“ഓസില് കിട്ട്യാല്‍ ആസിഡും കുടിക്കും (ഓസില്‍ മീന്‍സ് ഫ്രീയായി)” എന്ന ഒരു സാധാരണ ശരാശരി മലയാളിയുടെ മനോഭാവത്തോടെ ഇന്റര്‍നെറ്റിലെ ബൂലോകത്തില്‍ ഫ്രീയായി സ്ഥലം കിട്ടാനുണ്ടെന്ന് അറിഞ്ഞപ്പോ എന്നാ എന്റെ പേരിലും ഇരിക്കട്ടെ ഒരു പത്തു സെന്റ് എന്ന് വിചാരിച്ചിട്ടാണ് ഈ ബ്ലോഗ് തുടങ്ങിയത്. ബ്ലോഗില്‍ ഞാനിതു വരെ കഥ, കവിട്ട, ഓര്‍മ്മക്കുറിപ്പ്, അനുഭവക്കുറിപ്പ് ഒക്കെ ട്രൈ ചെയ്തു, ഇനിയെന്തൂട്ട് അക്രമമാ ചെയ്യാന്ന് ആലോചിച്ചപ്പോഴാണ് ഒരു പാചകകുറിപ്പായാലോ എന്നു തോന്നിയത്. ഈ പാചകകുറിപ്പ് ഞാന്‍ പല പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചു കൊടുത്തു, അവര്‍ക്കൊന്നും ഇത് പ്രസിദ്ധീകരിക്കാനുളള ‘ഒരു ഇത്‘ ഇല്ല്യാ, അതുകൊണ്ട് ഞാനീ പാചകനിധി ധൈര്യപൂര്‍വ്വം എന്റെ സ്വന്തം ബ്ലോഗില്‍ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു.
ശ്രദ്ധിക്കേണ്ടത്
ആദ്യത്തെ പ്രാവശ്യം ഈ വിശിഷ്ട വിഭവം തയ്യാറാക്കുമ്പോള്‍ കുറച്ചു മാത്രം ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. കാരണം കൂടെ താമസിക്കുന്നവര്‍ തിന്ന് സഹകരിച്ചില്ലെങ്കില്‍ ഒറ്റക്കു തിന്നു തീര്‍ക്കേണ്ടി വരും.
തയ്യാറാക്കേണ്ടവര്‍
കല്ല്യാണം കഴിക്കാത്തവരും ഭാര്യ അടുത്തില്ലാത്തവരുമായ ബാച്ചിലേഴ്സിനും, ഭര്‍ത്താവ് വിദേശത്ത് പോവുമ്പോള്‍ കിച്ചണില്‍ അധികം ടൈം സ്പെന്‍ഡ് ചെയ്യാന്‍ ഇഷ്ടമില്ലാത്ത വീട്ടമ്മമാര്‍ക്കും, ടി.വി. പ്രോഗ്രാം, ബ്ലോഗ് റീഡിങ്ങ് എന്നിവയില്‍ ബിസിയായി ഭക്ഷണം പാകം ചെയ്യാന്‍ മറന്നവര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റിയ, കുട്ടികള്‍ക്കും ഇഷ്ടപ്പെടുന്ന ആരോഗ്യപ്രദമായ വിഭവം.
വാറണ്ടി കം ഗ്യാരണ്ടി
Lazy ആയവര്‍ക്ക് Easy ആയി പാചകം ചെയ്യാന്‍ Easy ഫ്രൈഡ് റൈസ്. ഒരു പ്രാവശ്യം വച്ചാല്‍ എപ്പോഴും വച്ചു കഴിക്കാന്‍ തോന്നും ഈസി ഫ്രൈഡ് റൈസ്.
സ്റ്റാറ്റ്യൂട്ടറി വാണിങ്ങ്
അമ്മായിയപ്പനും അമ്മായിയമ്മയും കൂടെ താമസിക്കുമ്പോള്‍ ഇത് ഉണ്ടാക്കിയാല്‍ ചിലപ്പോ അവര്‍ക്ക് ദഹിച്ചൂന്ന് വരില്ലാ, അതുകൊണ്ട് ആലോചിച്ചും കണ്ടും ചെയ്യുക.
പോഷകഗുണങ്ങള്‍
A – Z
അപ്പോ റെഡിയല്ലേ, ഈസി ഫ്രൈഡ് റൈസിനു വേണ്ട ചേരുവകള്‍
1. സവാള - 2 (കണ്ണീന്ന് വെള്ളം വരാത്ത പോലെ ചെറുതായി അരിഞ്ഞത്)
2. തക്കാളി - 2 (കൈ മുറിക്കാതെ തക്കാളിയെ വേദനിപ്പിക്കാതെ ചെറുതാക്കി അരിഞ്ഞത് )
3. മുട്ട - 2 (താഴെ വീണാല്‍ പൊട്ടാത്തത് - ടേസ്റ്റ് കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം)
4. പച്ചമുളക് - 3 (എരിവ് കൂടുതല്‍ വേണ്ടവര്‍ക്ക് ഇഷ്ടം പോലെ ചേര്‍ക്കാം)
5. മഞ്ഞള്‍പൊടി - ഒരു നുള്ള്
6. ഗരം മസാല പൊടി - ഒരു സ്പൂണ്‍
7. നെയ്യ് - ഒരു വലിയ ടേബിള്‍ സ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിന്
9. ചോറ് – അത്യാവശ്യത്തിന്, (ലീവില്‍ നാട്ടില് പോകാറാകുമ്പോ ഫ്രിഡ്ജില്‍ ബാക്കി ഇരിക്കണ പച്ചക്കറി എന്തു ചെയ്യുംന്ന് ആലോചിച്ച് ടെന്‍ഷനടിക്കുന്നവര്‍ക്കു മാത്രം ചേര്‍ക്കാനുള്ളത് - ഇന്നലത്തെയും മിനിഞ്ഞാന്നത്തെയും കൂട്ടാന്റെ ബാക്കിയും, ബാലന്‍സ് വന്ന പച്ചക്കറികളും - ഫ്രിഡ്ജില്‍ ബാക്കി ഇരിക്കണത് അപ്പടി – നിര്‍ബന്ധമില്ലാ).
10. കൈപുണ്യം - കയ്യിലുള്ളതും പാരമ്പര്യമായി കിട്ടിയതും അപ്പടി
തയ്യാറാക്കേണ്ട വിധം
വീട്ടിലുള്ള ചട്ടി എടുത്ത് ഗ്യാസ് സ്റ്റൌവിന്റെ മേലേ വക്കുക, സ്റ്റൌ ഓണാക്കുക, ചട്ടി ചൂടാവുമ്പോ നെയ്യ് ഒഴിക്കുക, അരിഞ്ഞു വച്ച സവാള ആദ്യം വഴറ്റുക, ഇതിലേക്ക് പച്ചമുളക്, മഞ്ഞള്‍, മസാല പൊടി തക്കാളി യഥാക്രമം ചേര്‍ത്തു വഴറ്റുക, അതിനു ശേഷം മുട്ട നന്നായി പതപ്പിച്ച് ഒഴിക്കുക, അത് ഫ്രൈയായി വരുമ്പോ ബാക്കിയുള്ള ചേരുവകളൊക്കെ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അപ്പൊ ഈസി ഫ്രൈഡ് റൈസ് തയ്യാര്‍. ഇതിന്റെ കൂടെ നാരങ്ങാ അച്ചാറും തൈര് സാലഡും കൂട്ടി കഴിക്കാം. പത്താമത്തെ ചേരുവ എത്രത്തോളം കയ്യില്‍ സ്റ്റോക്കുണ്ടോ, അതിനനുസരിച്ച് ഫ്രൈഡ് റൈസിന്റെ സ്വാദും കൂടും. ഞാനിതെപ്പോ ഉണ്ടാക്കിയാലും ഭയങ്കര ടേസ്റ്റാ. ഇനിയൊക്കെ നിങ്ങളുടെ ഇഷ്ടം പോലെ.
