളിച്ച് പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്യാനും സ്ക്കൂള്‍ പൂട്ടിയാല്‍ ദുബായില്‍ക്ക് വരാന്‍ റെഡിയായിക്കോളാനും പറഞ്ഞു. അങ്ങനെ ഞാന്‍ പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്തു.
മുകളില്‍ പറഞ്ഞത് ഞാന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനുണ്ടായ സാഹചര്യമാണ്. പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്തതിന് ശേഷമുള്ള സംഭവവികാസങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഇനി ഒരു ഷോര്‍ട്ട് ബ്രെയിക്ക് – വായിച്ചു ക്ഷീണിച്ചവര്‍ക്ക് സോഡ കുടിച്ച് കപ്പലണ്ടിയൊക്കെ തിന്ന് തിരിച്ചുവരാം, വായിച്ചു ബോറടിച്ചവര്‍ക്ക് ക്ലോസ് ബട്ടണ്‍ ക്ലിക്ക് ചെയ്യാന്‍ ഒരു സുവര്‍ണ്ണാവസരം.
എന്റെ പാസ്പോര്‍ട്ടിന്റെ ആവശ്യത്തിനു വേണ്ടിയാണ് ഞാന് ആദ്യമായി പൊലീസ് സ്റ്റേഷന്റെ പടി ചവിട്ടുന്നത്. പാസ്പോര്‍ട്ടിന് അപേക്ഷിച്ചതുമുതല്‍ പൊലീസ് വീട്ടില്‍ വരും, വെരിഫിക്കേഷന് വേണ്ടി എന്നെ സ്റ്റേഷനിലേക്ക് ക്ഷണിക്കും, എന്ന് കരുതി ഞാന്‍ പൊലീസ് വരുന്നതും കാത്തിരുന്നു. ഒരു മാസമായിട്ടും ഒരു പൊലീസും ആ വഴിക്ക് വന്നില്ല, അപ്പോഴാണ് എന്റെ പരിചയത്തിലുള്ള ഒരു ചേച്ചി പറഞ്ഞത് പൊലീസ് വീട്ടില്‍ വന്നിരുന്നതൊക്കെ ഓള്‍ഡ് ഫാഷനാണ്, ലേറ്റസ്റ്റ് ഫാഷനനുസരിച്ച് നമ്മള്‍ പൊലീസ് സ്റ്റേഷനില്‍ പോയി നമ്മുടെ ഫയല്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന്.
എന്റെ 30+ വയസ്സുവരെയുള്ള ഈ ചെറുപ്രായത്തിനിടക്ക് ഞാന്‍ ഒരു പൊലീസിനെയും നേരിട്ട് പരിചയപെട്ടിട്ടില്ല, സ്റ്റേഷനിലും കയറിയിട്ടില്ല. എങ്കിലും സിനിമകളിലും ന്യൂസിലും ഇഷ്ട്ടം പോലെ പല റ്റൈയ്പിലുള്ള പൊലീസുകാരെ കണ്ടുള്ള പരിചയം വച്ച് ഞാന്‍ പൊലീസ് സ്റ്റേഷനില്‍ കേറാന്‍ തന്നെ തീരുമാനിച്ചു.