തയ്യാറാക്കിയത്
പാചകറാണി 2008
Wednesday, August 27, 2008
Monday, August 18, 2008
ഒളിമ്പിക്സ് സ്മരണകള്‍
ഞാനും ഒരു ഓട്ടക്കാരിയാ. പക്ഷേ ഒളിമ്പിക്സില്‍ ഓടാന്‍ ഇതു വരെ പറ്റിയിട്ടില്ലാ. എന്റെ ഓട്ടം മുഴുവന്‍ പ്രൈവറ്റ് ബസുകളുടെ പിന്നാലെയായിരുന്നു. സ്കൂളിലും കോളേജിലും പഠിക്കുമ്പോ 10 പൈസ 25 പൈസ നിരക്കില്‍ കണ്ടക്ടറിന് ധര്‍മ്മം കൊടുത്ത് യാത്ര ചെയ്യുമ്പോ ഓടാണ്ട് പറ്റോ. ബസ്സിന്റെ പിന്നാലെ കുറെ ദൂരം ഓടി എന്റെ ഓട്ടത്തിന്റെ സ്പീഡ് ദിവസോം കൂട്ടാറുണ്ടെങ്കിലും ബസ്സിലേക്ക് ചാടിക്കയറാനുള്ള ഒരു വിവരക്കേട് ഞാനൊരിക്കലും കാണിച്ചിരുന്നില്ലാ. എന്റെ ഓട്ടം കണ്ട് പാവം തോന്നി ഡ്രൈവറ് വണ്ടി നിര്‍ത്തിയാല്‍ ഞാനങ്കട് കേറും, ചാടി കേറി കാലൊടിച്ച് ന്യൂസ്സ്പേപ്പറില്‍ ന്യൂസ് വിത്ത് ഫോട്ടോ വരണതൊന്നും എനിക്കിഷ്ടമല്ലാ, അല്ലാണ്ട് ധൈര്യമില്ലാണ്ടൊന്നുമല്ലാ. അങ്ങനെ ഓടി ഓടി തളര്‍ന്നപ്പൊ ഞാനൊരു സൂത്രം കണ്ടെത്തി. ഞങ്ങളുടെ ബസ് സ്റ്റോപ്പിനടുത്ത് ഒരു കുരിശുപള്ളിയുണ്ട്, അതിന്റെ ഉള്ളില്‍ കയറി ഞാനും കൂട്ടുകാരും ഒളിച്ചിരിക്കും. ഞങ്ങള്‍ നീല വെള്ള യുണിഫോമുകാരുടെ പൊടി പോലുമില്ലാ കണ്ടുപിടിക്കാന്‍ എന്നു കാണുമ്പോ ഡ്രൈവറ് രണ്ടും കല്പിച്ച് ബസ്സ് കുരിശുപള്ളിയുടെ മുന്നില്‍ തന്നെ സ്റ്റോപ്പ് ചെയ്യും, അപ്പോ ഞങ്ങള്‍ തേനീച്ചക്കൂട്ടം പോലെ കിളിയെ അറ്റാക്ക് ചെയ്ത് ബസ്സിനുള്ളില്‍ കേറി കൂടും. കുറച്ചു ദിവസം കഴിഞ്ഞപ്പോ ആ റൂട്ടിലെ ബസ്സ് ഓണേഴ്സ് കം ഡ്രൈവേഴ്സ് കം കിളീസ് അസോസിയേഷന്‍ ഞങ്ങളുടെ ഈ സൂത്രം മനസ്സിലാക്കുകയും അവരെല്ലാം കൂടി ചര്‍ച്ച ചെയ്ത് ബുദ്ധിപരമായി ഞങ്ങളെ നേരിടാന്‍ തീരുമാനിക്കുകയും ചെയ്തു. അതിന്റെ ഫലമായി ഞങ്ങളുടെ ബസ്സ്റ്റോപ്പില്‍ ഇറങ്ങാനുള്ളവരെ ബസ്സ് സ്റ്റോപ്പും കുരിശുപള്ളിയും ശരിക്കുള്ള പള്ളിയും കഴിഞ്ഞ് അടുത്ത സ്റ്റോപ്പിന്റെ കുറച്ച് മുമ്പിലായി ഇറക്കി വിടുകയും സ്ക്കൂള്‍ ടൈമില്‍ ബസ്സ് കാത്തുനില്‍ക്കുന്ന ഞങ്ങളുടെ നാട്ടിലെ ഫുള്‍ടിക്കറ്റുകളെയും അവര്‍ നിഷ്ക്കരുണം ഉപേക്ഷിക്കുകയും ചെയ്തു. ആകപ്പാടെ പച്ച നിറത്തിലുള്ള ഒരു കെ.കെ. മേനോന്‍ ബസ്സ് മാത്രമാണ് ഞങ്ങള്‍ കുട്ടികളോട് ഇത്തിരി ഡീസന്റായി പെരുമാറിയിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ബസ്സിന്റെ പിന്നാലെ ഓടി ബസ്സ് കിട്ടാണ്ട് തിരിച്ചു വരണ ഞങ്ങളെ നോക്കി കുറച്ച് ചെക്കന്മാര്‍ കമന്റടിക്കണത്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്നല്ലേ പ്രമാണം. അതുകൊണ്ട് നേരെ അവന്മാരുടെ അടുത്തേക്ക് ചെന്ന് “നിങ്ങളൊക്കെ എന്തൂട്ട് നാട്ടുക്കാരാ, നാണമില്ലേ പെങ്ങന്മാര്‍ ബസ്സ് കിട്ടാണ്ട് കഷ്ടപ്പെടുമ്പോ ഇങ്ങനെ കളിയാക്കാന്‍” എന്നൊരു ഡയലോഗങ്ങ് കാച്ചി. അതേതായാലും ഏറ്റു. അവിടെയുള്ള പീടികക്കാരെല്ലാം ഇറങ്ങിവന്നു പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി, കമന്റടിച്ച ആങ്ങളമാര് തന്നെ ദിവസോം ഓരോ ബസ്സും നിര്‍ത്തിച്ച് ഒരു ബസ്സില്‍ 2-3 സ്ക്കുള്‍കുട്ടികളെ വീതം കേറ്റി വിടാന്‍ തുടങ്ങി.
ഓരോ പ്രാവശ്യം നാട്ടില്‍ പോവുമ്പോഴും കുട്ടികള്‍ക്ക് പേടിയാണെങ്കിലും ബസ്സ് യാത്ര ഒഴിവാക്കാറില്ലാ, കൂടെ പഠിച്ച ഏതെങ്കിലും കൂട്ടുകാരികളെ കാണാന്‍ കഴിഞ്ഞാലോ എന്ന്‍ വിചാരിച്ചിട്ട്, അത് മാത്രമല്ലാട്ട കാരണം സ്വന്തമായി കാറോ, ബസ്സോ, ഓട്ടോറിക്ഷയൊ ഇല്ലാ, പിന്നെ അപ്പന്റെ സൈക്കിളോടിച്ച് ത്രീശ്ശൂര്‍ വരെ പോവാന്‍ പറ്റില്ലാ, ടയറ് പഞ്ചറാവും. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോ ത്രിശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് കാത്തു നിക്കുമ്പോ ബസ്സുകാരൊക്കെ വാദിച്ച് “ചേച്ചിയെ ഈ ബസ്സില്‍ കേറിക്കോ” എന്ന് പറഞ്ഞ് വിളിച്ചു കേറ്റാന്‍ തുടങ്ങിയപ്പോ എനിക്ക് രോമാഞ്ചകഞ്ചുകമുണ്ടായി, പണ്ട് ബസ്സിന്റെ പിന്നാലെ ഓടിയിരുന്ന ആ കാലത്തെയോര്‍ത്ത്. ബസ്സില്‍ കേറിയപ്പോ എനിക്ക് ഇരിക്കാന്‍ കിട്ടിയത് ഡ്രൈവറിന്റെ ഓപ്പോസിറ്റുള്ള ബഞ്ചില് ഏറ്റവും മുന്നിലെ ഒന്നാം സ്ഥാനത്ത്. ആദ്യമൊക്കെ ബസ്സിന്റെ പുറത്ത് നോക്കി ഓരോ പുതിയ വീടുകളുടെ ഭംഗിയും പരിചയക്കാര്‍ വല്ലോരും ബസ്സില്‍ കേറുന്നുണ്ടോന്നും നോക്കിയിരുന്ന ഞാന്‍, പിന്നെ ഡ്രൈവറ് വണ്ടിയുടെ സ്പീഡ് കൂട്ടി ബസ്സ് കത്തിച്ചു വിടാന്‍ തുടങ്ങിയപ്പോ ഡ്രൈവറുടെ മുഖത്തേക്ക് ദയനീയമായി നോക്കി, പണ്ടത്തെ സ്ക്കൂള്‍കുട്ടിയുടെ ബസ്സില് എവിടെയും പിടിക്കാതെ ബാലന്‍സ് ചെയ്തു നിന്നിരുന്ന ധൈര്യമൊക്കെ ചോര്‍ന്നു പോയിരിക്കുന്നു. ഡ്രൈവറിനാവട്ടെ ഒരു കൂസലുമില്ലാ, പാട്ടും വച്ച് ആസ്വദിച്ച് തോന്നിയ പോലെ ചെറിയ ഇടവഴികളുടെ മാത്രം വലിപ്പത്തിലുള്ള കുണ്ടും കുഴിയും വളവും ഉള്ള റോഡീക്കുടെ ഒരു ജാതി സ്പീഡില്‍ മറ്റു വണ്ടികളെ ഓവര്‍ടേക്ക് ചെയ്ത് മുന്നേറുകയാണ്. ഹോണടിക്കാതെ, മുന്നിലെ വളവില്‍ കൂടി വേറെ വണ്ടി വരുന്നുണ്ടോന്ന് നോക്കാതെയുള്ള ഡ്രൈവറുടെ പോക്ക് കണ്ടപ്പോ, ഞാന്‍ മുന്നിലെ സീറ്റിലിരുന്ന് മനസമാധാനമില്ലാതെ ഓരോ വളവ് വരുമ്പോഴും ഓപ്പോസിറ്റ് സൈഡീന്ന് വണ്ടി വരുന്നുണ്ടോന്ന് ഇടിക്കാന്‍ ചാന്‍സുണ്ടോന്ന് ഒക്കെ എത്തിച്ചു നോക്കാന്‍ തുടങ്ങി. എന്റെ ആ എത്തിനോട്ടം ഡ്രൈവറിന് തീരെ പിടിച്ചില്ലാ, എന്നെ നോക്കി “ഞാന്‍ വണ്ടി ഓടിക്കണത് പിടിച്ചിലെങ്കി നീ കേറി ഓടിക്ക്” എന്നു പറയണ ഒരു ലുക്ക്. അതോടെ ഞാന്‍ കണ്ണടച്ച് ഉറങ്ങണ പോലെയിരുന്ന് “കര്‍ത്താവെ വീടെത്തിക്കണേ” എന്ന് പ്രാര്‍ത്ഥിക്കാനും സ്റ്റോപ്പ് എത്തണ വരെ പലവിചാരമില്ലാണ്ട് കൊന്ത എത്തിക്കുകയും ചെയ്തു. അവസാനം എന്നെ ബസ്സില്‍ക്ക് വിളിച്ചു കേറ്റിയിട്ട് ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങണ നേരത്ത് ആ കൊരങ്ങന്‍ കിളിയുടെ വക ഒരു ഡയലോഗ് “ഈ ചേച്ചിക്ക് കേറാന്‍ ഒരു മണിക്കൂറ്, ഇറങ്ങാന്‍ രണ്ടു മണിക്കൂറ്, ഇതൊക്കെ എവടന്നു വരണാവോ” എന്ന്. വണ്ടി എവടെയും ഇടിക്കാണ്ട് സ്റ്റോപ്പെത്തിയ ആശ്വാസത്തില്‍ ഞാനാ ഡയലോഗ്ഗിനെ ചിരിച്ചു കൊണ്ട് വരവേറ്റു.
ദുബായിലെത്തിയിട്ടും ഞാന്‍ ഓട്ടം നിര്‍ത്തിയിട്ടില്ലാ, ഇവിടെയെത്തി ഒരാഴ്ചക്കുള്ളില്‍ കുടുംബസമേതം ഒരു കൂട്ട ഓട്ടം തന്നെ നടത്തി. ഒരു വെള്ളിയാഴ്ച ആദ്യമായി ദുബായിലെ സെന്റ് മേരീസ് ചര്‍ച്ചില്‍ 6 മണിയുടെ കുര്‍ബാന കാണാനിറങ്ങിയതാണ് ഞങ്ങള്‍. ബസ് സ്റ്റോപ്പിലെത്താന്‍ കുറച്ച് ദൂരം കൂടി നടക്കണം, അപ്പോഴാണ് ഒരു ബസ്സ് വരുന്നത് എന്റെ ചേട്ടായീടെ കണ്ണില്‍ പെടുന്നതും, ഉടനെ മോനെയുമെടുത്ത് “ഓടിക്കോ, ഈ ബസ്സ് പള്ളീടവിടക്ക് പോണതാണ്, ഇതു പോയാല്‍ പിന്നെ എപ്പഴാ കിട്ടാന്ന് പറയാന്‍ പറ്റില്ലാ” എന്നും പറഞ്ഞ് ഒരു ഓട്ടം. ഡാഡി ഓടുന്നത് കണ്ടപ്പൊ മോളും പിന്നാലെ വച്ചു പിടിച്ചു. ആയം പാടി തെക്ക് വടക്ക് നോക്കി നടന്നിരുന്ന ഞാന്‍ ഇവരുടെ ഓട്ടം കണ്ടപ്പോ പട്ടി പിന്നാലെ ഓടിച്ചിട്ട് കടിക്കാന്‍ വരുമ്പോ ഓടണ പോലെ ഒരു ഉഗ്രന്‍ ഓട്ടം വച്ചു കൊടുത്തു. ഞങ്ങളെല്ലാവരും ഫിനിഷിങ്ങ് പോയിന്റിലെത്തിയപ്പൊ ഞങ്ങളുടെ തിരുമോന്ത കണ്ടതും ആ ബസിന്റെ ഗ്ലാസ്സ് ഡോറ് ഞങ്ങള്‍ക്കു മുന്നിലായി ആട്ടോമാറ്റിക്കായി ക്ലോസ്സാവുകയും, അതിനുള്ളിലിരുന്ന് ആ ഡ്രൈവറ് ഞങ്ങളെ നോക്കി ഒരു സോറി സ്മൈല്‍ പാസാക്കുകയും അതിനെ തുടര്‍ന്ന് എന്റെ ചേട്ടായി മോനെ നിലത്തു വച്ച് കിതച്ചു കൊണ്ട് “കൊരങ്ങന്‍, ആ ഡ്രൈവറ് മലയാളിയാന്നാ തോന്നണേ” എന്നുറക്കെ ആത്മഗതം നടത്തുകയും ചെയ്തു. എന്തായാലും ടാക്സി പിടിച്ച് പിന്നെ ഞങ്ങള്‍ പള്ളിയിലെത്തുമ്പോഴേക്കും കുര്‍ബാനയും അവസാനത്തെ പാട്ടും കഴിഞ്ഞ് എല്ലാരും പോയ കാരണം, സ്വസ്ഥമായി പള്ളിയിലിരുന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ കുര്‍ബാനക്കു വന്ന ആള്‍ക്കാരെയും അവരുടെ ഡ്രസ്സും ഫാഷനുമൊക്കെ നോക്കി നിന്ന് കുര്‍ബാന കാണണ്ടി വന്നേനേ (പ്രത്യേക ശ്രദ്ധക്ക് - ആദ്യമായി പോകുന്ന പള്ളിയില്‍ ആദ്യമായി പ്രാര്‍ത്ഥിക്കുന്ന 3 കാര്യങ്ങള്‍ നടന്നു കിട്ടും. ഓണ്‍ലി വണ്‍ കണ്ടീഷന്‍ എന്നെ പോലെ നല്ല മനസ്സോടെ നല്ല കാര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം).
അപ്പോ ഞാന്‍ പറഞ്ഞു വന്നത് ഞാനീ ബസ്സിന്റെയൊക്കെ പിന്നാലെ ഓടിയ ഓട്ടമെല്ലാം ഒരുമിച്ച് കൂട്ടി ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യക്ക് എന്റെ വക ഒരു സ്വര്‍ണ്ണ മെഡല്‍ നേടി കൊടുക്കാമായിരുന്നു. എന്തു ചെയ്യാനാ, ഇതിനെയാണ് കാരണവന്മാര്‍ ഒക്കേത്തിനും ഓരോ യോഗമുണ്ടെന്ന് പറയുന്നത്, എനിക്ക് ബസ്സിന്റെ പിന്നാലെ ഓടാനായിരുന്നു യോഗം.
ഓരോ പ്രാവശ്യം നാട്ടില്‍ പോവുമ്പോഴും കുട്ടികള്‍ക്ക് പേടിയാണെങ്കിലും ബസ്സ് യാത്ര ഒഴിവാക്കാറില്ലാ, കൂടെ പഠിച്ച ഏതെങ്കിലും കൂട്ടുകാരികളെ കാണാന്‍ കഴിഞ്ഞാലോ എന്ന്‍ വിചാരിച്ചിട്ട്, അത് മാത്രമല്ലാട്ട കാരണം സ്വന്തമായി കാറോ, ബസ്സോ, ഓട്ടോറിക്ഷയൊ ഇല്ലാ, പിന്നെ അപ്പന്റെ സൈക്കിളോടിച്ച് ത്രീശ്ശൂര്‍ വരെ പോവാന്‍ പറ്റില്ലാ, ടയറ് പഞ്ചറാവും. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോ ത്രിശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ് സ്റ്റാന്‍ഡില്‍ ബസ്സ് കാത്തു നിക്കുമ്പോ ബസ്സുകാരൊക്കെ വാദിച്ച് “ചേച്ചിയെ ഈ ബസ്സില്‍ കേറിക്കോ” എന്ന് പറഞ്ഞ് വിളിച്ചു കേറ്റാന്‍ തുടങ്ങിയപ്പോ എനിക്ക് രോമാഞ്ചകഞ്ചുകമുണ്ടായി, പണ്ട് ബസ്സിന്റെ പിന്നാലെ ഓടിയിരുന്ന ആ കാലത്തെയോര്‍ത്ത്. ബസ്സില്‍ കേറിയപ്പോ എനിക്ക് ഇരിക്കാന്‍ കിട്ടിയത് ഡ്രൈവറിന്റെ ഓപ്പോസിറ്റുള്ള ബഞ്ചില് ഏറ്റവും മുന്നിലെ ഒന്നാം സ്ഥാനത്ത്. ആദ്യമൊക്കെ ബസ്സിന്റെ പുറത്ത് നോക്കി ഓരോ പുതിയ വീടുകളുടെ ഭംഗിയും പരിചയക്കാര്‍ വല്ലോരും ബസ്സില്‍ കേറുന്നുണ്ടോന്നും നോക്കിയിരുന്ന ഞാന്‍, പിന്നെ ഡ്രൈവറ് വണ്ടിയുടെ സ്പീഡ് കൂട്ടി ബസ്സ് കത്തിച്ചു വിടാന്‍ തുടങ്ങിയപ്പോ ഡ്രൈവറുടെ മുഖത്തേക്ക് ദയനീയമായി നോക്കി, പണ്ടത്തെ സ്ക്കൂള്‍കുട്ടിയുടെ ബസ്സില് എവിടെയും പിടിക്കാതെ ബാലന്‍സ് ചെയ്തു നിന്നിരുന്ന ധൈര്യമൊക്കെ ചോര്‍ന്നു പോയിരിക്കുന്നു. ഡ്രൈവറിനാവട്ടെ ഒരു കൂസലുമില്ലാ, പാട്ടും വച്ച് ആസ്വദിച്ച് തോന്നിയ പോലെ ചെറിയ ഇടവഴികളുടെ മാത്രം വലിപ്പത്തിലുള്ള കുണ്ടും കുഴിയും വളവും ഉള്ള റോഡീക്കുടെ ഒരു ജാതി സ്പീഡില്‍ മറ്റു വണ്ടികളെ ഓവര്‍ടേക്ക് ചെയ്ത് മുന്നേറുകയാണ്. ഹോണടിക്കാതെ, മുന്നിലെ വളവില്‍ കൂടി വേറെ വണ്ടി വരുന്നുണ്ടോന്ന് നോക്കാതെയുള്ള ഡ്രൈവറുടെ പോക്ക് കണ്ടപ്പോ, ഞാന്‍ മുന്നിലെ സീറ്റിലിരുന്ന് മനസമാധാനമില്ലാതെ ഓരോ വളവ് വരുമ്പോഴും ഓപ്പോസിറ്റ് സൈഡീന്ന് വണ്ടി വരുന്നുണ്ടോന്ന് ഇടിക്കാന്‍ ചാന്‍സുണ്ടോന്ന് ഒക്കെ എത്തിച്ചു നോക്കാന്‍ തുടങ്ങി. എന്റെ ആ എത്തിനോട്ടം ഡ്രൈവറിന് തീരെ പിടിച്ചില്ലാ, എന്നെ നോക്കി “ഞാന്‍ വണ്ടി ഓടിക്കണത് പിടിച്ചിലെങ്കി നീ കേറി ഓടിക്ക്” എന്നു പറയണ ഒരു ലുക്ക്. അതോടെ ഞാന്‍ കണ്ണടച്ച് ഉറങ്ങണ പോലെയിരുന്ന് “കര്‍ത്താവെ വീടെത്തിക്കണേ” എന്ന് പ്രാര്‍ത്ഥിക്കാനും സ്റ്റോപ്പ് എത്തണ വരെ പലവിചാരമില്ലാണ്ട് കൊന്ത എത്തിക്കുകയും ചെയ്തു. അവസാനം എന്നെ ബസ്സില്‍ക്ക് വിളിച്ചു കേറ്റിയിട്ട് ഞാന്‍ സ്റ്റോപ്പില്‍ ഇറങ്ങണ നേരത്ത് ആ കൊരങ്ങന്‍ കിളിയുടെ വക ഒരു ഡയലോഗ് “ഈ ചേച്ചിക്ക് കേറാന്‍ ഒരു മണിക്കൂറ്, ഇറങ്ങാന്‍ രണ്ടു മണിക്കൂറ്, ഇതൊക്കെ എവടന്നു വരണാവോ” എന്ന്. വണ്ടി എവടെയും ഇടിക്കാണ്ട് സ്റ്റോപ്പെത്തിയ ആശ്വാസത്തില്‍ ഞാനാ ഡയലോഗ്ഗിനെ ചിരിച്ചു കൊണ്ട് വരവേറ്റു.