എനിക്ക് കൂട്ട് വരാമെന്നു പറഞ്ഞ ചേച്ചിയെ കുറേ നേരം കാത്തുനിന്നിട്ടും കാണാഞ്ഞതിനാല്‍ ഞാന്‍ ഒറ്റക്ക് വിറക്കുന്ന പാദങ്ങളോടെ മുഖത്ത് ധൈര്യം വരുത്തി ആദ്യമായി പൊലീസ് സ്റ്റേഷനില്‍ കയറി. ഞാന്‍ വിചാരിച്ചത് പൊലീസ് കള്ളനെ ഇടിക്കുന്നതും പാവം കള്ളന്‍ “അയ്യോ എന്നെ തല്ലല്ലേ ഏമാനെ“ എന്ന് മറാഠിയില്‍ പറഞ്ഞ് നിലവിളിക്കുന്നതും കാണേണ്ടി വരുമെന്നാണ്. പക്ഷെ അകത്തുകയറിയപ്പോ എന്റെ അതു വരെയുള്ള ധാരണകളൊക്കെ തകിടം മറിഞ്ഞു. ഇതു വളരെ ഡീസന്റായ സ്ഥലം, ശാന്തരായ പൊലീസുക്കാര്‍, ഞാന്‍ ചുറ്റും നോക്കി, കുറച്ച് പൊലീസ്ക്കാര്‍ തേരാ പാരാ നടക്കുന്നു. ഒരു വനിതാപൊലീസിനെ കണ്ടതും എനിക്ക് ജീവന്‍ വച്ചു, ഓടി പോയി പാസ്പോര്‍ട്ടിന്റെ ആവശ്യത്തിനു ആരെയാ കാണണ്ടെതെന്ന് അന്വേഷിച്ചു. അങ്ങനെ ഒന്നാം നിലയില്‍ പോയി പാസ്പോര്‍ട്ടിന്റെ ഡ്യൂട്ടിയുള്ള പൊലീസിനെ കണ്ടു, എന്റെ കയ്യിലുള്ള പേപ്പറ് വേടിച്ചുനോക്കീട്ട് ഫയല്‍ വന്നിട്ടില്ല ഒരാഴ്ച കഴിഞ്ഞുവന്ന് അന്വേഷിക്കാന്‍ പറഞ്ഞു.
ഒരാഴ്ച കഴിഞ്ഞ് ഞാന്‍ പൊലീസ് സ്റ്റേഷനിന്റെ പടി വീണ്ടും ചവിട്ടി. ഇപ്രാവശ്യം എന്റെ പാവം തോന്നിക്കുന്ന മുഖഭാവം കണ്ടിട്ടാവണം, ഫയല്‍ വന്നിട്ടുണ്ട് നാളെ എല്ലാ ഡോക്യുമെന്റ്സും പിടിച്ച് ബില്‍ഡിങ്ങില്‍ നിന്ന് രണ്ട് പരിചയക്കാരെയും കൂട്ടി വെരിഫിക്കേഷന് വരാന്‍ പറഞ്ഞു.
മുന്‍പുള്ള പരിചയം വച്ച് ഞാന്‍ മൂന്നാം പ്രാവശ്യം പൊലീസ് സ്റ്റേഷനിന്റെ പടി വീണ്ടും ആഞ്ഞു ചവിട്ടി. എന്റെ രണ്ട് പരിചയക്കാരെയും, പൊലീസ് “എത്ര നാളായി ഈ കൂട്ടിന്യെ അറിയാം” എന്നൊക്കെ ചോദിച്ച് ക്രോസ് വിസ്താരം ചെയ്തു, എന്നിട്ട് അവരോട് പൊക്കോള്ളാനും എന്നോട് നിക്കാനും പറഞ്ഞു. പോവുന്ന പോക്കില്‍ ആ ചേച്ചി പറഞ്ഞു പൊലീസിന്‍ കുറച്ച് കാശ് കൊടുത്താലെ പാസ്പോര്‍ട്ട് വേഗം കിട്ടുള്ളൂ, എല്ലാം എഴുതിയെടുത്ത് കഴിഞ്ഞാല്‍ പൊലീസ് മുഖത്തേക്ക് ഒന്നു നോക്കും അപ്പൊ കൊടുക്കണംന്ന്. എങ്ങനെ കൊടുക്കണം, എത്ര കൊടുക്കണം എന്നൊട്ട് പറഞ്ഞുമില്ല.