ദുബായിലെത്തിയിട്ടും ഞാന്‍ ഓട്ടം നിര്‍ത്തിയിട്ടില്ലാ, ഇവിടെയെത്തി ഒരാഴ്ചക്കുള്ളില്‍ കുടുംബസമേതം ഒരു കൂട്ട ഓട്ടം തന്നെ നടത്തി. ഒരു വെള്ളിയാഴ്ച ആദ്യമായി ദുബായിലെ സെന്റ് മേരീസ് ചര്‍ച്ചില്‍ 6 മണിയുടെ കുര്‍ബാന കാണാനിറങ്ങിയതാണ് ഞങ്ങള്‍. ബസ് സ്റ്റോപ്പിലെത്താന്‍ കുറച്ച് ദൂരം കൂടി നടക്കണം, അപ്പോഴാണ് ഒരു ബസ്സ് വരുന്നത് എന്റെ ചേട്ടായീടെ കണ്ണില്‍ പെടുന്നതും, ഉടനെ മോനെയുമെടുത്ത് “ഓടിക്കോ, ഈ ബസ്സ് പള്ളീടവിടക്ക് പോണതാണ്, ഇതു പോയാല്‍ പിന്നെ എപ്പഴാ കിട്ടാന്ന് പറയാന്‍ പറ്റില്ലാ” എന്നും പറഞ്ഞ് ഒരു ഓട്ടം. ഡാഡി ഓടുന്നത് കണ്ടപ്പൊ മോളും പിന്നാലെ വച്ചു പിടിച്ചു. ആയം പാടി തെക്ക് വടക്ക് നോക്കി നടന്നിരുന്ന ഞാന്‍ ഇവരുടെ ഓട്ടം കണ്ടപ്പോ പട്ടി പിന്നാലെ ഓടിച്ചിട്ട് കടിക്കാന്‍ വരുമ്പോ ഓടണ പോലെ ഒരു ഉഗ്രന്‍ ഓട്ടം വച്ചു കൊടുത്തു. ഞങ്ങളെല്ലാവരും ഫിനിഷിങ്ങ് പോയിന്റിലെത്തിയപ്പൊ ഞങ്ങളുടെ തിരുമോന്ത കണ്ടതും ആ ബസിന്റെ ഗ്ലാസ്സ് ഡോറ് ഞങ്ങള്‍ക്കു മുന്നിലായി ആട്ടോമാറ്റിക്കായി ക്ലോസ്സാവുകയും, അതിനുള്ളിലിരുന്ന് ആ ഡ്രൈവറ് ഞങ്ങളെ നോക്കി ഒരു സോറി സ്മൈല്‍ പാസാക്കുകയും അതിനെ തുടര്‍ന്ന് എന്റെ ചേട്ടായി മോനെ നിലത്തു വച്ച് കിതച്ചു കൊണ്ട് “കൊരങ്ങന്‍, ആ ഡ്രൈവറ് മലയാളിയാന്നാ തോന്നണേ” എന്നുറക്കെ ആത്മഗതം നടത്തുകയും ചെയ്തു. എന്തായാലും ടാക്സി പിടിച്ച് പിന്നെ ഞങ്ങള്‍ പള്ളിയിലെത്തുമ്പോഴേക്കും കുര്‍ബാനയും അവസാനത്തെ പാട്ടും കഴിഞ്ഞ് എല്ലാരും പോയ കാരണം, സ്വസ്ഥമായി പള്ളിയിലിരുന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ കുര്‍ബാനക്കു വന്ന ആള്‍ക്കാരെയും അവരുടെ ഡ്രസ്സും ഫാഷനുമൊക്കെ നോക്കി നിന്ന് കുര്‍ബാന കാണണ്ടി വന്നേനേ (പ്രത്യേക ശ്രദ്ധക്ക് - ആദ്യമായി പോകുന്ന പള്ളിയില്‍ ആദ്യമായി പ്രാര്‍ത്ഥിക്കുന്ന 3 കാര്യങ്ങള്‍ നടന്നു കിട്ടും. ഓണ്‍ലി വണ്‍ കണ്ടീഷന്‍ എന്നെ പോലെ നല്ല മനസ്സോടെ നല്ല കാര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം).
അപ്പോ ഞാന്‍ പറഞ്ഞു വന്നത് ഞാനീ ബസ്സിന്റെയൊക്കെ പിന്നാലെ ഓടിയ ഓട്ടമെല്ലാം ഒരുമിച്ച് കൂട്ടി ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ ഓടിയിരുന്നെങ്കില്‍ ഇന്ത്യക്ക് എന്റെ വക ഒരു സ്വര്‍ണ്ണ മെഡല്‍ നേടി കൊടുക്കാമായിരുന്നു. എന്തു ചെയ്യാനാ, ഇതിനെയാണ് കാരണവന്മാര്‍ ഒക്കേത്തിനും ഓരോ യോഗമുണ്ടെന്ന് പറയുന്നത്, എനിക്ക് ബസ്സിന്റെ പിന്നാലെ ഓടാനായിരുന്നു യോഗം.
Monday, August 4, 2008
എന്റെ ശൈശവക്കാലസ്മരണകള്‍
ചെറുപ്പത്തില്‍ അമ്മച്ചി പഠിക്കാന്‍ പറയുമ്പോഴ് കയ്യില്‍ കിട്ടിയ ബുക്കെടുത്ത് ഉമ്മറത്തെ ഓപ്പണ്‍ വരാന്തയിലിരുന്ന് ഊഞ്ഞാലയിലാടണ പോലെ ബോഡി ഫ്രന്റ് ബാക്ക് പൊസീഷനിലാട്ടി, മുറ്റത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കാറ്റാടി മരങ്ങളെയും അതിന്‍ താഴെയായി എന്റെ രണ്ടാമത്തെ ചേച്ചിയുടെ മേല്‍നോട്ടത്തില്‍ ഞങ്ങള്‍ നാലാളും കൂടി വച്ചു പിടിപ്പിച്ച കാശിത്തുമ്പ, ജമന്തി, നാലു മണി പൂവ്, എല്ലാ കളറിലും ഉള്ള ചെമ്പരത്തി, വെള്ള ചോപ്പ് മുസാന്റ, പടക്കവാഴ, കുറ്റിമുല്ല, ഉണ്ടമല്ലി, മാങ്ങനാറി ഒക്കെ ഉള്ള തോട്ടത്തിലേക്ക് നോക്കി, ഒറക്കെ ഒരു വായനയാണ്. അപ്പോഴായിരിക്കും ഞങ്ങടെ അപ്പറത്തെ വീട്ടിലെ പൂച്ചയും, ഇപ്പറത്തെ വീട്ടിലെ കോഴികളും, മോണിങ്ങ് വാക്കിന് ഞങ്ങളുടെ ജോഗേഴ്സ്പറമ്പിലേക്ക് വരുന്നത്. അപ്പറത്തെ വീട്ടിലെ കോഴികള്‍ക്ക് ഒടുക്കത്തെ ബുദ്ധി അഥവാ സാമര്‍ത്ഥ്യമായിരുന്നു. മുട്ടയിടാന്‍ കൃത്യമായി അവരുടെ വീട്ടിലെ കോഴിക്കൂട്ടിലേക്ക് പോകുന്ന കോഴി, ഓരോന്ന് കൊത്തി പെറുക്കി തിന്നാനും ഒന്നിനും രണ്ടിനും പോവാനും ഞങ്ങളുടെ പറമ്പിലേക്ക് വരും. അത് കാണണ്ട താമസം ഞാന്‍ കയ്യില് കിട്ടിയ കല്ലെടുത്ത് വീക്കി അതിന്റെ പിറകെ ഓടി പത്തു വീടപ്പറമുള്ള പറമ്പിലേക്ക് ഓടിക്കും. തിരിച്ചു വന്ന് മനസമാധാനത്തോടെ വായന തുടങ്ങും, ഞങ്ങടെ തോട്ടത്തിലെ ചെടികളൊക്കെ ഞാന്‍ പഠിക്കുന്നതൊക്കെ ശ്രദ്ധിച്ചു കേട്ടു നിക്കും, അവര്‍ എന്റെ സ്റ്റുഡന്റ്സും ഞാനവരുടെ ടീച്ചറുമാവും. കോഴിയോടും പൂച്ചയോടുമൊക്കെ ഞാന്‍ ക്വസ്റ്റ്യന്‍ ചോദിക്കും, എന്റെ ആ സ്റ്റുഡന്റ്സിനൊക്കെ എക്സാം എഴുതാന്‍ ഒരു ചാന്‍സ് കൊടുത്തിരുന്നെങ്കില്‍ അവരൊക്കെ ഇപ്പൊ എവിടെ എത്തിയേനേ!. അങ്ങനെ എന്റെ സ്പെഷ്യല്‍ക്ലാസ്സ് കേട്ട് ബോറടിക്കുമ്പോ അവര്‍ ക്ലാസ്സ് കട്ട് ചെയ്ത് വേറേ വഴിക്കു പോകും.
ഒരു ദിവസം പഠിപ്പൊക്കെ കഴിഞ്ഞ് ഇനി എന്തൂട്ടാ ചെയ്യാന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഞങ്ങടെ അപ്പറത്തെ വീട്ടിലെ മഹാവികൃതിയായ അപ്പുക്കുട്ടന്‍ വീട്ടില്‍ വന്നത്. അപ്പോ ഞാന് അവനോട് വെറുതെ ചോദിച്ചു ‘എന്താടാ നിന്റെ രണ്ടു ചെവിയിലും ഓട്ട“ എന്ന് (ഓട്ട മീന്‍സ് ഹോള്‍). എന്റെ ചോദ്യം കേക്കണ്ട താമസം അവന്‍ ഒന്നും പറയാതെ അവന്റെ വീട്ടിലേക്ക് വാണം വിട്ട പോലെ ഓടി. ആ ഓട്ടം കണ്ടപ്പോഴെ ഞാന്‍ വിചാരിച്ചു ഇവന്റെ ഓട്ടം അത്ര പന്തിയല്ലാ, എന്റെ ചോദ്യത്തിനുള്ള ഉത്തരം മിക്കവാറും ബൂമറാങ്ങായി തിരിച്ചു വരുമെന്ന്. എന്റെ ഊഹം തെറ്റിയില്ല, അവന്‍ പോയി 5-10 മിനുട്ട് കഴിഞ്ഞപ്പോഴേക്കും അപ്പുക്കുട്ടന്റെ അമ്മ ഞങ്ങടെ വീടിനെ ലക്ഷ്യമാക്കി നടന്നു വരുന്നതു ഞാന്‍ കണ്ടു, ആ വരവു കണ്ടതും ഞാന്‍ ബുക്കെടുത്ത് പഠിക്കാന്‍ പോയി. അപ്പോ ആ ചേച്ചി എന്റെ അമ്മച്ചിയോട് വന്നു ചോദിച്ചു അല്ഫോന്‍സക്കുട്ടിയെവിടെ എന്നു, ഞാനപ്പോ ഭയങ്കര പഠിപ്പായിരുന്നു, പഠിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് അപ്പുക്കുട്ടന്റെ അമ്മ ചോദിച്ചു ‘നീ അപ്പുവിനോട് ഇവിടെ വന്നപ്പോ വല്ലതും പറഞ്ഞോ’ എന്നു. ഞാന്‍ പറഞ്ഞു ‘ഞാനെന്തൂട്ടാണ്ട് പറഞ്ഞു, അതു കേട്ടതും അവന്‍ ഇറങ്ങിയോടി എന്ന്’. എന്റെ ചോദ്യം കേട്ട് ഓടി പോയ അവന്‍ അവന്റെ വീട്ടിലെത്തി ആദ്യം ചെയ്ത പണി അവന്റെ രണ്ടു ചെവിയുടെയും ഓട്ട, പഞ്ഞി, കടലാസു കഷണം, തുണി എന്നിവ വച്ച് അടക്കലായിരുന്നു. എന്റെ ഭാഗ്യത്തിന് അവന് ചെവി സിമന്റ് ഇട്ട് ഓട്ടയടക്കാനുള്ള ബുദ്ധിയൊന്നും തോന്നിയില്ലാ. എന്താ നിന്റെ മൂക്കിന്‍ രണ്ട് ഓട്ട എന്നെനിക്ക് ചോദിക്കാന്‍ തോന്നാഞ്ഞതും ഭാഗ്യം, അല്ലെങ്കിലവന്‍ മൂക്കില് പഞ്ഞീം വച്ച് കിടന്നേനേ. എന്തായാലും അപ്പുക്കുട്ടന്റെ അമ്മക്ക് എന്നോടുള്ള പ്രത്യേക വാത്സല്യത്തിന്റെ പേരില്‍ അന്നു ചീത്തയൊന്നും കേള്‍ക്കാതെ ഞാന്‍ രക്ഷപ്പെട്ടു.
ഇതിനു മുമ്പും ഞാന്‍ അപ്പുക്കുട്ടന്റെ ബുദ്ധി പല തവണ പരീക്ഷിച്ചിട്ടുണ്ട്. അവനോടു മുകളിലോട്ടു നോക്കി തുപ്പാന്‍ പറഞ്ഞാലൊക്കെ ഭയങ്കര അനുസരണയാ, അപ്പോ അതു പോലെ ചെയ്യും, അന്നിട്ട് തുപ്പലം അവന്റെ മുഖത്തു തന്നെ വന്നു വീഴുമ്പോ കരഞ്ഞിട്ട് അവന്റെ അമ്മേടേ അടുത്തേക്ക് കമ്പ്ലയിന്റ് ചെയ്യാനോടും. എന്നിട്ടും അവന്റെ അമ്മക്ക് എന്നോട് ഭയങ്കര ഇഷ്ട്മായിരുന്നു, കാരണം ആ ചേച്ചിക്ക് ഒരു സമാധാനവും കൊടുക്കാത്ത അവരുടെ അപ്പു കുഞ്ഞാടിനെ കൂടുതല്‍ നേരവും ആട്ടി തെളിച്ച് നടന്നിരുന്നത് ഈ ആട്ടിടത്തിയായിരുന്നു.
പൂരത്തിന്റെ എക്സിബിഷന്‍ കാണാന്‍ ഞങ്ങളും അപ്പുക്കുട്ടന്റെ വീട്ടുകാരും ഒരുമിച്ചാണ് പോയിരുന്നത്. എക്സിബിഷന് 100 സ്റ്റാളുകള്‍ ഉണ്ടെങ്കില്‍ അതില്‍ 75 സ്റ്റാളില്‍ കേറുമ്പോഴും അപ്പുക്കുട്ടന്‍ ഓരോന്ന് വാങ്ങിക്കാന്‍ വേണ്ടി വാശി പിടിക്കും, ഫസ്റ്റ് സ്റ്റെപ്പായി മാന്യമായി അമ്മയോട് അവന് ആവശ്യമുള്ളത് വാങ്ങിച്ചു തരോന്ന് ചോദിക്കും, ഇല്ലാ എന്നുത്തരമെങ്കില്‍ ഒന്ന് കരഞ്ഞ് നോക്കും, അന്നിട്ടും കേട്ടിലെങ്കില്‍ വോളിയം കൂട്ടി ശിങ്കാരി മേളത്തിന്റെ ചാടി കൊട്ടല്‍ പോലെ തുള്ളിചാടി കരഞ്ഞു പറഞ്ഞു നോക്കും, ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ സ്റ്റെപ്പ് സ്റ്റാളില്‍ നിലത്ത് കിടന്നുരുണ്ട് ജനശ്രദ്ധയൊക്കെ പിടിച്ചു പറ്റി നെലോളിയോടെ ആവശ്ശ്യമവതരിപ്പിക്കലാണ്. എനിക്കും കൂടി ഗുണമുള്ള കാര്യത്തിനാണ് അവന്‍ കരയുന്നതെങ്കില്‍, അതായത് ഐസ്ക്രീമും അതു പോലെയുള്ള നല്ല തീറ്റ സാധനങ്ങള്‍ക്കു വേണ്ടിയാണ് കരയുന്നതെങ്കില്‍, അവന് വാങ്ങിക്കണ കൂട്ടത്തില്‍ എനിക്കും കിട്ടാന്‍ ചാന്‍സുണ്ടെങ്കില്‍ ഞാന്‍ അവന്റെ കരച്ചിലിനെ എസ്.എം.എസ് അയച്ച് പ്രോത്സാഹിപ്പിക്കും. അവന് മാത്രം ഗുണമുള്ള കാര്യത്തിനാണെങ്കില്‍ ഞാന്‍ അവന്റെ കരച്ചിലിനെ ഡിസ്കറേജ് ചെയ്യും, അല്ലെങ്കില്‍ അവന്റെ അമ്മയുടെ കയ്യീന്ന് അവന് തല്ലു കിട്ടണതും നോക്കി നിക്കും.
ഓണക്കാലത്ത് ഞങ്ങള്‍ക്ക് പൂക്കളമിടാന്‍ എല്ലാരുടെ വീട്ടീന്നും പൂ പറിച്ചു കൊണ്ടു വന്നിരുന്നത് അപ്പുക്കുട്ടനാണ്. പകരം അവന്റെ വീടിന്റെ മുറ്റത്ത് ഞാന്‍ പൂക്കളം ഇട്ടു കൊടുക്കണം. രണ്ടു വീട്ടിലും പൂക്കളമിട്ടു കഴിഞ്ഞാല്‍ അപ്പുക്കുട്ടന്‍ CBI ഡയറികുറിപ്പ് ഫിലിമില്‍ മമ്മൂട്ടി നടന്നു വരണ പോലെ വന്നട്ട് രണ്ടു വീട്ടിലെയും പൂക്കളങ്ങളുടെ ഭംഗി നോക്കും, അന്നട്ട് ഞങ്ങടെ വീട്ടിലെ പൂക്കളമാണ് ഭംഗിയെന്നു തോന്നിയാല്‍ അത് തട്ടിതെറിപ്പിച്ച് ഒറ്റ ഓട്ടമാണ്, പിന്നാലെ ഞാനും ഓടും, പിന്നെ അവന്റെ ഓളിയിട്ടുള്ള കരച്ചില്‍ അവടെ മുഴുവന്‍ മുഴങ്ങി കേള്‍ക്കും.
ഉണ്ണിക്കുട്ടനായിരുന്നു ഞങ്ങളുടെ വീടിനടുത്ത് താമസിച്ചിരുന്ന മറ്റൊരു വികൃതി. ഞങ്ങളുടെ വീട്ടിലേക്ക് എപ്പോ വിരുന്നുകാര് വന്നാലും ഗൈഡിന്റെ പോലെ ഉണ്ണിക്കുട്ടനും ഒപ്പം വരും. വിരുന്നുകാര്‍ക്ക് തിന്നാന്‍ അമ്മച്ചി ബേക്കറി പലഹാരങ്ങള്‍ മേശപുറത്ത് കൊണ്ടു വച്ചാല്‍ ഉണ്ണിക്കുട്ടന്റെ ഡ്യൂട്ടി തുടങ്ങുകയായി. 40-60 സ്പീഡില്‍ തിന്നാന്‍ തുടങ്ങി ഞാന്‍ കണ്ണുരുട്ടി തുറുപ്പിച്ച് നോക്കുമ്പോ 120 സ്പീഡിലെത്തി പ്ലേറ്റിലെ പലഹാരങ്ങളൊക്കെ അവസാനിപ്പിക്കും. പോരാത്തതിന് വിരുന്നുകാരുടെ വക അവനെ സ്പെഷല്‍ പ്രോത്സാഹിപ്പിക്കലും ‘ചെറിയ കുട്ടിയല്ലേ, അവനെടുത്തു തിന്നോട്ടെ’ എന്ന്. എനിക്കതു കേക്കുമ്പോ ദേഷ്യം വരും, വിരുന്നുകാര്‍ പോയിട്ട് വേണം എനിക്ക് പ്ലേറ്റില്‍ ബാക്കി വരണത് തിന്നാന്‍, അപ്പൊഴാണ് അയലത്തെ വീട്ടിലെ കുട്ടിയായ അവന്റെ കടന്നാക്രമണം. അന്നത്തെ വീട്ടിലെ നിയമമനുസരിച്ച് ബേക്കറി പലഹാരങ്ങള്‍ വിരുന്നുകാര്‍ക്ക് തിന്നാനുള്ളതാണ്, വീട്ടിലെ കുട്ടികളായ ഞങ്ങള്‍ക്ക് തിന്നാന്‍ ലോക്കല്‍ ഐറ്റംസായ അച്ചപ്പം, കൊഴലപ്പം, അവലോസുണ്ടാ, അവല്‍ നനച്ചതൊക്കെ തിന്നാനെ അവകാശമുള്ളൂ. പിന്നെ ഒരു ആശ്വാസ അലവന്‍സായി വിരുന്നുകാരന്‍ കൊണ്ടു വന്ന് വീട്ടിലെ ഇളയ കുട്ടിയായ എന്റെ കയ്യില്‍ സുരക്ഷിതമായി ഏല്പിച്ച പലഹാരത്തീന്ന് (മിക്കവാറും അലുവ, ക്രീം ബിസ്ക്കറ്റ്, ലഡു, ജിലേബി, കേക്ക്) ഓരോ കഷണം ടേസ്റ്റ് നോക്കാന്‍ തരും, അന്നട്ട് അതും അടുത്ത വിരുന്നുകാരന്‍ വരുമ്പോ കൊടുക്കാന്‍ വേണ്ടി എടുത്തു വക്കും. പോരാത്തതിന് എന്റെ മൂത്ത ചേച്ചി ഉണ്ടാക്കിയ നിയമമനുസരിച്ച് “ആദ്യം തിന്നു കഴിഞ്ഞവര്‍ക്ക് തിന്നുകഴിയാത്തവരുടെ തട്ടി പറിച്ചു തിന്നാം.” അങ്ങനെ അവസാനം മുതലുമില്ലാ, പലിശയുമില്ലാ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വിഷമഘട്ടങ്ങളെ, ആണവക്കരാറിനെക്കാള്‍ വലിയ ഗുരുതര പ്രതിസന്ധികളെ പല തവണ എനിക്ക് ചെറുപ്രായത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഞാന്‍ സ്റ്റാമിനയൊക്കെ വീണ്ടെടുത്ത് വിജയിക്കാന്‍ തുടങ്ങിയപ്പോ പലപ്പോഴും ബലിയാടാകേണ്ടി വന്നത് എന്റെ മൂന്നാമത്തെ ചേച്ചിയായിരുന്നു. ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിന്റെ ഇടയില് ബോംബെയില്‍ വച്ച് പേടിച്ച് പേടിച്ച് ജനിച്ചതുകൊണ്ട് അവള്‍ക്ക് എപ്പളും പേടിയായിരുന്നു, കോളിങ്ങ് ബെല്ലിന്റെ സൌണ്ട് കേട്ടാലും ഞെട്ടി വിറക്കും. അവളുടെ പലഹാര ഷെയറിന്റെ പകുതി പലപ്പോഴും മുകളില്‍ പറഞ്ഞ നിയമമനുസരിച്ച് എന്റെ വായിലാവും. അധികം തല്ലുകൂടാന്‍ കഴിവില്ലാത്ത കാരണം അവള്‍ എന്നെ അടിക്കാനും പിച്ചാനും വരുന്നതിനു പകരം മിക്കവാറും എന്നെ നോക്കി പോടി ‘ജന്തു, അസത്ത്, പട്ടി, ശവി‘ എന്ന് നാലും കൂട്ടി മുറുക്കി ഒരുമിച്ചൊരു വിളിയാണ്, അതോടെ അവള്‍ക്ക് യുദ്ധത്തില്‍ ജയിച്ച പോലത്തെ ആത്മസംതൃപ്തിയും സന്തോഷവും കിട്ടാറുണ്ട്.