പിന്നെ പൊലീസ് എന്റെ ജനിച്ചപ്പോ തൊട്ട് എവിടെയൊക്കെ താമസ്സിച്ചോ ആ അഡ്രസ്സെല്ലാം എഴുതിയെടുത്തു, (ഏതായാലും കാശ് കൊടുക്കണതല്ലേന്ന് വിചാരിച്ച് ഞാനാ പഹയനെ കൊണ്ട് ഞാന്‍ ചെറുപ്പത്തില്‍ വിരുന്നിന് പോയ ബന്ധുക്കളുടെ അഡ്രസ്സ് വരെ വീട്ടുപേരടക്കം എഴുതിച്ചു) അവസാനം പൊലീസ് എന്റെ മുഖത്തൊന്നു നോക്കി. ഞാന്‍ വിചാരിച്ചു ഇതാണാ അശുഭമുഹൂര്‍ത്തം, ഉടനെ എന്റെ കയ്യിലുള്ള കാശെടുത്ത് നീട്ടി. പക്ഷെ ഒരു കണ്‍ഫ്യൂഷന്‍ - എത്ര കൊടുക്കണം, കൊറഞ്ഞുപോയാല് പാസ്പോര്‍ട്ട് കിട്ടാന്‍ നേരം വൈകിയാലോ. അതുകൊണ്ട് ഞാന്‍ ക്ലിയറായി, ഫിലിം സ്റ്റാറ് ഇന്നസെന്റിനെക്കാള്‍ ഇന്നസ്സെന്റായി പൊലീസിനോട് ചോദിച്ചു “സാറിന്റേലാണോ തരണ്ടത്, എത്രയാ തരണ്ടതെന്ന്” എന്റെ ചോദ്യം ഇത്തിരി ഉച്ചത്തിലായി പോയോന്ന് ഒരു സംശയം, പൊലീസെന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി, ഞാന്‍ പേടിച്ച പോലെയങ്ങനെ ഇരുന്നപ്പോ ഞാന്‍ പോലുമറിയാതെ എന്റെ കയ്യിലെ നീട്ടിപിടിച്ച കാശ് വേടിച്ച് മേശവലിപ്പിലേക്കിട്ടു. ഞാന്‍ പിന്നെ അവിടെ ഇരുന്നില്ല, ഉടനെ സ്ഥലം കാലിയാക്കി. എന്റെ നിഷ്കളങ്കമായ ചോദ്യത്തിന്റെ അനന്തരഫലമാണോ എന്തോ എന്റെ പാസ്പോര്‍ട്ട് ഇതുവരെയും വന്നില്ല, ഞാനിപ്പോ പോസ്റ്റ്മാന്‍ വരുന്നതും നോക്കിയിരിപ്പാണ്. (ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍, പാസ്പോര്‍ട്ടേ എന്റെ പാസ്പോര്‍ട്ടേ എപ്പ വരും നീയെപ്പ വരും – എന്നെ പോലെ പാടാന്‍ അറിയുന്നവര്‍ മാത്രം പാടിയാല്‍ മതി)
പിന്നെയും എനിക്ക് ഒരക്കിടി പറ്റി, ഞാന്‍ കാശ് കൊടുത്ത ആള്‍ സീനിയറല്ലാത്രേ, അതുകൊണ്ട് സീനിയറിനും ആളുടെ ഒരു ലെവലനുസരിച്ച് കൊടുക്കേണ്ടി വന്നു. ഞാന്‍ കൈക്കുലിക്ക് ഭയങ്കര എതിരാണ്, പക്ഷെ എന്തു ചെയ്യാന്‍ പൊലീസുകാര്‍ക്ക് നോട്ടിലെ ഗാന്ധിജിയോട് ഭയങ്കര ഇഷ്ട്ടവും ബഹുമാനവുമാണത്രേ.
വാല്‍ക്കഷണം – പ്രിയ വായനക്കാരെ നിങ്ങളെല്ലാവരും എന്റെ പാസ്പോര്‍ട്ട് വേഗം കിട്ടാനായി നേര്‍ച്ചകള്‍ നേരണം. എനിക്കെന്റെ പ്രിയപ്പെട്ടവന്റെ അടുത്തെത്താന്‍ കൊതിയായി, ഒന്ന് തല്ലുകൂടിയിട്ട് മാസങ്ങളായി.