ഞങ്ങളുടെ ചില കസിന്‍ ബ്രദേഴ്സിന് മമ്മുട്ടി മോഹന്‍ലാല്‍ സിനിമ റിലീസായാല്‍ ഫിലിം റിലീസായ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോന് ഫസ്റ്റ് ടിക്കറ്റെടുത്ത് ഫസ്റ്റ് സീറ്റിലിരുന്ന് ഫസ്റ്റ് ഫിലിം കണ്ട് ഫസ്റ്റ് ഞങ്ങള്‍ക്ക് ഫിലിമിന്റെ കഥ പറഞ്ഞു തരണമെന്ന് നേര്‍ച്ചയുണ്ടായിരുന്നു. അതു പോലെ തന്നെ ഉണ്ണിക്കുട്ടന് ഞങ്ങളുടെ വീട്ടിലുണ്ടാവുന്ന ചാമ്പക്ക, പേരക്ക, പുളിനെല്ലി ഇവയൊക്കെ ഞങ്ങളെക്കാളും ഫസ്റ്റ് തിന്നണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അവന്‍ ഞങ്ങടെ ചാമ്പക്ക മരത്തില്‍ കയറി പുളിയുറുമ്പിന്റെ കടിയൊക്കെ കൊണ്ട് ചാമ്പക്ക പറിച്ചു വരുമ്പോഴേക്കും ഞാന്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പോലെ വീടിന്റെ ഗേറ്റ് കുറ്റിയിട്ട് അവനെ കാത്തുനില്‍ക്കും, അന്നട്ട് തൊണ്ടി മുതലില്‍ നിന്ന് 50% അവന്‍ എന്നോട് പറയാണ്ട് പൊട്ടിച്ചതിന് പണിഷ്മെന്റായി വാങ്ങിച്ചു വക്കും, ബാക്കി 50% അവന്‍ കഷ്ടപ്പെട്ട് മരത്തില്‍ കയറി പറിച്ചു തന്നതിന്റെ ഉപകാര സ്മരണക്കായി അവന് തിന്നാന്‍ കൊടുത്തയക്കും. ഉണ്ണിക്കുട്ടന് വേറൊരു ദുശ്ശീലം കൂടിയുണ്ടായിരുന്നു. ഞാനവനെ ഒന്ന് അടിച്ചാലോ പിച്ചിയാലോ അവനപ്പോ കരയില്ലാ, മര്യാദക്ക് കരയാണ്ട് ഡീസന്റായി അവന്റെ വീട് വരെ പോണ ഉണ്ണിക്കുട്ടന്‍ അവന്റെ വീടിന്റെ ഗേറ്റ് കടന്നാലുടനെ ‘അമ്മച്ചീ എന്നെ ചേച്ചി മൂക്കില് പിച്ചി, കണ്ണില് മാന്തി’ എന്നൊക്കെ ഉണ്ടാക്കി പറഞ്ഞ് അലറിപൊളിച്ചൊരു കരച്ചിലാണ്. അതു കേട്ടാലുടനെ ഞാന്‍ വീണ്ടും ബുക്കുമെടുത്ത് പഠിക്കാന്‍ പോകും. ഉണ്ണിക്കുട്ടന്റെ അമ്മക്ക് പിന്നെ മകനെ ആരു തല്ലിയാലും, വഴീക്കൂടെ പോണ ആള്‍ തല്ലിയിട്ട് പോയാലും യാതൊരു വിധ പരാതിയുമില്ലാ.
തോമാസേട്ടനും ആലീസേച്ചിയും അവരുടെ കുഞ്ഞുമോന്‍ ബിനുവുമാണ് ഞങ്ങളുടെ വീടിന് തൊട്ടടുത്ത് താമസിച്ചിരുന്ന മറ്റൊരു സന്തുഷ്ടകുടുംബം. കാലത്തെ കാപ്പി കുടി കഴിഞ്ഞാലുടനെ ആലീസേച്ചി കുഞ്ഞുമോനെ പഠിപ്പിക്കാനിരുത്തും. പഠിപ്പിക്കാനിരുത്തി അര മണിക്കുറിനുള്ളില്‍ സിനിമാനടി കല്പനയുടെ പോലെയിരിക്കുന്ന ചേച്ചി മണിച്ചിത്രത്താഴിലെ ശോഭനയുടെ പോലെ നാഗവല്ലിയായി മാറും. ‘വിടമാട്ടെ’ ഡയലോഗ് പറയണ പോലെ ‘എത്ര പറഞ്ഞാലും എന്താടാ നിന്റെ തലയിലൊന്നും കയറാത്തെ’ എന്നു ചോദിച്ച് അവനിട്ട് രണ്ടു പൊട്ടിക്കും. മോനെ അടിക്കുന്നതു കാണുമ്പോ തോമാസേട്ടന്റെ കണ്ട്രോള്‍ പോവും ‘ഇങ്ങനാണോടീ കുട്ട്യോളെ പഠിപ്പിക്കാ, ക്ഷമ വേണടീ ക്ഷമ’എന്ന ഡയലോഗും കാച്ചി തോമാസേട്ടന്‍ ബിനോയിനെ പഠിപ്പിക്കാനിരുത്തും, അപ്പോ ഞാന്‍ മുറ്റത്തിറങ്ങി നില്‍ക്കും, ക്ഷമാശീലന്‍ പഠിപ്പിക്കാന് തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞാല്‍ ആദ്യം ബിനുവിന്റെ കരച്ചില്‍ കേള്‍ക്കും, പിന്നാലെ തോമാസേട്ടന്‍ അവനെ പഠിപ്പിക്കാനെടുത്ത ബുക്കും സ്ലേറ്റും പറക്കും തളിക പോലെ പറന്നു വന്ന് മുറ്റത്ത് ലാന്‍ഡ് ചെയ്യും. പിന്നെ ‘മതി പഠിച്ചത്, എണീറ്റു പോടാ’ എന്നൊരു ഡയലോഗും. അതോടെ ബിനുവിന്റെ അന്നത്തെ പഠിപ്പ് കഴിയും.
കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഓര്‍ക്കൂട്ടിലൂടെ അപ്പുക്കുട്ടനെയും ഉണ്ണിക്കുട്ടനെയും കണ്ടുമുട്ടി. അപ്പുക്കുട്ടന്‍ ഇപ്പോ കമ്പ്യൂട്ടര്‍ എഞ്ചിനീയറും ഉണ്ണിക്കുട്ടന്‍ വല്ല്യ ബിസിനസ്സ്മാനുമാണ്. അപ്പുക്കുട്ടന്‍ എന്നോട് അവനു പറ്റിയ വല്ല പെണ്ണുങ്ങളും ബോംബെയിലുണ്ടെങ്കില്‍ കല്ല്യാണമാലോചിക്കാന്‍ പറഞ്ഞു. അപ്പോ ഞാന്‍ അവന് വല്ല ഡിമാന്‍ഡ്സുമുണ്ടോന്ന് ചോദിച്ചു. അവന് വളരെ ചെറിയ ഡിമാന്‍ഡേ ഉള്ളൂ 101 പവനും 25 ലക്ഷവും ലേറ്റസ്റ്റ് മോഡല്‍ കാറും പിന്നെ ഒരു പെണ്ണും. അവനോട് ഞാന്‍ ഇത്തിരി ഡിസ്കൌണ്ട് ചെയ്യാന്‍ പറഞ്ഞപ്പോ അവന്‍ വലിയ ഡിസ്കൌണ്ട് തന്നെ ചെയ്തു, പെണ്ണു വേണമെന്ന് നിര്‍ബദ്ധമില്ലാത്രെ. എന്തായാലും ‘ചെറുപ്പത്തില്‍ കുറുമ്പ് കാണിക്കുന്നവര്‍ വലുതാവുമ്പോ പാവങ്ങളാകും’ എന്നു പറയുന്നത് 100% ശരിയാണ്. ഞങ്ങളൊക്കെ ഇപ്പോ എത്ര ഡീസന്റായി.
ഒരു ദിവസം പഠിപ്പൊക്കെ കഴിഞ്ഞ് ഇനി എന്തൂട്ടാ ചെയ്യാന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഞങ്ങടെ അപ്പറത്തെ വീട്ടിലെ മഹാവികൃതിയായ അപ്പുക്കുട്ടന്‍ വീട്ടില്‍ വന്നത്. അപ്പോ ഞാന് അവനോട് വെറുതെ ചോദിച്ചു ‘എന്താടാ നിന്റെ രണ്ടു ചെവിയിലും ഓട്ട“ എന്ന് (ഓട്ട മീന്‍സ് ഹോള്‍). എന്റെ ചോദ്യം കേക്കണ്ട താമസം അവന്‍ ഒന്നും പറയാതെ അവന്റെ വീട്ടിലേക്ക് വാണം വിട്ട പോലെ ഓടി. ആ ഓട്ടം കണ്ടപ്പോഴെ ഞാന്‍ വിചാരിച്ചു ഇവന്റെ ഓട്ടം അത്ര പന്തിയല്ലാ, എന്റെ ചോദ്യത്തിനുള്ള ഉത്തരം മിക്കവാറും ബൂമറാങ്ങായി തിരിച്ചു വരുമെന്ന്. എന്റെ ഊഹം തെറ്റിയില്ല, അവന്‍ പോയി 5-10 മിനുട്ട് കഴിഞ്ഞപ്പോഴേക്കും അപ്പുക്കുട്ടന്റെ അമ്മ ഞങ്ങടെ വീടിനെ ലക്ഷ്യമാക്കി നടന്നു വരുന്നതു ഞാന്‍ കണ്ടു, ആ വരവു കണ്ടതും ഞാന്‍ ബുക്കെടുത്ത് പഠിക്കാന്‍ പോയി. അപ്പോ ആ ചേച്ചി എന്റെ അമ്മച്ചിയോട് വന്നു ചോദിച്ചു അല്ഫോന്‍സക്കുട്ടിയെവിടെ എന്നു, ഞാനപ്പോ ഭയങ്കര പഠിപ്പായിരുന്നു, പഠിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് അപ്പുക്കുട്ടന്റെ അമ്മ ചോദിച്ചു ‘നീ അപ്പുവിനോട് ഇവിടെ വന്നപ്പോ വല്ലതും പറഞ്ഞോ’ എന്നു. ഞാന്‍ പറഞ്ഞു ‘ഞാനെന്തൂട്ടാണ്ട് പറഞ്ഞു, അതു കേട്ടതും അവന്‍ ഇറങ്ങിയോടി എന്ന്’. എന്റെ ചോദ്യം കേട്ട് ഓടി പോയ അവന്‍ അവന്റെ വീട്ടിലെത്തി ആദ്യം ചെയ്ത പണി അവന്റെ രണ്ടു ചെവിയുടെയും ഓട്ട, പഞ്ഞി, കടലാസു കഷണം, തുണി എന്നിവ വച്ച് അടക്കലായിരുന്നു. എന്റെ ഭാഗ്യത്തിന് അവന് ചെവി സിമന്റ് ഇട്ട് ഓട്ടയടക്കാനുള്ള ബുദ്ധിയൊന്നും തോന്നിയില്ലാ. എന്താ നിന്റെ മൂക്കിന്‍ രണ്ട് ഓട്ട എന്നെനിക്ക് ചോദിക്കാന്‍ തോന്നാഞ്ഞതും ഭാഗ്യം, അല്ലെങ്കിലവന്‍ മൂക്കില് പഞ്ഞീം വച്ച് കിടന്നേനേ. എന്തായാലും അപ്പുക്കുട്ടന്റെ അമ്മക്ക് എന്നോടുള്ള പ്രത്യേക വാത്സല്യത്തിന്റെ പേരില്‍ അന്നു ചീത്തയൊന്നും കേള്‍ക്കാതെ ഞാന്‍ രക്ഷപ്പെട്ടു.
ഇതിനു മുമ്പും ഞാന്‍ അപ്പുക്കുട്ടന്റെ ബുദ്ധി പല തവണ പരീക്ഷിച്ചിട്ടുണ്ട്. അവനോടു മുകളിലോട്ടു നോക്കി തുപ്പാന്‍ പറഞ്ഞാലൊക്കെ ഭയങ്കര അനുസരണയാ, അപ്പോ അതു പോലെ ചെയ്യും, അന്നിട്ട് തുപ്പലം അവന്റെ മുഖത്തു തന്നെ വന്നു വീഴുമ്പോ കരഞ്ഞിട്ട് അവന്റെ അമ്മേടേ അടുത്തേക്ക് കമ്പ്ലയിന്റ് ചെയ്യാനോടും. എന്നിട്ടും അവന്റെ അമ്മക്ക് എന്നോട് ഭയങ്കര ഇഷ്ട്മായിരുന്നു, കാരണം ആ ചേച്ചിക്ക് ഒരു സമാധാനവും കൊടുക്കാത്ത അവരുടെ അപ്പു കുഞ്ഞാടിനെ കൂടുതല്‍ നേരവും ആട്ടി തെളിച്ച് നടന്നിരുന്നത് ഈ ആട്ടിടത്തിയായിരുന്നു.
പൂരത്തിന്റെ എക്സിബിഷന്‍ കാണാന്‍ ഞങ്ങളും അപ്പുക്കുട്ടന്റെ വീട്ടുകാരും ഒരുമിച്ചാണ് പോയിരുന്നത്. എക്സിബിഷന് 100 സ്റ്റാളുകള്‍ ഉണ്ടെങ്കില്‍ അതില്‍ 75 സ്റ്റാളില്‍ കേറുമ്പോഴും അപ്പുക്കുട്ടന്‍ ഓരോന്ന് വാങ്ങിക്കാന്‍ വേണ്ടി വാശി പിടിക്കും, ഫസ്റ്റ് സ്റ്റെപ്പായി മാന്യമായി അമ്മയോട് അവന് ആവശ്യമുള്ളത് വാങ്ങിച്ചു തരോന്ന് ചോദിക്കും, ഇല്ലാ എന്നുത്തരമെങ്കില്‍ ഒന്ന് കരഞ്ഞ് നോക്കും, അന്നിട്ടും കേട്ടിലെങ്കില്‍ വോളിയം കൂട്ടി ശിങ്കാരി മേളത്തിന്റെ ചാടി കൊട്ടല്‍ പോലെ തുള്ളിചാടി കരഞ്ഞു പറഞ്ഞു നോക്കും, ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ സ്റ്റെപ്പ് സ്റ്റാളില്‍ നിലത്ത് കിടന്നുരുണ്ട് ജനശ്രദ്ധയൊക്കെ പിടിച്ചു പറ്റി നെലോളിയോടെ ആവശ്ശ്യമവതരിപ്പിക്കലാണ്. എനിക്കും കൂടി ഗുണമുള്ള കാര്യത്തിനാണ് അവന്‍ കരയുന്നതെങ്കില്‍, അതായത് ഐസ്ക്രീമും അതു പോലെയുള്ള നല്ല തീറ്റ സാധനങ്ങള്‍ക്കു വേണ്ടിയാണ് കരയുന്നതെങ്കില്‍, അവന് വാങ്ങിക്കണ കൂട്ടത്തില്‍ എനിക്കും കിട്ടാന്‍ ചാന്‍സുണ്ടെങ്കില്‍ ഞാന്‍ അവന്റെ കരച്ചിലിനെ എസ്.എം.എസ് അയച്ച് പ്രോത്സാഹിപ്പിക്കും. അവന് മാത്രം ഗുണമുള്ള കാര്യത്തിനാണെങ്കില്‍ ഞാന്‍ അവന്റെ കരച്ചിലിനെ ഡിസ്കറേജ് ചെയ്യും, അല്ലെങ്കില്‍ അവന്റെ അമ്മയുടെ കയ്യീന്ന് അവന് തല്ലു കിട്ടണതും നോക്കി നിക്കും.
ഓണക്കാലത്ത് ഞങ്ങള്‍ക്ക് പൂക്കളമിടാന്‍ എല്ലാരുടെ വീട്ടീന്നും പൂ പറിച്ചു കൊണ്ടു വന്നിരുന്നത് അപ്പുക്കുട്ടനാണ്. പകരം അവന്റെ വീടിന്റെ മുറ്റത്ത് ഞാന്‍ പൂക്കളം ഇട്ടു കൊടുക്കണം. രണ്ടു വീട്ടിലും പൂക്കളമിട്ടു കഴിഞ്ഞാല്‍ അപ്പുക്കുട്ടന്‍ CBI ഡയറികുറിപ്പ് ഫിലിമില്‍ മമ്മൂട്ടി നടന്നു വരണ പോലെ വന്നട്ട് രണ്ടു വീട്ടിലെയും പൂക്കളങ്ങളുടെ ഭംഗി നോക്കും, അന്നട്ട് ഞങ്ങടെ വീട്ടിലെ പൂക്കളമാണ് ഭംഗിയെന്നു തോന്നിയാല്‍ അത് തട്ടിതെറിപ്പിച്ച് ഒറ്റ ഓട്ടമാണ്, പിന്നാലെ ഞാനും ഓടും, പിന്നെ അവന്റെ ഓളിയിട്ടുള്ള കരച്ചില്‍ അവടെ മുഴുവന്‍ മുഴങ്ങി കേള്‍ക്കും.
ഉണ്ണിക്കുട്ടനായിരുന്നു ഞങ്ങളുടെ വീടിനടുത്ത് താമസിച്ചിരുന്ന മറ്റൊരു വികൃതി. ഞങ്ങളുടെ വീട്ടിലേക്ക് എപ്പോ വിരുന്നുകാര് വന്നാലും ഗൈഡിന്റെ പോലെ ഉണ്ണിക്കുട്ടനും ഒപ്പം വരും. വിരുന്നുകാര്‍ക്ക് തിന്നാന്‍ അമ്മച്ചി ബേക്കറി പലഹാരങ്ങള്‍ മേശപുറത്ത് കൊണ്ടു വച്ചാല്‍ ഉണ്ണിക്കുട്ടന്റെ ഡ്യൂട്ടി തുടങ്ങുകയായി. 40-60 സ്പീഡില്‍ തിന്നാന്‍ തുടങ്ങി ഞാന്‍ കണ്ണുരുട്ടി തുറുപ്പിച്ച് നോക്കുമ്പോ 120 സ്പീഡിലെത്തി പ്ലേറ്റിലെ പലഹാരങ്ങളൊക്കെ അവസാനിപ്പിക്കും. പോരാത്തതിന് വിരുന്നുകാരുടെ വക അവനെ സ്പെഷല്‍ പ്രോത്സാഹിപ്പിക്കലും ‘ചെറിയ കുട്ടിയല്ലേ, അവനെടുത്തു തിന്നോട്ടെ’ എന്ന്. എനിക്കതു കേക്കുമ്പോ ദേഷ്യം വരും, വിരുന്നുകാര്‍ പോയിട്ട് വേണം എനിക്ക് പ്ലേറ്റില്‍ ബാക്കി വരണത് തിന്നാന്‍, അപ്പൊഴാണ് അയലത്തെ വീട്ടിലെ കുട്ടിയായ അവന്റെ കടന്നാക്രമണം. അന്നത്തെ വീട്ടിലെ നിയമമനുസരിച്ച് ബേക്കറി പലഹാരങ്ങള്‍ വിരുന്നുകാര്‍ക്ക് തിന്നാനുള്ളതാണ്, വീട്ടിലെ കുട്ടികളായ ഞങ്ങള്‍ക്ക് തിന്നാന്‍ ലോക്കല്‍ ഐറ്റംസായ അച്ചപ്പം, കൊഴലപ്പം, അവലോസുണ്ടാ, അവല്‍ നനച്ചതൊക്കെ തിന്നാനെ അവകാശമുള്ളൂ. പിന്നെ ഒരു ആശ്വാസ അലവന്‍സായി വിരുന്നുകാരന്‍ കൊണ്ടു വന്ന് വീട്ടിലെ ഇളയ കുട്ടിയായ എന്റെ കയ്യില്‍ സുരക്ഷിതമായി ഏല്പിച്ച പലഹാരത്തീന്ന് (മിക്കവാറും അലുവ, ക്രീം ബിസ്ക്കറ്റ്, ലഡു, ജിലേബി, കേക്ക്) ഓരോ കഷണം ടേസ്റ്റ് നോക്കാന്‍ തരും, അന്നട്ട് അതും അടുത്ത വിരുന്നുകാരന്‍ വരുമ്പോ കൊടുക്കാന്‍ വേണ്ടി എടുത്തു വക്കും. പോരാത്തതിന് എന്റെ മൂത്ത ചേച്ചി ഉണ്ടാക്കിയ നിയമമനുസരിച്ച് “ആദ്യം തിന്നു കഴിഞ്ഞവര്‍ക്ക് തിന്നുകഴിയാത്തവരുടെ തട്ടി പറിച്ചു തിന്നാം.” അങ്ങനെ അവസാനം മുതലുമില്ലാ, പലിശയുമില്ലാ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വിഷമഘട്ടങ്ങളെ, ആണവക്കരാറിനെക്കാള്‍ വലിയ ഗുരുതര പ്രതിസന്ധികളെ പല തവണ എനിക്ക് ചെറുപ്രായത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഞാന്‍ സ്റ്റാമിനയൊക്കെ വീണ്ടെടുത്ത് വിജയിക്കാന്‍ തുടങ്ങിയപ്പോ പലപ്പോഴും ബലിയാടാകേണ്ടി വന്നത് എന്റെ മൂന്നാമത്തെ ചേച്ചിയായിരുന്നു. ഇന്ത്യാ പാകിസ്ഥാന്‍ യുദ്ധത്തിന്റെ ഇടയില് ബോംബെയില്‍ വച്ച് പേടിച്ച് പേടിച്ച് ജനിച്ചതുകൊണ്ട് അവള്‍ക്ക് എപ്പളും പേടിയായിരുന്നു, കോളിങ്ങ് ബെല്ലിന്റെ സൌണ്ട് കേട്ടാലും ഞെട്ടി വിറക്കും. അവളുടെ പലഹാര ഷെയറിന്റെ പകുതി പലപ്പോഴും മുകളില്‍ പറഞ്ഞ നിയമമനുസരിച്ച് എന്റെ വായിലാവും. അധികം തല്ലുകൂടാന്‍ കഴിവില്ലാത്ത കാരണം അവള്‍ എന്നെ അടിക്കാനും പിച്ചാനും വരുന്നതിനു പകരം മിക്കവാറും എന്നെ നോക്കി പോടി ‘ജന്തു, അസത്ത്, പട്ടി, ശവി‘ എന്ന് നാലും കൂട്ടി മുറുക്കി ഒരുമിച്ചൊരു വിളിയാണ്, അതോടെ അവള്‍ക്ക് യുദ്ധത്തില്‍ ജയിച്ച പോലത്തെ ആത്മസംതൃപ്തിയും സന്തോഷവും കിട്ടാറുണ്ട്.
ഞങ്ങളുടെ ചില കസിന്‍ ബ്രദേഴ്സിന് മമ്മുട്ടി മോഹന്‍ലാല്‍ സിനിമ റിലീസായാല്‍ ഫിലിം റിലീസായ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോന് ഫസ്റ്റ് ടിക്കറ്റെടുത്ത് ഫസ്റ്റ് സീറ്റിലിരുന്ന് ഫസ്റ്റ് ഫിലിം കണ്ട് ഫസ്റ്റ് ഞങ്ങള്‍ക്ക് ഫിലിമിന്റെ കഥ പറഞ്ഞു തരണമെന്ന് നേര്‍ച്ചയുണ്ടായിരുന്നു. അതു പോലെ തന്നെ ഉണ്ണിക്കുട്ടന് ഞങ്ങളുടെ വീട്ടിലുണ്ടാവുന്ന ചാമ്പക്ക, പേരക്ക, പുളിനെല്ലി ഇവയൊക്കെ ഞങ്ങളെക്കാളും ഫസ്റ്റ് തിന്നണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അവന്‍ ഞങ്ങടെ ചാമ്പക്ക മരത്തില്‍ കയറി പുളിയുറുമ്പിന്റെ കടിയൊക്കെ കൊണ്ട് ചാമ്പക്ക പറിച്ചു വരുമ്പോഴേക്കും ഞാന്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പോലെ വീടിന്റെ ഗേറ്റ് കുറ്റിയിട്ട് അവനെ കാത്തുനില്‍ക്കും, അന്നട്ട് തൊണ്ടി മുതലില്‍ നിന്ന് 50% അവന്‍ എന്നോട് പറയാണ്ട് പൊട്ടിച്ചതിന് പണിഷ്മെന്റായി വാങ്ങിച്ചു വക്കും, ബാക്കി 50% അവന്‍ കഷ്ടപ്പെട്ട് മരത്തില്‍ കയറി പറിച്ചു തന്നതിന്റെ ഉപകാര സ്മരണക്കായി അവന് തിന്നാന്‍ കൊടുത്തയക്കും. ഉണ്ണിക്കുട്ടന് വേറൊരു ദുശ്ശീലം കൂടിയുണ്ടായിരുന്നു. ഞാനവനെ ഒന്ന് അടിച്ചാലോ പിച്ചിയാലോ അവനപ്പോ കരയില്ലാ, മര്യാദക്ക് കരയാണ്ട് ഡീസന്റായി അവന്റെ വീട് വരെ പോണ ഉണ്ണിക്കുട്ടന്‍ അവന്റെ വീടിന്റെ ഗേറ്റ് കടന്നാലുടനെ ‘അമ്മച്ചീ എന്നെ ചേച്ചി മൂക്കില് പിച്ചി, കണ്ണില് മാന്തി’ എന്നൊക്കെ ഉണ്ടാക്കി പറഞ്ഞ് അലറിപൊളിച്ചൊരു കരച്ചിലാണ്. അതു കേട്ടാലുടനെ ഞാന്‍ വീണ്ടും ബുക്കുമെടുത്ത് പഠിക്കാന്‍ പോകും. ഉണ്ണിക്കുട്ടന്റെ അമ്മക്ക് പിന്നെ മകനെ ആരു തല്ലിയാലും, വഴീക്കൂടെ പോണ ആള്‍ തല്ലിയിട്ട് പോയാലും യാതൊരു വിധ പരാതിയുമില്ലാ.
തോമാസേട്ടനും ആലീസേച്ചിയും അവരുടെ കുഞ്ഞുമോന്‍ ബിനുവുമാണ് ഞങ്ങളുടെ വീടിന് തൊട്ടടുത്ത് താമസിച്ചിരുന്ന മറ്റൊരു സന്തുഷ്ടകുടുംബം. കാലത്തെ കാപ്പി കുടി കഴിഞ്ഞാലുടനെ ആലീസേച്ചി കുഞ്ഞുമോനെ പഠിപ്പിക്കാനിരുത്തും. പഠിപ്പിക്കാനിരുത്തി അര മണിക്കുറിനുള്ളില്‍ സിനിമാനടി കല്പനയുടെ പോലെയിരിക്കുന്ന ചേച്ചി മണിച്ചിത്രത്താഴിലെ ശോഭനയുടെ പോലെ നാഗവല്ലിയായി മാറും. ‘വിടമാട്ടെ’ ഡയലോഗ് പറയണ പോലെ ‘എത്ര പറഞ്ഞാലും എന്താടാ നിന്റെ തലയിലൊന്നും കയറാത്തെ’ എന്നു ചോദിച്ച് അവനിട്ട് രണ്ടു പൊട്ടിക്കും. മോനെ അടിക്കുന്നതു കാണുമ്പോ തോമാസേട്ടന്റെ കണ്ട്രോള്‍ പോവും ‘ഇങ്ങനാണോടീ കുട്ട്യോളെ പഠിപ്പിക്കാ, ക്ഷമ വേണടീ ക്ഷമ’എന്ന ഡയലോഗും കാച്ചി തോമാസേട്ടന്‍ ബിനോയിനെ പഠിപ്പിക്കാനിരുത്തും, അപ്പോ ഞാന്‍ മുറ്റത്തിറങ്ങി നില്‍ക്കും, ക്ഷമാശീലന്‍ പഠിപ്പിക്കാന് തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞാല്‍ ആദ്യം ബിനുവിന്റെ കരച്ചില്‍ കേള്‍ക്കും, പിന്നാലെ തോമാസേട്ടന്‍ അവനെ പഠിപ്പിക്കാനെടുത്ത ബുക്കും സ്ലേറ്റും പറക്കും തളിക പോലെ പറന്നു വന്ന് മുറ്റത്ത് ലാന്‍ഡ് ചെയ്യും. പിന്നെ ‘മതി പഠിച്ചത്, എണീറ്റു പോടാ’ എന്നൊരു ഡയലോഗും. അതോടെ ബിനുവിന്റെ അന്നത്തെ പഠിപ്പ് കഴിയും.
കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഓര്‍ക്കൂട്ടിലൂടെ അപ്പുക്കുട്ടനെയും ഉണ്ണിക്കുട്ടനെയും കണ്ടുമുട്ടി. അപ്പുക്കുട്ടന്‍ ഇപ്പോ കമ്പ്യൂട്ടര്‍ എഞ്ചിനീയറും ഉണ്ണിക്കുട്ടന്‍ വല്ല്യ ബിസിനസ്സ്മാനുമാണ്. അപ്പുക്കുട്ടന്‍ എന്നോട് അവനു പറ്റിയ വല്ല പെണ്ണുങ്ങളും ബോംബെയിലുണ്ടെങ്കില്‍ കല്ല്യാണമാലോചിക്കാന്‍ പറഞ്ഞു. അപ്പോ ഞാന്‍ അവന് വല്ല ഡിമാന്‍ഡ്സുമുണ്ടോന്ന് ചോദിച്ചു. അവന് വളരെ ചെറിയ ഡിമാന്‍ഡേ ഉള്ളൂ 101 പവനും 25 ലക്ഷവും ലേറ്റസ്റ്റ് മോഡല്‍ കാറും പിന്നെ ഒരു പെണ്ണും. അവനോട് ഞാന്‍ ഇത്തിരി ഡിസ്കൌണ്ട് ചെയ്യാന്‍ പറഞ്ഞപ്പോ അവന്‍ വലിയ ഡിസ്കൌണ്ട് തന്നെ ചെയ്തു, പെണ്ണു വേണമെന്ന് നിര്‍ബദ്ധമില്ലാത്രെ. എന്തായാലും ‘ചെറുപ്പത്തില്‍ കുറുമ്പ് കാണിക്കുന്നവര്‍ വലുതാവുമ്പോ പാവങ്ങളാകും’ എന്നു പറയുന്നത് 100% ശരിയാണ്. ഞങ്ങളൊക്കെ ഇപ്പോ എത്ര ഡീസന്റായി.
Subscribe to:
Posts (Atom)